Showing posts with label grand mother stories. Show all posts
Showing posts with label grand mother stories. Show all posts

Saturday, February 11, 2023

അശ്വമേധസഹസ്രാണി

 അശ്വമേധസഹസ്രാണി

സത്യം ച തുലയാ ധൃതം

അശ്വമേധസഹ്രസാദ്ധി

സത്യമേവ ∫തിരിച്യതേ.

✨✨✨✨✨✨✨✨✨✨✨

ആയിരം അശ്വമേധങ്ങളേയും സത്യത്തേയും തുലാസ്സിൽ തൂക്കം നോക്കിയപ്പോൾ അശ്വമേധസഹസ്രത്തേക്കാൾ സത്യം ഭാരം കൂടിയതെന്നു കണ്ടു.

✨✨✨✨✨✨✨✨✨✨✨

താഴ്‌വരകളെ സ്പർശിക്കാതെ കൊടുമുടികളിൽ എത്തുന്നവർക്ക് താഴെ നിൽക്കുന്നവന്റെ വളർച്ചയോ തളർച്ചയോ മനസ്സിലാകില്ല...

ഒരു ദിനമെങ്കിലും മണ്ണിൽ ചവിട്ടി നിന്നിട്ടുള്ളവർക്ക് മാത്രമേ, ചിറകുകൾ നഷ്ടപ്പെട്ടവരെ മനസ്സിലാകൂ, ഒരുതവണയെങ്കിലും അവസാന സ്ഥാനത്തായവർക്കേ, ഒന്നാമതെത്തുമ്പോഴും പിന്നിലുള്ളവരെ പരിഗണിക്കാനാകൂ.....

എല്ലാവരുടെയും മുകളിൽ സ്ഥാനം നേടാൻ എളുപ്പമാണ്; എല്ലാവരുടെയും ഹൃദയത്തിൽ സ്ഥാനം നേടാനാണ് ബുദ്ധിമുട്ട്...

താഴെത്തട്ടിൽ നടത്തുന്ന ഓരോ യാത്രയുടെയും സ്വകാര്യ ലക്ഷ്യം ‘തലവനാകണം’ എന്നതാണെങ്കിൽ ആ യാത്രയിലെ കർമങ്ങൾക്ക് ഉദ്ദേശ്യശുദ്ധിയോ മികവോ ഉണ്ടാകില്ല....

Tuesday, January 17, 2023

സത്യസ്യ വചനം ശ്രേയഃ

 സത്യസ്യ വചനം ശ്രേയഃ

സത്യാദപിഹിതം ഭവേത്

യല്ലോകഹിതമത്യന്തം

തത്സത്യം മതം മമ


സത്യം പറയുന്നത് ശ്രേയസ്കരമാണ്. അത് ക്ഷേമം പ്രദാനം ചെയ്യുന്നു. സർവോത്തമമായ ലോകഹിതവും സത്യം തന്നെയാണ്. സത്യത്തേക്കാൾ മഹത്തരമായ മറ്റൊരു ലോകഹിതമില്ല. സനാതനധർമ്മങ്ങളുടെ ലക്ഷണങ്ങളിൽ പ്രധാനമായി പറയുന്നത് സത്യം പറയുക. ധർമ്മം അനുഷ്ഠിക്കുക എന്നതാണ്. (സത്യം വദാ ധർമ്മം ചര) അസത്യകഥനങ്ങൾക്ക് താൽക്കാലികമായി ശ്രേയസ്സുണ്ടാക്കാൻ ചിലപ്പോൾ സാധിച്ചേക്കാം. പക്ഷെ അത്യധികമായി സത്യവചനം മാത്രമേ നിലനിൽക്കുകയുള്ളൂ. കേൾക്കുന്ന വർക്ക് അപ്രിയമായി തോന്നുമെങ്കിലും സത്യകഥനത്തിൽ നിന്ന് പിൻമാറാതിരിക്കുക. അസത്യം ചിലപ്പോൾ പ്രിയകരമായിരിക്കും. പക്ഷെ പറയാതിരിക്കുക. (പ്രിയം ച നാനൃതം ബ്രൂയാത്) ലോകത്തിന് ഹിതകരമായിരിക്കുന്നത് എപ്പോഴും സത്യം തന്നെ. ഈ പ്രപഞ്ചത്തിലെ നിലനിൽപ്പിനു പോലും ആധാരം സത്യം തന്നെ. ( എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ എന്ന ആത്മകഥയിൽ മഹാത്മാഗാന്ധി ഇതിനെക്കുറിച്ച് സുദീർഘമായി എഴുതിയിട്ടുണ്ട്) കൊടുത്ത വാക്ക് പാലിക്കുക എന്നതും സത്യത്തിന്റെ മറ്റൊരു മുഖം തന്നെ. അസത്യം പറഞ്ഞ് വേണമെങ്കിൽ പിന്മാറാം. പക്ഷെ സ്വന്തം ജീവൻ നഷ്ടപ്പെട്ടാലും സത്യത്തിൽ നിന്ന് ഒരടിപോലും പിറകോട്ട് മാറില്ല എന്ന് ഉറക്കെ ഉദ്ഘോഷിച്ച രാജാക്കന്മാരും ചരിത്രപുരുഷന്മാരും നിറഞ്ഞതാണ് ഈ രാജ്യം. അതിനാൽ എന്റെയും അഭിപ്രായം സത്യമായ കാര്യങ്ങൾക്ക് മാത്രമേ ശാശ്വതസ്ഥാനമുള്ളൂ എന്നുതന്നെയാണ്.

Sunday, January 8, 2023

സജ്ജനങ്ങളുമൊത്ത് സഹവസിക്കണം

 സദ്ഭിരേവ സഹാസീത

സദ്ഭിഃ കുർവീത സംഗതിം

സദ്ഭിഃ വിവാദം മൈത്രീം ച

നാസദ്ഭിഃ കിഞ്ചിദാചരേത്

✨✨✨✨✨✨✨✨✨✨✨

 സജ്ജനങ്ങളുമൊത്ത് കാര്യങ്ങളിൽ ഏർപ്പെടണം. വിവാദവും മൈത്രിയും സജ്ജനങ്ങളുമായി മാത്രം. ദുർജ്ജനങ്ങളുമായി യാതൊരു സമ്പർക്കവും വേണ്ട. സജ്ജനങ്ങളുമായുള്ള മൈത്രികൾ മതിയെന്ന് അർത്ഥശങ്കയ്ക്ക് ഇടയില്ലാത്തവിധം പറയുന്ന ഒരു സുഭാഷിതമാണിത്. സജ്ജനങ്ങളുമായി മാത്രം ഒരുമിച്ച് വസിക്കുക. ദുർജ്ജനങ്ങളോടൊത്തുള്ളത് കലഹം നിറഞ്ഞതായിരിക്കും. കൂട്ടുചേർന്നുള്ള പ്രവർത്തനങ്ങൾ ആവശ്യമായി വരുമ്പോൾ സജ്ജനങ്ങളുമായി മാത്രം ചേരുക. ഇല്ലെങ്കിൽ നിസ്സാരകാര്യങ്ങൾക്ക് തമ്മിൽതല്ലി പിരിയേണ്ടിവരും. ഏറ്റവും പ്രധാനപ്പെട്ടത് വിവാദമാണ്. ഒരു പ്രധാനപ്പെട്ട ചർച്ചാവിഷയം വരുമ്പോൾ കഴിയുന്നതും സമാനചിന്താഗതിക്കാരോ അന്യരുടെ അഭിപ്രായങ്ങളെ ശരിയായി സ്വീകരിക്കുന്നവരോ ആയവരായാൽ നല്ലത്. അല്ലെങ്കിൽ വിവാദങ്ങൾ വാഗ്വിവാദങ്ങളിലേക്കും കലഹങ്ങളിലേക്കും അതുവഴി അതേ പ്രവർത്തനങ്ങളിലും എത്താം. അതിനാൽ കഴിയുന്നതും ദുർജ്ജനങ്ങളുമായുള്ള മൈത്രി ഒഴിവാക്കുക. അവരുമായി ഒരുതരത്തിലുള്ള സമ്പർക്കവും വേണ്ട എന്നത് സുഭാഷിതകാരൻ ഉറപ്പിച്ചു പറയുന്നു.

മധുരിമയേറിയ ജീവിതം ലഭിക്കണമെങ്കിൽ നാം തേനീച്ചകളെപ്പോലെ ഒരുമയോടെ ജീവിക്കണം.

 തേനീച്ചകളെ ശ്രദ്ധിക്കു. നമ്മൾ അതിൽ ഒന്നിനെ ഒന്നു തൊട്ടാൽ മതി എല്ലാം ഒന്നിച്ച് വന്നു നമ്മളെ ആക്രമിക്കും. നമ്മളാണങ്കിലോ ഒരാൾക്ക് എന്തെങ്കിലും സംഭവിച്ചാൽ മാറി നിന്ന് പലരോട് പറഞ്ഞ് രസിക്കും. ഇതാണ് നമ്മുടെ സമൂഹം.

✒️✒️✒️✒️✒️

ഒരനുഭവമാണ്. ഒരാൾ ഒരു തെറ്റു വായിച്ചാൽ അത് ചൂണ്ടിക്കാണിച്ച് അവരോട് തന്നെ പറഞ്ഞാൽ അത് ഒരു തെറ്റ് ആയി മാറും. എന്നാൽ ആ തെറ്റ് ആ സംക്ഷിപ്തത്തിൽ തന്നെ പരസ്പരം പറഞ്ഞ് ചിരിച്ചാൽ അതാണ് ശരിയും രസിക്കുന്നതും. ഇതൊക്കെ തന്നെയാണ് നമ്മുടെ കൂട്ടായ്മ. നമ്മൾ ഇതിൽ നിന്നൊക്കെ മനസ്സിലാക്കി ഒന്നിച്ച് ഒത്തൊരുമയോടെ ജീവിതം നയിച്ചാൽ നല്ല കുറേ ദിവസങ്ങൾ ആസ്വദിക്കാം

ഇന്ന് നമ്മുടെ ഇടയിൽ കണ്ടുവരുന്ന ഭിന്നതകളും അഭിപ്രായ വ്യത്യാസങ്ങളും  കാരണമാണ്  കല്ലേറ് കൊണ്ട തേനീച്ചക്കൂട്  പോലെ നാം  അക്രമത്തിനിരയാക്കപ്പെടുകുന്നത്.

✒️✒️✒️✒️✒️

ഇനിയും നാം തേനീച്ചകൾ ആകാൻ ശ്രമിച്ചില്ലെങ്കിൽ ജീവിതത്തിലെ  അല്പമുള്ള മധുവും  നഷ്ടമാകും.

✒️✒️✒️✒️😃

 ദുർല്ലഭമായ കിട്ടി മനുഷ്യ ജന്മം നമ്മുക്ക് ഓരോരുത്തർക്കും തേനീച്ചകളെ പാഠം മാക്കി ജീവിച്ചാൽ ആരോഗ്യവും സന്തോഷകരവുമായ ഒരു ജീവിതത്തിലൂടെ മുന്നേറാം

Friday, January 6, 2023

ശ്രീകൃഷ്ണ സഹോദരി സുഭദ്ര

 🌸യാദവരാജാവായ ശ്രീ വസുദേവർക്ക് ശ്രീ രോഹിണീദേവിയിൽ പിറന്ന ഇളയ പുത്രിയാണ് ശ്രീ സുഭദ്ര. വർഷങ്ങളോളം കാരാഗൃഹത്തിൽ കിടന്ന വസുദേവർക്ക് മകൻ ശ്രീകൃഷ്ണൻ വന്നു രക്ഷിച്ചശേഷമാണ് സുഭദ്ര പിറന്നത്. അതിനാൽത്തന്നെ ജ്യേഷ്ഠന്മാരായ ശ്രീ ബലരാമൻ, ശ്രീകൃഷ്ണൻ എന്നിവരേക്കാൾ വളരെ ഇളയതായിരുന്നു ഈ രാജകുമാരി.


🌸മാതൃസഹോദരനായ ശ്രീ വസുദേവരുടെ ദ്വാരകയിൽ പാണ്ഡവർകഴിഞ്ഞിരുന്ന കാലഘട്ടത്തിൽ ശ്രീകൃഷ്ണൻ, ശ്രീ ബലരാമൻ എന്നിവരോടൊപ്പം ശ്രീ സുഭദ്രയുമായും പാണ്ഡവർ നിരന്തരസമ്പർക്കം പുലർത്തിപ്പോന്നു. പിന്നീട് പാണ്ഡവമധ്യമനായ  അർജ്ജുനനുംസുഭദ്രയും അനുരാഗികളായിത്തീരുകയും ചെയ്തു.


ഈ പ്രണയബന്ധത്തിൽ സഹോദരങ്ങളായ ശ്രീകൃഷ്ണനും ശ്രീ ബലരാമനും രണ്ട് താല്പര്യങ്ങളായിരുന്നു. ഉറ്റതോഴനായ ശ്രീ അർജ്ജുനനുമായുള്ള ബന്ധത്തിന് ശ്രീകൃഷ്ണൻ മനസാ അനുകൂലിച്ചപ്പോൾ തന്റെ ശിഷ്യനായ  ദുര്യോധനന്സഹോദരിയെ വിവാഹം കഴിച്ചുകൊടുക്കാനായിരുന്നു ശ്രീ ബലരാമന് താല്പര്യം. പ്രണയസാഫല്യം നേടണമെങ്കിൽ സുഭദ്രയെ തട്ടിക്കൊണ്ടുപോകാൻ ശ്രീകൃഷ്ണൻ ശ്രീ അർജ്ജുനനെ ഉപദേശിച്ചു. തട്ടിക്കൊണ്ടുപോകുന്നതിനിടയിൽ തേരാളിയായിരിക്കാൻ ശ്രീ സുഭദ്രയോട് ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് ശ്രീ അർജ്ജുനൻ ശ്രീ സുഭദ്രയെ തട്ടിക്കൊണ്ടുപോകുകയായിരുന്നില്ല എന്ന സ്ഥാപിക്കാനായിരുന്നു ശ്രീകൃഷ്ണൻ ഈ വിദ്യ ഉപയോഗിച്ചത്.


കുരുക്ഷേത്രയുദ്ധത്തിനുശേഷംകുരുവംശത്തിലെ ഏക അവകാശിയുണ്ടായത് ശ്രീ സുഭദ്രയുടെ പിന്തുടർച്ചയിൽ നിന്നാണ്. ശ്രീ അർജ്ജുനൻ-ശ്രീ സുഭദ്ര ദമ്പതികൾക്ക് അജ്ഞാതവാസക്കാലത്തുതന്നെ ശ്രീ അഭിമന്യു എന്ന പുത്രൻ പിറന്നു. വിരാടരാജകുമാരിയായ ഉത്തരയെയായിരുന്നുഅഭിമന്യു വിവാഹം കഴിച്ചത്. ഉത്തര ഗർഭിണിയായിരിക്കെ കുരുക്ഷേത്രയുദ്ധത്തിൽവെച്ച് അഭിമന്യു മരണമടഞ്ഞു. യുദ്ധത്തിനുശേഷം ഉത്തരയ്ക്ക് ജനിച്ച പരീക്ഷിത്താണ്പിൽക്കാലത്ത് കുരുവംശത്തിന്റെ അവകാശിയായത്.


🌸ശ്രീ ശതരുപയുടെ അംശാവതാരമായതിനാൽ ശ്രീ സുഭദ്രയ്ക്ക് സഹോദരങ്ങളായ ശ്രീകൃഷ്ണൻ, ബലരാമൻ എന്നിവരോടൊപ്പം ദൈവികപരിവേഷവും ലഭിച്ചിട്ടുണ്ട്. ശ്രീ യോഗമായയുടെ അംശാവതാരമായും സുഭദ്ര വിശേഷിപ്പിക്കപ്പെടുന്നുണ്ട്. പുരി ശ്രീ ജഗന്നാഥക്ഷേത്രത്തിൽ ഈ ത്രിമൂർത്തികളെ ആരാധിച്ചുവരുന്നു. വർഷംതോറും നടത്തിവരുന്ന രഥയാത്ര സുഭദ്രയ്ക്കാണ് സമർപ്പിക്കുന്നത്.🌸

Monday, January 2, 2023

ജ്ഞാനേന യജ്ഞം യജ്ഞേന ജ്ഞാനം

 സത്യം തപോജ്ഞാനമഹിംസതാം ച

വിദ്വത്പ്രമാണം ച സുശീലതാം ച

ഏതാനി യോ ധാരയതേ സ വിദ്വാൻ

ന കേവലം യഃ പഠതേ സ വിദ്വാൻ


സത്യം, തപസ്സ്, ജ്ഞാനം, അഹിംസ, നല്ല സ്വഭാവഗുണങ്ങൾ വിദ്വത് ജനങ്ങളുടെ പ്രമാണങ്ങൾ അംഗീകരിക്കൽ തുടങ്ങിയവ സ്വന്തം ജീവിതത്തിൽ കൊണ്ടുനടക്കുന്നവനാണ് വിദ്വാൻ. അല്ലാതെ വെറുതെ പഠിച്ചുവെക്കുന്നവൻ മാത്രമല്ല. ഏതൊരു കാര്യവും പഠിച്ചുവെയ്ക്കലും അത് പ്രായോഗികജീവിതത്തിൽ കൊണ്ടുവരുന്നതും രണ്ടും രണ്ടാണ്. അനേകം പേർ ഇങ്ങിനെയുള്ള കാര്യങ്ങളെക്കുറിച്ച് അഗാധമായി പഠിക്കുന്നു. ഇവയിലൊന്നുപോലും ജീവിതത്തിൽ പകർത്തുന്നില്ല. ഇവയിലൊരു ഗുണംപോലും കാണുകയില്ല. സത്യത്തെക്കുറിച്ച് ഗവേഷണം നടത്തുന്ന വ്യക്തി ഇപ്പോൾ നാക്കെടുത്താൽ കള്ളമേ പറയൂ എന്ന സ്ഥിതിവന്നാൽ അയാളെ വിദ്വാൻ എന്ന് വിശേഷിപ്പിക്കാൻ കഴിയുകയില്ല. ആചാര്യൻ എന്ന പദത്തിന്റെ അർത്ഥം എന്താണെന്നു നോക്കാം. "ആചിനോതി ഹി ശാസ്ത്രാണി ആചാരേ സ്ഥാപയത്യപി സ്വയമാചരതേ തസ്മാത് ആചാര്യ ഇതി കഥ്യതേ' എന്നാണ് പറയുന്നത്. പ്രമാണങ്ങൾ അന്യർക്ക് പകർന്നു നൽകുക മാത്രമല്ല സ്വയം ആചരിച്ച് മാതൃക കാണിക്കുകയും ചെയ്യുന്നു. വാക്കുകളും പ്രവൃത്തികളും ഒന്നായിരിക്കണം. നമ്മുടെ പല ആരാധ്യപുരുഷരും അങ്ങിനെയായി തീർന്നത് ഈ ഗുണങ്ങൾ ഉണ്ടായതുകൊണ്ടാണ്. സ്വന്തം പ്രമാണങ്ങൾ മാത്രമല്ല ശരിയെന്നും മറ്റുള്ളവർ പറയുന്നതിലെ ശരിയെ അംഗീകരിച്ചുകൊടുക്കുകയും ചെയ്യുന്നവനാണ് യഥാർത്ഥ വിദ്വാൻ.


Wednesday, December 28, 2022

Happiness

🔅 ആഹ്ലാദത്തിനു വേണ്ട പ്രധാന ഘടകം വിജയമാണെന്ന കാര്യത്തില്‍ സംശയമില്ല. അതിനര്‍ഥം തോല്‍ക്കുന്നവന് സന്തോഷമില്ലെന്നല്ല. പരാജയ കാരണം കണ്ടറിഞ്ഞ് തിരുത്താനുള്ള അവസരമായി കാണുന്നവനു പരാജയവും വിജയത്തിലേക്കും അതുവഴി സന്തോഷത്തിലേക്കുമുള്ള വെളിച്ചമുള്ള പാതയാണ്. അതു കൊണ്ടു തന്നെ പരാജയം കൊണ്ട് ദുഃഖിക്കണമെന്നില്ല. ഇന്നലെകളെ ഓര്‍ത്ത് കരയുന്നതിലല്ല, മനുഷ്യന്റെ കഴിവ്. ഇന്നലെയുടെ പാഠങ്ങള്‍ ഉള്‍ക്കൊണ്ട് ഇന്നിനെ നേരിടാനാണ് ബുദ്ധിമാന്മാര്‍ ശ്രമിക്കുക.  ഇന്നലെകളെ ഓര്‍ത്ത് വിലപിക്കുന്നവര്‍ ജീവിതത്തില്‍ നിന്ന് ഒളിച്ചോടുന്നവരാണ്. അവര്‍ വിധിയെ പഴിക്കും.  ദൈവത്തെ പഴിക്കും.

എന്താണ് ലക്ഷ്യമെന്നും വഴിയെന്നും അറിഞ്ഞ ശേഷമുള്ള വിജയത്തിനു മാത്രമേ സന്തോഷം നല്‍കാനാവൂ. ചതികൊണ്ട് നേടിയ വിജയം യഥാര്‍ഥത്തില്‍ സന്തോഷം നല്‍കുമോ? അതെങ്ങനെ യഥാര്‍ഥ വിജയമായി നമ്മുടെ മനസ്സ് സമ്മതിക്കും? മനസ്സിനെ വഞ്ചിക്കുകയും അതു വഴി സ്വയം വഞ്ചിതനാവുകയും ചെയ്തവന് എന്ത് സന്തോഷം?

ന്യായീകരിക്കേണ്ടി വരുന്ന വിജയം ഒരിക്കലും ആഹ്ലാദം നല്‍കുകയില്ല. ഒന്നും ഒളിച്ചുവക്കാനില്ലാത്ത വിജയത്തിനേ സന്തോഷമുള്ളൂ. മനസ്സാക്ഷിക്കൊത്ത വിധം പ്രവര്‍ത്തിച്ചാലേ സന്തോഷമുണ്ടാകൂ. അതുണ്ടാക്കുന്ന ധൈര്യം വളരെ വലുതാണ്. അത് തുറന്നു പറയാം. അഭിമാനപൂര്‍വം ഉറക്കെ പറയാം. അതിന് ആത്മവിശ്വാസത്തിന്റെ പിന്‍ബലമുണ്ട്. നാം നമ്മെതന്നെ സ്വയം വിഡ്ഢിയാക്കാത്തതിലുള്ള ആത്മസംതൃപ്തിയുണ്ട്. നേരെ ചൊവ്വെയുള്ള ആഹ്ലാദം. ഒരു എളുപ്പവഴിയോ ബൈപ്പാസോ ഇല്ലാത്ത സന്തോഷം.

ഹാപ്പിനെസ് എങ്ങനെ നമുക്ക് പരിശീലിക്കാമെന്നാണ് ഇനി പറഞ്ഞുതരുന്നത്.  സന്തോഷം ഒരു ഇന്നര്‍ റിയലൈസേഷന്‍ ആണല്ലോ. അതുകൊണ്ടുതന്നെ അതുണ്ടാകുന്നത് നാം നമ്മിലുണ്ടാക്കുന്ന ജീവിതതാളത്തിലൂടെയാണ്.  ആഹ്ലാദകരമായ ജീവിതം സംഗീതമാണ്. അതിന് താളവും ലയവും വേണം. ഇന്നര്‍ സെല്‍ഫ് കൊണ്ടുള്ള ഹാര്‍മണിയോടെയുള്ള ആത്മാര്‍ഥമായ ഒരു പ്രവൃത്തി. അതിന് ശരിയായ ചിന്തയുണ്ടാകണം. ശരിയായ പ്രവര്‍ത്തന ലക്ഷ്യം വേണം. നിശ്ചയമായും ഒരു പോസിറ്റീവ് ആറ്റിറ്റിയൂഡ് കൂടിയേ തീരൂ.

നമുക്ക് വേണ്ടത് ഒരു സോളിഡ് അടിത്തറയാണ്. ജീവിതമൂല്യങ്ങള്‍ മുറുകെപ്പിടിക്കുന്ന ദൈവീകചിന്തയോടു കൂടിയ നല്ല മനസ്സ്. ആഹ്ലാദചിത്തനാകാന്‍ മടിയന്മാര്‍ക്ക് ആവില്ല. കഠിനാധ്വാനം വേണം. അനാവശ്യമായ കെട്ടുപാടുകളില്‍ നിന്നും ബാധ്യതകളില്‍ നിന്നും തീരാത്ത മോഹങ്ങളില്‍ നിന്നും അടങ്ങാത്ത കൊതിയില്‍ നിന്നും സ്വതന്ത്രനാവണം.

സഹജീവികളുമായി സഹകരിക്കാനും അവരെ സഹായിക്കാനുമുള്ള മനസ്സുവേണം.  മറ്റുള്ളവരുടെ കാര്യത്തില്‍ നമുക്ക് കരുതലുകള്‍ ഉണ്ടാവണം, ആത്മാര്‍ഥതയോടെ എല്ലാ കാര്യങ്ങളും കാണാന്‍. വളവും തിരിവും മറയുമില്ലാത്ത തുറന്ന പുസ്തകം പോലൊരു മനസ്സു കൂടി ഉണ്ടാക്കാനായാല്‍, ലോകത്തില്‍ ഏറ്റവും സന്തോഷമുള്ളവന്‍ താങ്കളാവും.

നല്ലവനാകാന്‍ കഴിയുമ്പോഴാണ് നിങ്ങള്‍ സന്തോഷിക്കുന്നത്. മനസ്സാക്ഷിക്കനുസരിച്ച് ജീവിക്കാന്‍ അപ്പോഴാണ് കഴിയുക. നിങ്ങളില്‍ അപ്പോള്‍ ഒരു സെന്‍സ് ഓഫ് പീസ് നിങ്ങളറിയാതെ തന്നെ വന്നു നിറഞ്ഞുകൊണ്ടേയിരിക്കും.  നിങ്ങളില്‍ ആഹ്ലാദം വളര്‍ന്നു കഴിഞ്ഞു. ഇനി അത് മറ്റുള്ളവരിലേക്ക് എങ്ങനെ പടര്‍ത്തിയെടുക്കാനാവുമെന്ന് നോക്കാം. മറ്റുള്ളവരുടെ സന്തോഷത്തില്‍ പങ്കുചേര്‍ന്നു നോക്കാം. മറ്റുള്ളവര്‍ക്ക് നാം ഒരു മധുരമാവട്ടെ. അതും നിങ്ങളുടെ സന്തോഷം ഇരട്ടിക്കുകയേ  ഉള്ളു..


🔅 ജീവിതം എന്നും ആഹ്ലാദകരമാവണമെന്ന ആഗ്രഹവുമായി ഒരാള്‍ ഗുരുവിന്റെ അരികിലെത്തി. ധനികനായ അദ്ദേഹത്തോട് ഗുരു  ഒരു സ്ലേറ്റില്‍ ചോക്കു കൊണ്ട് അദ്ദേഹത്തിന്റെ ആശ  എഴുതാന്‍ പറഞ്ഞു. അദ്ദേഹം വടിവൊത്ത അക്ഷരത്തില്‍ എഴുതി: 'എനിക്ക് സമാധാനം വേണം.' ഗുരു ആ വാചകത്തിലെ എനിക്ക്, വേണം എന്നീ വാക്കുകള്‍ കൈകൊണ്ട് മായ്ച്ചു കളഞ്ഞു:  സമാധാനം എങ്ങനെയാണ് കിട്ടുകയെന്ന് ആ ധനികന് മനസ്സിലായി. എനിക്ക്, വേണം എന്നീ വാക്കുകളാണ് സമാധാനം തല്ലിത്തകര്‍ത്തു കളയുന്നത്. ഗുരു പറഞ്ഞു: 'ആഗ്രഹം നിഴല്‍ പോലെ നിന്നോടൊപ്പമുണ്ട്. രാവിലെ ആ നിഴല്‍ നിന്റെ മുന്നിലാകാം. എത്ര സ്​പീഡില്‍ ഓടിയാലും ആ നിഴല്‍ എപ്പോഴും നിന്റെ മുന്നില്‍ത്തന്നെ നിന്റെ അതേ വേഗതയില്‍ മുന്നിലുണ്ടാകും. ഉച്ച കഴിഞ്ഞാലോ, ആ നിഴല്‍ നിന്റെ പിന്നാലെയാകും. എത്ര ഓടിയാലും ആ നിഴല്‍ തളരാതെ നിന്റെ പിന്നാലെ തന്നെ ഓടിയെത്തുന്നു. ആ നിഴലില്‍നിന്ന് നിനക്ക് മോചനമില്ല. ആഗ്രഹങ്ങള്‍ നിഴലിനെപ്പോലെത്തന്നെയാണ്. ആഗ്രഹങ്ങള്‍ കഴിയുന്നത്ര ഇല്ലാതാക്കുക. അപ്പോള്‍ അത്രയും നിഴലിന്റെ നീളവും കുറയും.


🔅 ഗുരു എപ്പോഴും പറയും: സര്‍വ പ്രശ്‌നങ്ങള്‍ക്കും പരിഹാര മാര്‍ഗം മൂന്നാണ്. ഒന്ന്: ദൈവപ്രീതി. രണ്ട്: പാപഭീതി. മൂന്ന്: സാമൂഹിക നീതി. ഈ മൂന്നു ഗുണങ്ങളുണ്ടായാല്‍ (ഉണ്ടാക്കിയാല്‍) മനസ്സില്‍ സമാധാനം തനിയെ വന്ന് കൊളളും...

സമാധാനവും സന്തോഷവും, അതായത്, എപ്പോഴും ഹാപ്പിനെസ്സ്, വേണമെങ്കില്‍ ഒന്നാമതായി ദൈവമുണ്ടെന്ന്   ഓര്‍ക്കുക. ഈ ലോകത്തിന്റെ സ്രഷ്ടാവാണദ്ദേഹം. രണ്ടാമതായി  മരണമുണ്ടെന്ന് ഓര്‍ക്കുക. മാത്രമല്ല, മരണത്തെപ്പറ്റി വേവലാതിപ്പെടുകയോ ഭയപ്പെടുകയോ അരുത്. മൂന്നാമത്തെ കാര്യമാണ് വളരെ പ്രയാസമുള്ളത്. ഉപദ്രവിച്ചതോ, സഹായിച്ചതോ മറക്കുക. ഉപദ്രവിച്ചവരോട് പക തോന്നുക സ്വാഭാവികം. സഹായിച്ചവരുടെ നന്ദി പ്രതീക്ഷിക്കുന്നതും മനുഷ്യസഹജം. ഇതു രണ്ടും മറന്നേ പറ്റൂ. ഈ പകയും നന്ദി വാക്ക് കിട്ടിയില്ലല്ലോയെന്ന പ്രയാസവും നമ്മെ വേട്ടയാടിക്കൊണ്ടിരിക്കും.  അതു മറന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് എന്നും സങ്കടപ്പെട്ടു കഴിയാനാണ് വിധി. നിങ്ങളുടെ ജീവിതത്തില്‍ ഒരിക്കലും സന്തോഷത്തിന്റെ പൊന്‍വെളിച്ചമെത്തില്ല.

Tuesday, December 27, 2022

ശ്രീ പാര്‍ത്ഥസാരഥേ പാഹിമാം

 പണ്ടൊരിക്കല്‍ ശ്വേതകി എന്ന രാജാവ് 100 വര്‍ഷം നീണ്ട ഒരു യാഗം നടത്തി. യാഗത്തില്‍ ഋത്വിക്കുകളായി അനേകം ബ്രാഹ്മണര്‍ പങ്കെടുത്തിരുന്നു. അവിടെ ഹോമകുണ്ഡത്തില്‍നിന്നുയര്‍ന്ന ധൂമപടലത്താല്‍ ഋത്വിക്കുകള്‍ അന്ധരായിത്തീര്‍ന്നതിനാല്‍ ഏതാനും നാളുകള്‍ക്കകം അവര്‍ യാഗം മുഴുമിപ്പിക്കാതെ മടങ്ങിപ്പോയി. ഇതില്‍ ദുഃഖം തോന്നിയ രാജാവ് ശിവനെ തപസ്സ് ചെയ്ത് ഒരു പരിഹാരം അപേക്ഷിച്ചു. ശിവന്‍റെ നിര്‍ദ്ദേശപ്രകാരം ദുര്‍വ്വാസാവിന്‍റെ മേല്‍നോട്ടത്തില്‍ യാഗം വീണ്ടും ആരംഭിച്ച് മംഗളകരമായി സമാപിച്ചു.


പക്ഷെ ഹോമത്തിലെ ഹവിസ്സ് വര്‍ഷങ്ങളോളം ഭുജിച്ച അഗ്നിക്ക് ദഹനക്കേട് പിടിപെട്ടു. മുഖം വിളറി, ദേഹം മെലിഞ്ഞ്, ആഹാരത്തില്‍ രുചിയില്ലാതായി അഗ്നിദേവന്‍ വലഞ്ഞു. അദ്ദേഹം ഒടുവില്‍ ബ്രഹ്മാവിനെ അഭയം തേടി. ഖാണ്ഡവവനത്തിലെ ഔഷധവൃക്ഷങ്ങളും സസ്യലതാദികളും ഭക്ഷിക്കാനും, ഒപ്പം വനത്തിലെ ദേവവൈരികളായ ജീവജാലങ്ങളെ നശിപ്പിക്കാനും ബ്രഹ്മാവ്‌ പരിഹാരമായി നിര്‍ദ്ദേശിച്ചു. അതിന്‍പ്രകാരം അഗ്നി ഖാണ്ഡവവനത്തില്‍ വന്നു. ഈ വനം ഇന്ദ്രന് ഇഷ്ടവിഹാരമായതിനാല്‍ ഇന്ദ്രന്‍ വനത്തില്‍ മഴ പെയ്യിച്ച് അഗ്നിയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. അഗ്നി വീണ്ടും ബ്രഹ്മാവിനെ സമീപിച്ചു. നരനാരായണന്മാര്‍ കൃഷ്ണാര്‍ജ്ജുനന്മാരായി ഭൂമിയില്‍ ഉടന്‍ അവതരിക്കുമെന്നും അവര്‍ അഗ്നിയെ സഹായിക്കുമെന്നും ബ്രഹ്മാവ്‌ അഗ്നിയോടു പറഞ്ഞു.


അങ്ങനെ കൃഷ്ണാര്‍ജ്ജുനന്മാര്‍ ഭൂമിയില്‍ അവതരിച്ചു. അവര്‍ ഇന്ദ്രപ്രസ്ഥത്തില്‍ താമസിക്കുന്ന കാലം കൊടുംവരള്‍ച്ച ഉണ്ടായി. ആ സമയം കൃഷ്ണനും അര്‍ജ്ജുനനുംകൂടി ആശ്വാസത്തിനായി ഖാണ്ഡവവനത്തില്‍ പോയി. അവിടെവച്ച് ഒരു ബ്രാഹ്മണവേഷത്തില്‍ അഗ്നി അവരെ സമീപിച്ച് തന്‍റെ പൂര്‍വകഥകള്‍ പറഞ്ഞുകേള്‍പ്പിച്ചു. അഗ്നിയെ സംരക്ഷിക്കാന്‍ തങ്ങളുടെ പക്കല്‍ വേണ്ടത്ര ആയുധങ്ങള്‍ ഇല്ലെന്നു അവര്‍ പറഞ്ഞു. അപ്പോള്‍ അഗ്നിദേവന്‍ വരുണഭഗവാനെ സ്മരിച്ചു. അവിടെ പ്രത്യക്ഷപ്പെട്ട വരുണനോട്‌ അഗ്നി അപേക്ഷിച്ചപ്രകാരം, വരുണന്‍ അര്‍ജ്ജുനന് അമ്പൊടുങ്ങാത്ത ആവനാഴിയും, ചന്ദ്രധനുസ്സും (ഗാണ്ഡീവം എന്ന വില്ല്), ഹനുമാന്‍ കൊടിയടയാളമായതും, പൊന്മാലകള്‍ അണിഞ്ഞ നാല് വെള്ളക്കുതിരകളെ കെട്ടിയതുമായ രഥവും നല്‍കി. ശ്രീകൃഷ്ണന് വരുണദേവന്‍ ചക്രായുധവും നല്‍കി. ഈ സന്നാഹങ്ങളോടെ കൃഷ്ണാര്‍ജ്ജുനന്മാര്‍ അഗ്നിയെ സഹായിച്ചു.


ഈ രഥത്തില്‍വച്ച്, ഇവിടെയാണ്‌ ഭഗവാന്‍ ആദ്യമായി പാര്‍ത്ഥ (അര്‍ജ്ജുന)ന്‍റെ സാരഥിയാവുന്നത്. പിന്നീട് കുരുക്ഷേത്രയുദ്ധത്തില്‍ ഉടനീളവും ഗീതോപദേശ- സന്ദര്‍ഭങ്ങളിലും ഭഗവാന്‍ അര്‍ജ്ജുനന്‍റെ തേരാളിയായി തുടര്‍ന്നു.

ഭീമന്റെ ശിവ ഭക്തി

 വലിയ ആഹാര പ്രിയനായ ഭീമൻ നല്ലൊരു ശിവഭക്തനും ആയിരുന്നു....


ഒരിക്കൽ ധർമ്മ പുത്രൻ കൃഷ്ണനോട് പറഞ്ഞു. "നമ്മുക്ക് മഹാദേവന്റെ ദർശ്നത്തിനായി കൈലാസത്തിൽ പോകണമെന്ന് ആഗ്രഹമുണ്ട്.. അങ്ങ് ഞങ്ങളെ ഒന്ന് സഹായിക്കാമോ....."


കൃഷ്ണൻ സന്തോഷത്തോടെ അത് അംഗീകരിച്ചു. എന്നാൽ നകുലൻ ചിരിച്ചു കൊണ്ട് പറഞ്ഞു. "ഭീമൻ ജ്യേഷ്ഠനെ കൊണ്ട് പോകണോ. അദ്ദേഹം വലിയ ആഹാര പ്രിയനാണ്. അവിടെ വരെ അദ്ദേഹം വിശപ്പ് സഹിക്കില്ല. അവിടെ എത്തിയാൽ ഒരു പക്ഷെ അദ്ദേഹത്തിന്റെ ആഹാര പ്രിയം നമ്മുക്ക് നാണക്കേട് ഉണ്ടാക്കും....."


അത് ശരിയാണ് എന്നു മറ്റുള്ളവർക്കും തോന്നി. അവർ സൂത്രത്തിൽ ഭീമനെ യാത്രയിൽ നിന്നും ഒഴിവാക്കി.....


❤️🌿


കൈലാസത്തിൽ എത്തി ചേർന്ന അവർ മഹാദേവനുമായി സംസാരിക്കുമ്പോൾ അദ്ദേഹം കൂടെ കൂടെ കണ്ണുകൾ അടച്ചു ധ്യാനത്തിൽ മുഴുകുന്നത് ശ്രെദ്ധയിൽ പെട്ടു... ധർമ പുത്രൻ ശ്രീകൃഷ്ണനോട് ചോദിച്ചു......


"മഹാദേവൻ എന്തുകൊണ്ടാണ് കൂടെ കൂടെ കണ്ണുകൾ അടച്ചു ധ്യാനിക്കുന്നത്."

കൃഷ്ണൻ പറഞ്ഞു.... "ഏതോ ഒരു ഭക്തൻ കൂടെ കൂടെ അദ്ദേഹത്തെ പൂജിക്കുന്നു. അതാണ്....."


അവർ അത്ഭുതപെട്ടു. മഹാദേവനെ നിശ്ചലമാക്കുന്ന ആ ഭക്തൻ ആരായിരിക്കും. ആരായാലും നിസ്സാരനല്ല...  അഗാധമായ തപസ്സികൻ ആയിരിക്കും....


❤️🌿

തിരികെ കൈലാസം വിട്ടു പോരുമ്പോൾ ധർമ പുത്രൻ നന്ദികേശനോട് ചോദിച്ചു...

"മഹാദേവനെപോലും നിശ്ചലമാക്കുന്ന ആ ഭക്തൻ ആരാണ് ദേവാ...."


നന്ദി ചിരിച്ചു കൊണ്ട് പറഞ്ഞു.

"അത് ഭീമൻ ആണ്. അദ്ദേഹം ഓരോ തവണയും ആഹാരം കഴിക്കുമ്പോഴും മഹാദേവനോട്‌ നന്ദി പറയും. അപ്പോഴൊക്കെ ഭഗവാൻ അദ്ദേഹത്തിന്റെ പ്രാർത്ഥനക്കു ചെവി കൊടുക്കും..... ചിലപ്പോഴൊക്കെ എനിക്ക് അദ്ദേഹത്തോട് ബഹുമാനവും അസൂയയും തോന്നാറുണ്ട്... ഇത്രയും വലിയ ഒരു നിഷ്കളങ്ക ഭക്തൻ വേറെ ഉണ്ടാകില്ല.."


നന്ദിയുടെ വാക്കുകൾ കേട്ട അവർക്ക് കുറ്റ ബോധവും വിഷമവും തോന്നി. അവർ തിരികെ കൊട്ടാരത്തിൽ എത്തി ഭീമനോട് ക്ഷമ ചോദിച്ചു....

Monday, April 27, 2020

കുഞ്ഞുങ്ങളുടെ മനസ്സുറയ്ക്കുന്നതിനു മുൻപുതന്നെ അവർക്കു നല്ല സംസ്കാരം പകരണം.


🔅മക്കളേ,ഒരു നല്ല സമൂഹത്തെ വാർത്തെടുക്കാൻ ആഗ്രഹിക്കുന്നവർ ഏറ്റവുമാദ്യം ശ്രദ്ധിക്കേണ്ടത് കുഞ്ഞുങ്ങളുടെ ശിക്ഷണത്തിലാണ്. സ്വഭാവവും സംസ്കാരവും രൂപപ്പെടുന്ന ഇളംപ്രായത്തിൽ ശിക്ഷണം ആരംഭിക്കണം. എത്രയും നേരത്തെയാണോ, അത്രയും നല്ലത്. ഇളംമനസ്സിൽ ആശയങ്ങൾ വേഗം പതിയും. പതിഞ്ഞവ സുസ്ഥിരമാവുകയും ചെയ്യും. ശിക്ഷണമെന്നാൽ ശിക്ഷയല്ല, അങ്ങനെയാവാനും പാടില്ല. ഗുളിക തേനിൽ അരച്ച് കൊടുക്കുമല്ലോ. അതുപോലെ സ്നേഹവാത്സല്യങ്ങളുടെ അടിത്തറയിൽ വേണം ശിക്ഷണത്തിന്റെ സൗധം പണിയേണ്ടത്.

🔅അഞ്ചുവയസ്സുവരെ കുട്ടികളെ വളരെ സ്നേഹിച്ചു വളർത്തണം. കുട്ടികളെ താരാട്ടുപാടിയും കഥ പറഞ്ഞും ഉറക്കുന്ന അച്ഛനമ്മമാർ, അതിനുവേണ്ടി ഈശ്വര കീർത്തനങ്ങളും ഭഗവത്കഥകളും സാരോപദേശകഥകളും തിരഞ്ഞെടുക്കണം. ഇതുമൂലം, അവർക്ക് ഈശ്വരസ്മരണ നിലനിർത്താൻ കഴിയും. അവരുടെ ഉപബോധമനസ്സിൽ നല്ല സംസ്കാരം കടന്നുചെല്ലും.

🔅അഞ്ചുവയസ്സു മുതൽ പതിനഞ്ചുവയസ്സുവരെയുള്ള കാലം കൊണ്ടാണ് ജീവിതത്തിന്റെ അടിസ്ഥാനം രൂപപ്പെടുന്നത്. നല്ലപോലെ ശിക്ഷണം നല്കിയാൽ മാത്രമേ അവരെ നേർവഴിക്കു നയിക്കാൻ കഴിയൂ. ശാസിച്ചുവളർത്തി പഠിപ്പിക്കേണ്ട സമയത്ത് അധികം വാത്സല്യം കാട്ടുന്നതു കുട്ടികളെ ചീത്തയാക്കും. അവർ പഠിക്കാതെ മടിയന്മാരാകും. ആ പ്രായത്തിൽ അവരുടെ പഠിത്തകാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധവെക്കണം. വായിക്കുന്നതിനുവേണ്ടി നല്ലപുസ്തകങ്ങൾ തിരഞ്ഞെടുത്തു കൊടുക്കണം.

🔅പതിനഞ്ചുവയസ്സുമുതൽ കുട്ടികൾക്ക് പ്രത്യേകിച്ച്‌ സ്നേഹംനല്കി വളർത്തേണ്ട സമയമാണ്. അല്ലെങ്കിൽ അവർ വഴിതെറ്റിപ്പോകും. പല ആൺകുട്ടികളും പെൺകുട്ടികളും പറയാറുണ്ട്, വീട്ടിൽനിന്നു വേണ്ടത്ര സ്നേഹം കിട്ടാത്തതുമൂലമാണ്‌ അവർ ചീത്ത കൂട്ടുകെട്ടുകളിലേക്ക്‌ പോകുന്നത് എന്ന്. അവർ സ്നേഹത്തിനുവേണ്ടി ദാഹിക്കുന്ന സമയമാണത്. എന്നാൽ ഈ പ്രായത്തിലാണ്‌ സാധാരണയായി മാതാപിതാക്കൾ കുട്ടികളെ അടിക്കുകയും ശാസിക്കുകയും ചെയ്യാറുള്ളത്. സ്നേഹം പ്രകടിപ്പിക്കുക പോകട്ടെ, കുട്ടികളെ തങ്ങളുടെ സമീപത്തേക്ക് അടുപ്പിക്കുക കൂടിയില്ല. മുതിർന്ന കുട്ടികളെ ശാസിക്കുകയല്ല, തെറ്റുകൾ പറഞ്ഞു മനസ്സിലാക്കി കൊടുക്കുകയാണു വേണ്ടത്. കുട്ടികളുടെ മുന്നിൽവെച്ച്‌ മറ്റുള്ളവരെ ചീത്തപറയാനും നിന്ദിക്കാനും പാടില്ല. അതു കുട്ടികളും അനുകരിക്കും. അതുപോലെ മറ്റുള്ളവരുടെ മുമ്പിൽവെച്ച് കുട്ടികളെ കുറ്റം പറയുകയുമരുത്. അത് അവരുടെ മനസ്സിനെ പ്രതികൂലമായി ബാധിക്കും.

🔅പഠിക്കുന്ന കുട്ടികൾ മറ്റു ജോലികളൊന്നും ചെയ്യേണ്ട എന്നു വിചാരിക്കുന്നവരുണ്ട്. അതു ശരിയല്ല. പഠിത്തം മാത്രമല്ല ജീവിതത്തിൽ വേണ്ടത്. കുട്ടികൾ വീട്ടിലെ എല്ലാ ജോലികളും ചെയ്യാൻ ശീലിക്കണം. കുഞ്ഞുങ്ങളുടെ മനസ്സുറയ്ക്കുന്നതിനു മുൻപുതന്നെ അവർക്കു നല്ല സംസ്കാരം പകരണം. വളർന്നുകഴിയുമ്പോൾ ഒരുപക്ഷേ, അവർ തെറ്റിപ്പോയാലും ഉപബോധമനസ്സിൽ കിടക്കുന്ന സംസ്കാരത്തിനനുസരിച്ചു പിന്നീട് നല്ല മാർഗത്തിലേക്ക്‌ തിരിച്ചുവരാൻ കഴിയും.

Thursday, April 16, 2020

നായയും മുങ്ങും, നമ്മളേം മുക്കും......!!


ഒരു രാജാവ് തന്റെ നായയോടൊപ്പം ഒരിക്കൽ  ഒരു  നദിയിൽ തോണി യാത്ര നടത്തി.....

ആ തോണിയിൽ  മറ്റനേകം യാത്രികരും ദേശാടനം നടത്തുന്ന ഒരു സഞ്ചാരിയും ഉണ്ടായിരുന്നു......

ആ നായ ഒരിക്കലും തോണിയിൽ യാത്ര  ചെയ്തിട്ടില്ലാത്തതിനാൽ വല്ലാത്ത അസ്വസ്ഥത അത് ആ യാത്രയിലുടനീളം പ്രകടിപ്പിക്കുന്നുണ്ടായിരുന്നു....

അങ്ങോട്ടുമിങ്ങോട്ടുമോടിയും ചാടിയും തന്റെ വല്ലായ്മയും  അസ്വസ്ഥതയും ആ നായ പ്രകടിപ്പിക്കുന്നതിൽ യാത്രികർക്കും സൊര്യൈക്കേട് സൃഷ്ടി ക്കുന്നുണ്ടായിരുന്നു......

അവർ അങ്ങോട്ടു മിങ്ങോട്ടും ഭയന്നു മാറുന്നതിനാൽ തോണി അനിയന്ത്രിതമായി ഉലയുന്നുണ്ടായിരുന്നു....

മുങ്ങൽഭീതിയിൽ ഒരു യാത്രികൻ പറയുന്നുണ്ടായിരുന്നു.....,

നായയും മുങ്ങും നമ്മളേം മുക്കും......

പക്ഷെ  രാജാവിന്റെ ശാസനയെ വകവയ്ക്കാതെ ഓടിയും ചാടിയും നായ അതിന്റെ സ്വഭാവം പ്രകടിപ്പിച്ചു കൊണ്ടേയിരുന്നു......

തോണിയിലെ യാത്രികർക്കും സഹിക്കുന്നുണ്ടായിരുന്നില്ല....

സഹികെട്ട യാത്രികരെ കണ്ട് അവരിലൊരാൾ രാജാവിന്റെ അടുക്കൽ ചെന്ന് പറഞ്ഞു....

"പ്രഭോ അങ്ങ് സമ്മതിക്കുകയാണേൽ ഞാനീ നായയെ വെള്ളത്തിൽ മുക്കി പൂച്ചയെ പോലെയാക്കാം....."

ഹും, ആകട്ടെ....

രാജാവ് സമ്മതം മൂളി.....

സഞ്ചാരി യാത്രികരിൽ നിന്നും രണ്ടാളുടെ സഹായത്തോടെ നായയെ പിടിച്ച് നദിയിലേക്കെറിഞ്ഞു.....

നായ പ്രാണഭയത്താൽ വെളളത്തിൽ നീന്തി തോണിയുടെ അടുക്കലെത്തി അതിലേക്ക് കയറുവാൻ ശ്രമിച്ചു കൊണ്ടേയിരുന്നു.....

കുറച്ചു സമയത്തിന് ശേഷം സഞ്ചാരി അതിനെ വലിച്ച് തോണിയിലേ ക്കിട്ടു.....

അപ്പോൾ ആ നായ ഒരു അസ്വസ്ഥതയും പ്രകടിപ്പിക്കാതെ ജീവൻ തിരിച്ചു കിട്ടിയ ആശ്വാസത്തിൽ ഒരു മൂലയിൽ പോയി കിടന്നു.....

യാത്രികരോടൊപ്പം രാജാവിനും ആ നായയുടെ മാറ്റത്തിൽ വല്ലാത്ത ആശ്ചര്യം തോന്നി......

രാജാവ് സഹയാത്രികരോട് പറഞ്ഞു.....

"നോക്കൂ കുറച്ച് മുമ്പ് വരെ ഈ നായ നമ്മളെയൊക്കെ എത്രമാത്രം ബുദ്ധിമുട്ടിച്ചു,  ഇപ്പോൾ നോക്കൂ എത്ര ശാന്തനായി കിടക്കുന്നു....."

ഇതു കേട്ട സഞ്ചാരി പറഞ്ഞു.....

സ്വയം ബുദ്ധിമുട്ടും, ദുഖവും, ആപത്തും അനുഭവത്തിൽ വരാത്തിടത്തോളം മറ്റുളളവരുടെ വികാരങ്ങൾ മനസ്സിക്കുന്നതിൽ  ആർക്കും വീഴ്ച പറ്റും.....

ഞാനീ നായയെ പിടിച്ച് വെള്ളത്തിലിട്ടപ്പോൾ മാത്രമാണ് അതിന് വെള്ളത്തിന്റെ ശക്തിയും തോണിയുടെ ആവശ്യകതയും മനസ്സിലായത്........

മനുഷ്യന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല.....

ഒരു കാര്യം നേടുന്നതിനും ചെയ്യുന്നതിനുമുള്ള പ്രയാസം നേരിട്ട് മനസിലാക്കും വരെ ആ കാര്യത്തെ നിസാരവൽക്കരിക്കാൻ യാതൊരു മടിയും മനുഷ്യൻ കാട്ടാറില്ല......

Wednesday, May 29, 2019

പായസത്തി കുളിച്ചകൃഷ്ണൻ

ഒരിക്കൽ ദുർവ്വാസാവ് മഹർഷി ദ്വാരകയിൽ എത്തി. ശ്രീകൃഷ്ണനും രുഗ്മിണിയും ചേർന്ന് ദുർവ്വാസാവിനെ വേണ്ട വിധം സ്വീകരിച്ചു.

  എന്നാൽ മഹാശുണ്ഠിക്കാരനായ ദുർവ്വാസ്സാവ് അവരോട് ദേഷ്യപ്പെട്ടു. കണ്ണിൽ കണ്ടതെല്ലാം തച്ചുടച്ചു.കൃഷ്ണനോടും രുഗ്മിണിയോടും ഓരോരോ കാര്യങ്ങൾ ചെയ്തു തരാൻ ആജ്ഞാപിച്ചു. അവരിരുവരും ഓരോരോ കാര്യങ്ങൾ ചെയ്യാൻ ഓടി നടക്കുന്നതിടയിലാണ് മറ്റൊരാജ്ഞ! കൃഷ്ണാ! നിങ്ങളിരുവരും അകത്ത്  ചെന്ന് അല്പം പായസം ഉണ്ടാക്കി ക്കൊണ്ടു വരു.''

അതിഥിയെ സന്തോഷിപ്പിക്കേണ്ടത് വീട്ടുകാരുടെ ചുമതലയല്ലേ? കൃഷ്ണനും രുഗ്മിണിയും ചേർന്ന് ഉഗ്രനൊരു പായസം വെച്ചു.കുട്ടികളെ കൊതി വരുന്നു. അല്ലേ?

അപ്പോൾ ദുർവ്വാസാവ് പറഞ്ഞു "കൃഷ്ണാ പായസം എനിക്ക് വേണ്ട.' അതെടുത്ത് സ്വന്തം ദേഹത്ത് പുരട്ടു"

പറഞ്ഞതു കേൾക്കാതിരുന്നാൽ അദ്ദേഹത്തിന് കലികയറും അതുകൊണ്ട്
"പാവം കൃഷ്ണൻ " പായസമെടുത്ത് ദേഹം മുഴുവൻ തേച്ചു കാൽ വെള്ളയിലൊഴികെ.!

ഉടൻ വന്നു അടുത്ത ആജ്ഞ " ഉം, ഇനി ഒരു തേരു കൊണ്ടുവരു "കൃഷ്ണൻ തേരുമായി എത്തി.
കൃഷ്ണനേയും രുഗ്മിണിയേയും കുതിരകളാക്കി ദുർവ്വസാവ് രഥത്തിൽ കയറി.രഥം ഒരു കാട്ടിലേക്ക് പാഞ്ഞു. ഇടക്കിടെ ദുർവ്വാസാവ് ചാട്ട കൊണ്ട് ഇരുവരേയും മാറി മാറി അടിച്ചു.കൃഷ്ണനും രുഗ്മിണിയും പരാതിയൊന്നും പറഞ്ഞില്ല
 ഒടുവിൽവനാന്തരത്തിൽ തേരു നിർത്തി. ദുർവ്വാസാവ് ശാന്തനായി ഒന്നു പുഞ്ചിരിച്ചു. എന്നിട്ട് കൃഷ്ണനെ ഇങ്ങനെ അനുഗ്രഹിച്ചു. " ശരീരത്തിൽ പായസം പുരണ്ട സ്ഥലത്തൊന്നും അമ്പ് ഏല്ക്കുകയില്ല.

കാലിൽ പായസം പുരളാത്ത ഭാഗത്ത് അമ്പു കൊണ്ട് പില്ക്കാലത്ത് ശ്രീകൃഷ്ണൻ മരിക്കുന്നത്-

Saturday, May 25, 2019

വീണ ഭൂമിയിലെത്തിയ കഥ


പണ്ട് പണ്ട് വീണ എന്ന സംഗീതോപകരണം സ്വർഗ്ഗത്തിൽ മാത്രമേ ഉപയോഗിക്കാറുണ്ടായിരുന്നുള്ളു. പിന്നെ എങ്ങനെയാണ്  അത് ഭൂമിയിൽ എത്തിയത്? എന്നറിയേണ്ടേ? പറയാം. ആ കഥ കേട്ടോളൂ :-

ഉർവ്വശ്ശി  എന്ന അപ്സര സ്ത്രീയെ പറ്റി കേട്ടിട്ടില്ലേ? ദേവലോകത്തെ മറ്റ്  മൂന്ന് അപ്സര സ്ത്രീകളേക്കാളെല്ലാം സമർത്ഥയായിരുന്നു ഉർവ്വശി. രംഭ, തിലോത്തമ മേനക എന്ന പേരുകേട്ട അപ്സരസ്സുകൾ പോലും ഉർവ്വശിയുടെ മുൻപിൽ ഒന്നുമല്ലെന്ന് ദേവലോകത്ത് ഒരു സംസാരമുണ്ടായി.  അതോടെ ഉർവ്വശ്ശിയുടെ അഹങ്കാരം വർദ്ധിച്ചു.

      ഇക്കാര്യമൊക്കെ അറിഞ്ഞപ്പോൾ ഉർവ്വശ്ശിയുടെ അഹങ്കാരം ഒന്നു ശമിപ്പിക്കണമെന്ന് നാരദ മഹർഷി വിചാരിച്ചു. അങ്ങനെ ഒരിക്കൽ അദ്ദേഹം ദേവേന്ദ്രന്റെ സഭയിൽ എത്തി. എന്നിട്ട് വീണ വായന തുടങ്ങി.  വീണ വായനക്കനുസരിച്ച് അപ്സര സ്ത്രീകൾ നൃത്തം ചെയ്യാനും തുടങ്ങി.  കുറേ സമയം കഴിഞ്ഞപ്പോൾ നാരദമുനി ഒരു വേലയൊപ്പിച്ചു. അറിഞ്ഞു കൊണ്ട് തന്നെ വീണ വായനയുടെ താളം തെറ്റിച്ചു. നാരദമഹർഷിയുടെ കുസൃതികൾ അറിയാമായിരുന്ന  അപ്സര സ്സുകൾ  വളരെ ശ്രദ്ധയോടെ തെറ്റു മനസ്സിലാക്കുകയും ശരിയായ താളത്തിൽ നൃത്തം ചെയ്യുകയും ചെയ്തു. എന്നാൽ തന്റെ കഴിവുകളിൽ അഹങ്കരിച്ചിരുന്ന  ഉർവശ്ശിക്ക് നാരദൻ വരുത്തിയ തെറ്റ് തിരുത്തി നൃത്തം ചെയ്യാൻ കഴിഞ്ഞില്ല. ഉർവ്വശ്ശിയുടെ നൃത്തത്തിന്റെ താളം പിഴച്ചു. അങ്ങനെ ഉർവ്വശി മറ്റുള്ളവരുടെ മുൻപിൻ നാണംകെട്ടു .


 അന്ന്  ദേവസഭയിൽ അഗസ്ത്യമുനിയും ഉണ്ടായിരുന്നു. നൃത്തം തെറ്റിച്ച ഉർവ്വശ്ശിയെ മുനി ശപിച്ചു "നീയൊരു മനുഷ്യന്റെ ഭാര്യയായി ഭൂമിയിൽ കഴിയാൻ ഇട വരട്ടെ" 

  വീണ വായനയിൽ അറിഞ്ഞു കൊണ്ട് തെറ്റു വരുത്തിയ നാരദമഹർഷിയേയും ശപിക്കുവാൻ അഗസ്ത്യമുനി മറന്നില്ല. അദ്ദേഹം നാരദനോട് പറഞ്ഞു "ലോകത്തിൽ മറ്റാർക്കും ഇല്ലാത്ത സംഗീതോപകരണമാണല്ലൊ അങ്ങയുടെ "മഹതി" എന്ന ഈ വീണ. ഇനിയും മുതൽ ഈ വീണ ഭൂമിയിലെ മനുഷ്യർക്കും ഉപയോഗിക്കാൻ കഴിയട്ടെ." അങ്ങനെയാണത്രേ ഭുമിയിൽ "വീണ"എന്ന സംഗീതോപകരണം എത്തിചേർന്നത്