Showing posts with label ദ്രൗപദി. Show all posts
Showing posts with label ദ്രൗപദി. Show all posts

Monday, July 29, 2019

ഹരേ കൃഷ്ണാ

ഒരു തവണ ദ്രൗപദി രാവിലെ കുളിക്കാൻ യമുനയുടെ തടത്തിൽ ഘാട്ടിൽ പോയി. പ്രാത: കാലമായിരുന്നു. ഈശ്വരനെ സ്മരിക്കേണ്ട സമയമായിരുന്നു. അപ്പോൾ ദ്രൌപദിയുടെ ശ്രദ്ധ സഹജമായി ഒരു സാധുവിൽ പതിഞ്ഞു. അദ്ദേഹം ശരീരത്തിൽ ഒരു ലങ്കോട്ടി മാത്രമേ ധരിച്ചിരുന്നുള്ളു.സാധു സ്നാനത്തിന്നു ശേഷം തന്റെ മറ്റൊരു ലങ്കോട്ടി ധരിക്കാനായി പുറപ്പെട്ടപ്പോൾ പെട്ടെന്ന് കാറ്റിന്റെ ശക്തിയിൽ അത് പറന്നു വെള്ളത്തിൽ വീണു പോയി. സംയോഗവശാൽ സാധുവിന് ലങ്കോട്ടി പുതിയ ലങ്കോട്ടി ധരിക്കാൻ സാധിച്ചില്ല. സാധു ആലോചിച്ചു ഇനി എങ്ങിനെ മാനം മറയ്ക്കും. കുറച്ചു സമയത്തിൽ സൂര്യോദയമാകും.അവിടെ ഘാട്ടിൽ വലിയ ജനക്കൂട്ടമാവും.സാധു പെട്ടെന്ന് വെള്ളത്തിൽ നിന്നും പുറത്തുവന്ന് രഹസ്യമായി ഒളിച്ചു നിന്നു.. ദ്രൌപദി ഇതെല്ലാം കണ്ടു കൊണ്ട് സാരിയുടുക്കുകയായിരുന്നു. ദ്രൗപദി പകുതി സാരി ഉടുത്തു കൊണ്ട് സാധുവിന്റെ അടുത്തു പോയി പറഞ്ഞു. താതാ അങ്ങയുടെ വിഷമം എനിയ്ക്കു മനസ്സിലായി. ഈ സാരിയിൽ നിന്നും അങ്ങയ്ക്ക് മാനം മറയ്ക്കാൻ വേണ്ട വസ്ത്രം കീറിയെടുത്തോളൂ. സാധു പെട്ടെന്നു തന്നെ സാരിയുടെ കഷണം മുറിച്ചെടുത്ത് തന്റെ മാനം മറച്ചു. അദ്ദേഹം പറഞ്ഞു. എപ്രകാരം ഇന്നു നീയെന്റെ മാനത്തെ രക്ഷിച്ചുവോ അതുപോലെ ഒരു ദിവസം ഭഗവാൻ നിന്റെ മാനത്തേയും സംരക്ഷിക്കും. അങ്ങിനെ നിറഞ്ഞ സഭയിൽ വച്ച് ദുശ്ശാസനൻ വസ്ത്രാക്ഷേപം ചെയ്ത സമയത്ത് ദ്രൗപദിയുടെ കരുണാർദ്രമായ വിളി കേട്ട് നാരദർ ഭഗവാന്റെ അടുത്തെത്തി അപ്പോൾ ഭഗവാൻ പറഞ്ഞു. നാരദരെ കർമ്മത്തിനു പകരം ഇതാ നോക്കൂ എൻറെ കൃപ ഇവിടെ ഞാൻ വർഷിയ്ക്കുന്നത്.അതു മഹാപുണ്യം തന്നെയല്ലെ. ദ്രൗപദിയുടെ ദിവ്യമായ അനുഭവം. ആ സാധുവിന്റെ സേവ വസ്ത്രദാനസേവ കൊണ്ട് ദ്രൌപദിയുടെ മാനം ഭഗവാൻ സംരക്ഷിച്ച സംഭവം. അതിനായി ഭഗവാൻ നുറുകണക്കിന് വസ്ത്രം ദ്രൌപദിക്കു നൽകി.. മനുഷ്യൻ ചെയ്യുന്ന ഏതു സുകർമ്മത്തിന്നും അതിന്റെ ഫലസഹിതം അനുഗ്രഹം ലഭിക്കുന്നു. ദുഷ്കർ മ്മത്തിന്റെ ഫലവും അവനവനു തന്നെ ദുശ്ശാസനനെപ്പോലെ അനുഭവിക്കേണ്ടതായി വരുന്നു