Friday, April 24, 2020

സൂര്യൻ

ഹിന്ദുമതത്തിൽ പ്രപഞ്ചത്തിന്റെ അധിപധി ആയി സൂര്യദേവനെ കണാക്കാക്കുന്നു. കശ്യപമഹർഷിയുടേയും അദിതിയുടെയും പുത്രൻ. സൂര്യന്റെ വാഹനം അശ്വങ്ങൾ വഹിക്കുന്ന തേരാണ്‌.
ആദിത്യന്‍എന്നതിനര്‍ത്ഥം അദിതിയുടെ മകന്‍.

നവഗ്രഹങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഗ്രഹം സൂര്യനത്രേ…എല്ലാ ഗ്രഹങ്ങളേയും നിയന്ത്രിക്കുന്ന സൂര്യനെ ദേവന്മാരും ഗ്രഹങ്ങളും പ്രദിക്ഷണം വെക്കുന്നു…പ്രഭാതത്തില്‍ ഉണര്‍ന്നു സ്നാനം ചെയ്തു സൂര്യാരാധന നടത്തുന്നത് ശരീരത്തിനും മനസ്സിനും ആരോഗ്യവും ഐശ്വര്യവും ജീവിതത്തില്‍ പ്രദാനം ചെയ്യാന്‍ സഹായിക്കും..സൂര്യനെ രാവിലെയും വൈകുന്നേരവും സ്മരിച്ചു സ്തുതിക്കണം..സൂര്യനെ നമസ്കരിക്കുന്ന രീതിയിലുള്ള ശാരീരിക വ്യായാമമാണ് സൂര്യനമസ്കാരം. ശാരീരികവും മാനസികവുമായ വികാസം ഉണ്ടാക്കുന്നൊരു വ്യായാമമുറയാണിത്.
വെളിച്ചത്തിന്റെയും ചൂടിന്റെയും നിയന്താവു സൂര്യന്‍ തന്നെയാണ്..സൂര്യന്റെ ശക്തിയാല്‍ എല്ലാ ജീവരാശികളും നിലനില്‍ക്കുന്നു , വളരുന്നു ,ശക്തി ആര്ജ്ജിക്കുന്നു..സൂര്യനില്‍നിന്നും അടര്‍ന്നുവീണ ഭൂമിയും ,ഭൂമിയിലെ സകല ജീവരാശികളും സൂര്യനെ ആശ്രയിച്ചാണിരിക്കുന്നത്.ഏത് ആരാധനരീതികളിലും വെച്ച് അത്യുന്നമായ സ്ഥാനം സൂര്യാരാധനയ്ക്ക് തന്നെയെന്നു നിസംശയം പറയാം.

ഇന്ത്യയിലെ പ്രധാനപ്പെട്ട സൂര്യക്ഷേത്രമാണ്, ഒഡീഷയിലെ കൊണാർക്ക് സൂര്യക്ഷേത്രം.
കേരളത്തിലെ ഏക സൂര്യ ക്ഷേത്രമാണ് കോട്ടയം ജില്ലയിലെ കടുത്തു‌രുത്തിക്ക് സമീപമുള്ള ഇരവിമംഗലത്തെ ആദിത്യപുരം സൂര്യ ക്ഷേത്രം.

സൂര്യപ്രീതിക്കായി  ഗായത്രിമന്ത്രം , സൂര്യസ്തോത്രം ,ആദിത്യഹൃദയം  എന്നിവയാണ് ജപിക്കേണ്ടത്.
മൂല മന്ത്രം -ഓം സവിത്രേ നമഃ

പിതൃക്കൾ


ഒരാളുടെ മരണശേഷം ജീവാത്മാവ് പ്രേതാവസ്ഥയെ പ്രാപിക്കുന്നു.പ്രേതാവസ്ഥയിൽ സൂക്ഷ്മശരീരിയായി വർത്തിക്കുന്ന ആത്മാവ് വിവിധ ശ്രാദ്ധകർമ്മങ്ങളിലൂടെ പ്രേതമുക്തി നേടി മോക്ഷം ലഭിക്കുമ്പോൾ പിതൃക്കൾ ആയി തീരുന്നു.

“പിതാ പിതാമഹഃചൈവ തഥൈവ പ്രപിതാമഹഃ
ത്രയോ ഹി അശ്രുമുഖാ ഹ്യേതേ പിതരഃ പരികീർത്തിതാഃ ”

എന്ന് ബ്രഹ്മപുരാണം.

അതായത്, പിതാവ്,മാതാവ്, പിതാമഹൻ, പ്രപിതാമഹൻ ഇങ്ങനെ നാമുൾപ്പെടെ നാലു തലമുറയിൽ പെട്ടവരും മരണശേഷം പ്രേതാവസ്ഥയിൽ നിന്നും മോക്ഷം നേടിയവരുമാണ് പിതൃക്കൾ.

ഈ പിതൃക്കളെ തൃപ്തി വരുത്തുന്നതിനായി നിശ്ചിത വേളകളിൽ ശ്രാദ്ധദാനാദികൾ നൽകേണ്ടത് അനന്തര തലമുറയിൽ പെട്ടവരുടെ കടമയാണ്.ഇവ വിധിയാംവണ്ണം അനുഷ്ഠിക്കുമ്പോൾ പിതൃക്കളുടെ അനുഗ്രഹത്തിന് നാം പാത്രീഭൂതരാകുന്നു..
പിതൃ ലോകത്ത് വസു, രുദ്ര, ആദിത്യ എന്നീ‍ മൂന്ന് തരം ദേവതകൾ ഉണ്ട്. ഇവർ തർപ്പണങ്ങൾ സ്വീകരിച്ച് അത് അതത് പിതൃക്കൾക്കെത്തിക്കുകയും അത് സ്വർഗ്ഗത്തിലേക്കുള്ള യാത്രക്കിടയിൽ അവർക്ക് പാഥേയം ആയി ഭവിക്കുകയും ചെയ്യുന്നു.ഇത് വിശ്വാസം.

മന്ത്രം -ഓം പിതൃഭ്യോം  നമ:

സെർച്ച് എഞ്ചിനുകൾ എങ്ങനെയാണ് പ്രവർത്തിക്കുന്നുവെന്ന്

സെർച്ച് എഞ്ചിനുകൾ എങ്ങനെ വെബ് പേജുകൾ കണ്ടെത്തുന്നു, അവർ കണ്ടെത്തിയ പേജുകൾ ഉപയോഗിച്ച് അവർ എന്തുചെയ്യുന്നു, എന്ത് ഫലങ്ങൾ കാണിക്കണമെന്ന് അവർ എങ്ങനെ തീരുമാനിക്കും എന്നതിനെക്കുറിച്ചുള്ള അടിസ്ഥാനകാര്യങ്ങൾ ആണ് എവിടെ വിശദമാക്കുന്നത് . ഏറ്റവും അടുത്തുള്ള കോഫി ഷോപ്പ് കണ്ടെത്താൻ നിങ്ങൾ ഒരു ഗൂഗിൾ ഉപയോഗിക്കുമ്പോൾ,   നിങ്ങൾ ചിന്തിച്ചേക്കാം, അത് എങ്ങനെ ചെയ്തു? മുഴുവൻ ഇന്റർനെറ്റിലൂടെയും ഇത്ര വേഗത്തിൽ അടുക്കി, പേജിൽ  ഫലങ്ങൾ എങ്ങനെ തിരഞ്ഞെടുത്തു?

പ്രധാനമായും  മൂന്ന് ജോലികൾ ആണ് സെർച്ച് എൻജിനുകൾ ചെയ്യുന്നത് : 
  #  കീവേർഡുകൾക്കനുസരിച്  എല്ലാ വെബ് പേജുകളുടെ  ഉള്ളടക്കം പരിശോധിക്കുക  (അതാണ്  ക്രോളിംഗ് ).
  #  അവർ ഓരോ ഉള്ളടക്കത്തെയും തരംതിരിക്കുന്നു (ഇതിനെ   ഇൻഡെക്സിംഗ് എന്ന് വിളിക്കുന്നു).
  # മൂന്നാമതായി, ഏത് ഉള്ളടക്കമാണ് തിരയുന്നവർക്ക് ഏറ്റവും ഉപയോഗപ്രദമെന്ന് അവർ തീരുമാനിക്കുന്നു (അതിനെ റാങ്കിംഗ് എന്ന് വിളിക്കുന്നു).

ഇവ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് നമുക്ക് അടുത്തറിയാം. വെബ് പേജുകൾ, ഇമേജുകൾ, വീഡിയോകൾ എന്നിവ പോലുള്ള ഉള്ളടക്കം കണ്ടെത്താൻ ഗൂഗിൾ  ഇന്റർനെറ്റിനെ “ക്രാൾ” ചെയ്യുന്നു.  പേജുകളിലൂടെ കടന്നുപോകാൻ “ബോട്ടുകൾ” (റോബോട്ടിനായി ഹ്രസ്വമായത്), “ക്രാളറുകൾ” അല്ലെങ്കിൽ “Spider ” എന്ന് വിളിക്കുന്ന കമ്പ്യൂട്ടർ പ്രോഗ്രാമുകൾ ഉപയോഗിക്കുന്നു.

മറ്റ് പേജുകളിലേക്കുള്ള ലിങ്കുകൾ പിന്തുടർന്ന് ബോട്ടുകൾ പേജിൽ നിന്ന് പേജിലേക്ക് സഞ്ചരിക്കുന്നു . ഈ ബോട്ടുകൾ ഒരിക്കലും നിൽക്കുന്നില്ല ; റിസൾട്ട് പേജിൽ  ഉൾപ്പെടുത്തുന്നതിനായി പുതിയ ലിങ്കുകളും പുതിയ ഉള്ളടക്കവും തിരയുക എന്നതാണ് അവരുടെ ഏക ലക്ഷ്യം.  ഇൻഡെക്സിംഗ് പ്രക്രിയയുടെ രണ്ടാം ഭാഗമാണ്. ബോട്ടുകൾ കണ്ടെത്തിയ എല്ലാ വെബ് പേജുകളുടെയും ഉള്ളടക്കത്തിന്റെയും ഭീമാകാരമായ പട്ടിക ഓർഗനൈസ് ചെയ്യുന്ന ഘട്ടമാണിത് . സെർച്ച് റിസൾട്ട്  പേജുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന വിവരങ്ങളുടെ ഉറവിടമായി ഗൂഗിൾ  ഈ സൂചിക ഉപയോഗിക്കുന്നു.

പക്ഷേ, ബോട്ടുകൾ കണ്ടെത്തുന്നതെല്ലാം ഇൻഡക്സ് ലിസ്റ്റിൽ ഉൾപ്പെടുന്നില്ല .

ഉദാഹരണത്തിന്, വ്യത്യസ്ത വെബ്‌സൈറ്റുകളിൽ സ്ഥിതിചെയ്യുന്ന കൃത്യമായ ഒരേ ഉള്ളടക്കത്തിന്റെ ഒന്നിലധികം പകർപ്പുകൾ തിരയൽ ഗൂഗിൾ ബോട്സ്  കണ്ടെത്തിയേക്കാം.

ഇങ്ങനെ ഒരേ കണ്ടെന്റ് ധാരാളം വെബ്സൈറ്റുകളിൽ കണ്ടെത്തിയാൽ , ഒറിജിനൽ കണ്ടെന്റ് ഉള്ള വെബ് പേജ് ആണ് ഇൻഡക്സ് ചെയ്യപ്പെടുക.

അതിനാൽ,  നിങ്ങളുടെ വെബ്‌സൈറ്റിൽ  നിങ്ങളുടെ സ്വന്തം വിവരണം എഴുതുന്നതാണ് നല്ലത്.

മനസിലാവുന്നുണ്ടോ ?  ക്രാളിംഗും ഇൻഡെക്സിംഗും കഴിഞ്ഞാൽ അടുത്തത് റാങ്കിങ്ങ് ആണ് . നിങ്ങൾ ഗൂഗിളിൽ സെർച്ച്  ടൈപ്പുചെയ്യുമ്പോൾ, പൊരുത്തപ്പെടുന്ന ഫലങ്ങൾക്കായി എഞ്ചിൻ നിങ്ങൾ ഉപയോഗിക്കുന്ന പദങ്ങളും വേർഡുകളും  ഉപയോഗിച്ചു കണ്ടെത്തിയ ഭീമാകാരമായ പട്ടിക ഇൻഡക്സ്  ചെയ്യുന്നു. ഉദാഹരണത്തിന്, ഗൂഗിൾ  230 ദശലക്ഷം പൊരുത്തപ്പെടുന്ന ഫലങ്ങൾ കണ്ടെത്തുന്നു. ഇപ്പോൾ ഗൂഗിളിന്റെ  ചുമതലയുടെ അവസാന ഭാഗത്തിനുള്ള സമയമാണ് : റാങ്കിംഗ്.

സെർച്ച് എഞ്ചിനുകൾ പേജുകൾ റാങ്ക് ചെയ്യുന്ന രീതി പ്രധാന രഹസ്യമാണ് - ഇത് അവരുടെ IP (Intellectual Property ) ആണ് . റാങ്ക് നിർണ്ണയിക്കുന്നതിന് നൂറു കണക്കിന് ഘടകങ്ങൾ ആണ് പരിഗണിക്കപ്പെടുന്നത് .  പേജിലെ വാക്കുകൾ, അതിലേക്ക് ലിങ്കുചെയ്യുന്ന മറ്റ് വെബ്‌സൈറ്റുകളുടെ എണ്ണം, പുതുമ എന്നിവ ഉൾപ്പെടെ പരിഗണിച്ചാണ് റാങ്ക് നിർണ്ണയിക്കുന്നത് .

റാങ്ക് നിർണ്ണയിക്കാൻ അവർ ഏത് സൂത്രവാക്യം ഉപയോഗിച്ചാലും, ലക്ഷ്യം മാറ്റമില്ലാതെ  തുടരുന്നു: തിരയുന്നവരെ അവർ തിരയുന്നതുമായി ബന്ധിപ്പിക്കാൻ ശ്രമിക്കുക.

 ഈ സെർച്ച് എങ്ങിനെ  പ്രക്രിയ മനസിലാക്കുന്നത് നിങ്ങളുടെ ഗൂഗിൾ ആഡ്‌സ് ഏറ്റവും മികച്ചതാക്കാൻ സഹായിക്കും.

Thursday, April 16, 2020

നായയും മുങ്ങും, നമ്മളേം മുക്കും......!!


ഒരു രാജാവ് തന്റെ നായയോടൊപ്പം ഒരിക്കൽ  ഒരു  നദിയിൽ തോണി യാത്ര നടത്തി.....

ആ തോണിയിൽ  മറ്റനേകം യാത്രികരും ദേശാടനം നടത്തുന്ന ഒരു സഞ്ചാരിയും ഉണ്ടായിരുന്നു......

ആ നായ ഒരിക്കലും തോണിയിൽ യാത്ര  ചെയ്തിട്ടില്ലാത്തതിനാൽ വല്ലാത്ത അസ്വസ്ഥത അത് ആ യാത്രയിലുടനീളം പ്രകടിപ്പിക്കുന്നുണ്ടായിരുന്നു....

അങ്ങോട്ടുമിങ്ങോട്ടുമോടിയും ചാടിയും തന്റെ വല്ലായ്മയും  അസ്വസ്ഥതയും ആ നായ പ്രകടിപ്പിക്കുന്നതിൽ യാത്രികർക്കും സൊര്യൈക്കേട് സൃഷ്ടി ക്കുന്നുണ്ടായിരുന്നു......

അവർ അങ്ങോട്ടു മിങ്ങോട്ടും ഭയന്നു മാറുന്നതിനാൽ തോണി അനിയന്ത്രിതമായി ഉലയുന്നുണ്ടായിരുന്നു....

മുങ്ങൽഭീതിയിൽ ഒരു യാത്രികൻ പറയുന്നുണ്ടായിരുന്നു.....,

നായയും മുങ്ങും നമ്മളേം മുക്കും......

പക്ഷെ  രാജാവിന്റെ ശാസനയെ വകവയ്ക്കാതെ ഓടിയും ചാടിയും നായ അതിന്റെ സ്വഭാവം പ്രകടിപ്പിച്ചു കൊണ്ടേയിരുന്നു......

തോണിയിലെ യാത്രികർക്കും സഹിക്കുന്നുണ്ടായിരുന്നില്ല....

സഹികെട്ട യാത്രികരെ കണ്ട് അവരിലൊരാൾ രാജാവിന്റെ അടുക്കൽ ചെന്ന് പറഞ്ഞു....

"പ്രഭോ അങ്ങ് സമ്മതിക്കുകയാണേൽ ഞാനീ നായയെ വെള്ളത്തിൽ മുക്കി പൂച്ചയെ പോലെയാക്കാം....."

ഹും, ആകട്ടെ....

രാജാവ് സമ്മതം മൂളി.....

സഞ്ചാരി യാത്രികരിൽ നിന്നും രണ്ടാളുടെ സഹായത്തോടെ നായയെ പിടിച്ച് നദിയിലേക്കെറിഞ്ഞു.....

നായ പ്രാണഭയത്താൽ വെളളത്തിൽ നീന്തി തോണിയുടെ അടുക്കലെത്തി അതിലേക്ക് കയറുവാൻ ശ്രമിച്ചു കൊണ്ടേയിരുന്നു.....

കുറച്ചു സമയത്തിന് ശേഷം സഞ്ചാരി അതിനെ വലിച്ച് തോണിയിലേ ക്കിട്ടു.....

അപ്പോൾ ആ നായ ഒരു അസ്വസ്ഥതയും പ്രകടിപ്പിക്കാതെ ജീവൻ തിരിച്ചു കിട്ടിയ ആശ്വാസത്തിൽ ഒരു മൂലയിൽ പോയി കിടന്നു.....

യാത്രികരോടൊപ്പം രാജാവിനും ആ നായയുടെ മാറ്റത്തിൽ വല്ലാത്ത ആശ്ചര്യം തോന്നി......

രാജാവ് സഹയാത്രികരോട് പറഞ്ഞു.....

"നോക്കൂ കുറച്ച് മുമ്പ് വരെ ഈ നായ നമ്മളെയൊക്കെ എത്രമാത്രം ബുദ്ധിമുട്ടിച്ചു,  ഇപ്പോൾ നോക്കൂ എത്ര ശാന്തനായി കിടക്കുന്നു....."

ഇതു കേട്ട സഞ്ചാരി പറഞ്ഞു.....

സ്വയം ബുദ്ധിമുട്ടും, ദുഖവും, ആപത്തും അനുഭവത്തിൽ വരാത്തിടത്തോളം മറ്റുളളവരുടെ വികാരങ്ങൾ മനസ്സിക്കുന്നതിൽ  ആർക്കും വീഴ്ച പറ്റും.....

ഞാനീ നായയെ പിടിച്ച് വെള്ളത്തിലിട്ടപ്പോൾ മാത്രമാണ് അതിന് വെള്ളത്തിന്റെ ശക്തിയും തോണിയുടെ ആവശ്യകതയും മനസ്സിലായത്........

മനുഷ്യന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല.....

ഒരു കാര്യം നേടുന്നതിനും ചെയ്യുന്നതിനുമുള്ള പ്രയാസം നേരിട്ട് മനസിലാക്കും വരെ ആ കാര്യത്തെ നിസാരവൽക്കരിക്കാൻ യാതൊരു മടിയും മനുഷ്യൻ കാട്ടാറില്ല......

Wednesday, April 1, 2020

മണിയൂർ മഹാദേവക്ഷേത്രം

മലപ്പുറം ജില്ലയിലെ മഞ്ചേരി പെരിന്തൽമണ്ണ ബസ്സിൽ കയറി മങ്കടയിൽ ഇറങ്ങി പിന്നെ ഒരു കിലോമീറ്റർ താഴേക്ക് പോയാൽ ക്ഷേത്രത്തിലെത്താം.

ക്ഷേത്രം ആദ്യകാലത്തെ പുന്നത്തൂർ നമ്പിടിയുടേത് ആയിരുന്നുവത്രേ! പുന്നത്തൂർ നമ്പിടി പതിനഞ്ചാം ശതകത്തിൽ മറ്റു ശാഖകളിൽ നിന്നും മാറി കൊച്ചിക്ക് എതിരായി സാമൂതിരി പക്ഷം ചേർന്നു. അതിന്റെ പാരിതോഷികമായി ലഭിച്ചതാകാം ഈ ക്ഷേത്രമെന്ന് പഴമക്കാർ പറയുന്നു. എന്നാൽ ക്ഷേത്രത്തിന് സാമ്പത്തികമായി അടിത്തറ പാകാനൊന്നും ഒരു ഭരണകർത്താക്കളും ശ്രമിച്ചു കാണുന്നില്ല. രണ്ടുനേരം പൂജയുണ്ട്. തന്ത്രിസ്ഥാനം അഴകത്തു മലയിലേക്കാണ്.

ഉപദേവതകൾ :

ശിവൻ, ശാസ്താവ്, ഗണപതി, ഭഗവതി, എന്നിവരാണ്. മുഖ്യ മൂർത്തിയായ ശിവൻ രുദ്രാക്ഷശിലാ ലിംഗത്തിൽ പടിഞ്ഞാട്ട് ദർശനമായി വിരാജിക്കുന്നു. എന്നാൽ ഉപദേവനായി മറ്റൊരു ശിവനെ കൂടി കാണുന്നു. അത് എരിഞ്ഞുടാലൻ എന്ന അപരനാമത്താലാണ് അറിയപ്പെടുന്നത്. പരമശിവന്റെ ഭൂതഗണങ്ങളിൽപെട്ട ആരോ ആണിതെന്ന് പറയപ്പെടുന്നു. ലിംഗം രുദ്രാക്ഷശിലയാകയാൽ അതിന്റെ എളിമ്പുകളിൽ പുഷ്പങ്ങളോ മറ്റോ ഇരുന്ന് ചെയ്യാതിരിക്കാൻ പൂജാരി പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. കാരണം അതിൽ എന്തെങ്കിലും ഇരുന്ന് ചീഞ്ഞു പോയാൽ ശാന്തിക്കാരന് ദേഹത്ത് വ്രണം ഉണ്ടാകുമെന്നാണ് വിശ്വാസം. പ്രധാന വഴിപാട് ധാരയാണ്.