Showing posts with label Shiva. Show all posts
Showing posts with label Shiva. Show all posts

Tuesday, January 17, 2023

പ്രദോഷങ്ങൾ എത്ര തരം

 പ്രദോഷത്തെ...

• നിത്യപ്രദോഷം 

• പക്ഷപ്രദോഷം 

• മാസപ്രദോഷം 

• മഹാപ്രദോഷം 

• പ്രളയ പ്രദോഷം 

എന്നിങ്ങനെ 5 തിരിച്ചിരിക്കുന്നു.


1)നിത്യപ്രദോഷം

വൈകീട്ട് 5.45 മുതൽ 6.30 മണിക്കുള്ളിലെ സമയം പ്രദോഷങ്ങളെ നിത്യപ്രദോഷമെന്നു പറയുന്നു.


2)പക്ഷപ്രദോഷം

ഓരോ മാസവും കറുത്തവാവ് മുതൽ 13-ആം ദിവസവും വെളുത്തവാവ് മുതൽ 13-ആം ദിവസവും വരുന്നത് ത്രയോദസിയാണ്.അന്നാണ് പക്ഷപ്രദോഷ നാൾ.


3)മാസപ്രദോഷം

ശുക്ലപക്ഷത്തിൽ വരുന്നത് മാസപ്രദോഷമാകുന്നു.


4)മഹാപ്രദോഷം

പരമശിവൻ കാളകുടം ഭക്ഷിച്ചത് ഒരു ശനിയാഴ്ചയാണു.അദ്ദേഹം ആനന്ദതാന്ധവമാടിയ ത്രയോദശിയും ചേർന്ന് വരുന്ന പുണ്യദിനമാണ് മഹാപ്രദോഷം.


5)പ്രളയപ്രദോഷം

ശനിയാഴ്ചകളിൽ വരുന്ന മഹാപ്രദോഷദിനത്തിൽ ശിവക്ഷേത്ര ദർശനം നടത്തി വണങ്ങിയാൽ അഞ്ചു വർഷം ശിവക്ഷേത്രത്തിൽ പോയ ഫലം സിദ്ധിക്കുമെന്നാണ് വിശ്വാസം. തുടർച്ചയായി രണ്ടു ശനിപ്രദോഷങ്ങൾ അനുഷ്ടിച്ചാൽ അർദ്ധനാരീശ്വരി പ്രദോഷം എന്നു പറയുന്നു.ഈശ്വരനും ദേവിയും ചേർന്ന് അർദ്ധനാരീശ്വരരായിട്ടുള്ളതിനാൽ വേർപിരിഞ്ഞ ദമ്പതികൾ ഇണങ്ങിച്ചേരുമെന്നും, വിവാഹതടസ്സങ്ങൾ നീങ്ങുമെന്നും നഷ്ടപ്പെട്ട സമ്പാദ്യം വീണ്ടു കിട്ടുമെന്നും ആണ് വിശ്വാസം. പൊതുവേ പ്രദോഷവഴിപാട് ദോഷങ്ങൾ അകറ്റുമെന്ന് വിശ്വസിക്കപ്പെടുന്നു.

Sunday, January 8, 2023

തലകീഴായി ശീർഷാസനത്തിൽ തപസ്സു ചെയ്യുന്ന അപൂർവ്വ ശിവപ്രതിഷ്ഠ

 ശിവലിംഗത്തിൽ  കൊത്തിയെടുത്ത രീതിയിലാണ് വിഗ്രഹം.

ആന്ധ്രാപ്രദേശിലെ ഭീമാവാരത്തിലാണ് ഈ ക്ഷേത്രം. ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഗ്രാമത്തിൻ്റെ പേര് യാനമദ്ദൂരു എന്നാണ്.

ഇവിടെ പരമേശ്വരൻ 'ശക്തീശ്വരനായി' ആരാധിക്കപ്പെടുന്നു. അരികിൽ കാർത്തികേയ കുമാരനെ മടിയിൽ കിടത്തി വാത്സല്യം ചൊരിയുന്ന ഉമാദേവിയുടെ പ്രതിഷ്ഠയും ഉണ്ട്.

ഉൾഗ്രാമത്തിലെ ഒരു ചെറിയ ക്ഷേത്രമാണിത്. ഈ ക്ഷേത്രത്തിൻ്റെ പഴക്കം എത്രയാണെന്നറിയില്ല. ഈയിടെ നടന്ന ഖനനത്തിൽ 6 അടി നീളമുള്ള പാമ്പിൻ്റെ വിഗ്രഹവും കണ്ടെത്തിയിട്ടുണ്ട്.

Sunday, January 1, 2023

നിതാന്തമായ ജാഗ്രത അതാണ്‌ നന്ദിയിൽ നിന്നും പഠിക്കേണ്ടത്.

 ശാന്തമായി കാത്തിരിക്കുവാൻ കഴിയുന്ന ഒരാൾ സ്വാഭാവികമായും ധ്യാനാശീലനായിരിക്കും നന്ദിയും അതുപോലെ തന്നെയാണ്...

നൂറു ശതമാനം ഉണർവ്വോടെ അന്തരാത്മാവിൽ ലയിച്ചിരിക്കുക അതാണ്‌ ധ്യാനം.. നന്ദി ചെയ്യുന്നതും അതു തന്നെ .

നാളെ മഹാദേവൻ എന്റെ മുന്നിൽ പ്രത്യക്ഷപ്പെടും എന്ന പ്രതീക്ഷയോടെയല്ല നന്ദി കാത്തിരിക്കുന്നത്.

മഹാദേവനോട് നമ്മൾ പ്രാർത്ഥിക്കുമ്പോഴും  നമ്മുടെ മനസ്സും നന്ദിയുടേത് പോലെയാകണം.

തികച്ചും ശാന്തവും സുന്ദരവുമായ മനസ്സ്.

ആഗ്രഹങ്ങൾ തീർത്തും ഒഴിഞ്ഞ് ശിവനിൽ ലയിച്ച മനസ്സ്.

ഭഗവാന്റെ മുൻപിൽ നിശ്ചിന്തനായി കാത്തിരിക്കുവാനുള്ള അവസരം അതുതന്നെയാണ് ഏറ്റവും വലിയ അനുഗ്രഹം 🙏🏻


ശിവ! ശങ്കര! ശർവ്വ! ശരണ്യ !വിഭോ !

ഭവസങ്കടനാശന! പാഹി ശിവ!

കവിസന്തതി സന്തതവും തൊഴുമെൻ -

ഭവനാടകമാടുമരുമ്പൊരുളേ!

Tuesday, December 27, 2022

ഭീമന്റെ ശിവ ഭക്തി

 വലിയ ആഹാര പ്രിയനായ ഭീമൻ നല്ലൊരു ശിവഭക്തനും ആയിരുന്നു....


ഒരിക്കൽ ധർമ്മ പുത്രൻ കൃഷ്ണനോട് പറഞ്ഞു. "നമ്മുക്ക് മഹാദേവന്റെ ദർശ്നത്തിനായി കൈലാസത്തിൽ പോകണമെന്ന് ആഗ്രഹമുണ്ട്.. അങ്ങ് ഞങ്ങളെ ഒന്ന് സഹായിക്കാമോ....."


കൃഷ്ണൻ സന്തോഷത്തോടെ അത് അംഗീകരിച്ചു. എന്നാൽ നകുലൻ ചിരിച്ചു കൊണ്ട് പറഞ്ഞു. "ഭീമൻ ജ്യേഷ്ഠനെ കൊണ്ട് പോകണോ. അദ്ദേഹം വലിയ ആഹാര പ്രിയനാണ്. അവിടെ വരെ അദ്ദേഹം വിശപ്പ് സഹിക്കില്ല. അവിടെ എത്തിയാൽ ഒരു പക്ഷെ അദ്ദേഹത്തിന്റെ ആഹാര പ്രിയം നമ്മുക്ക് നാണക്കേട് ഉണ്ടാക്കും....."


അത് ശരിയാണ് എന്നു മറ്റുള്ളവർക്കും തോന്നി. അവർ സൂത്രത്തിൽ ഭീമനെ യാത്രയിൽ നിന്നും ഒഴിവാക്കി.....


❤️🌿


കൈലാസത്തിൽ എത്തി ചേർന്ന അവർ മഹാദേവനുമായി സംസാരിക്കുമ്പോൾ അദ്ദേഹം കൂടെ കൂടെ കണ്ണുകൾ അടച്ചു ധ്യാനത്തിൽ മുഴുകുന്നത് ശ്രെദ്ധയിൽ പെട്ടു... ധർമ പുത്രൻ ശ്രീകൃഷ്ണനോട് ചോദിച്ചു......


"മഹാദേവൻ എന്തുകൊണ്ടാണ് കൂടെ കൂടെ കണ്ണുകൾ അടച്ചു ധ്യാനിക്കുന്നത്."

കൃഷ്ണൻ പറഞ്ഞു.... "ഏതോ ഒരു ഭക്തൻ കൂടെ കൂടെ അദ്ദേഹത്തെ പൂജിക്കുന്നു. അതാണ്....."


അവർ അത്ഭുതപെട്ടു. മഹാദേവനെ നിശ്ചലമാക്കുന്ന ആ ഭക്തൻ ആരായിരിക്കും. ആരായാലും നിസ്സാരനല്ല...  അഗാധമായ തപസ്സികൻ ആയിരിക്കും....


❤️🌿

തിരികെ കൈലാസം വിട്ടു പോരുമ്പോൾ ധർമ പുത്രൻ നന്ദികേശനോട് ചോദിച്ചു...

"മഹാദേവനെപോലും നിശ്ചലമാക്കുന്ന ആ ഭക്തൻ ആരാണ് ദേവാ...."


നന്ദി ചിരിച്ചു കൊണ്ട് പറഞ്ഞു.

"അത് ഭീമൻ ആണ്. അദ്ദേഹം ഓരോ തവണയും ആഹാരം കഴിക്കുമ്പോഴും മഹാദേവനോട്‌ നന്ദി പറയും. അപ്പോഴൊക്കെ ഭഗവാൻ അദ്ദേഹത്തിന്റെ പ്രാർത്ഥനക്കു ചെവി കൊടുക്കും..... ചിലപ്പോഴൊക്കെ എനിക്ക് അദ്ദേഹത്തോട് ബഹുമാനവും അസൂയയും തോന്നാറുണ്ട്... ഇത്രയും വലിയ ഒരു നിഷ്കളങ്ക ഭക്തൻ വേറെ ഉണ്ടാകില്ല.."


നന്ദിയുടെ വാക്കുകൾ കേട്ട അവർക്ക് കുറ്റ ബോധവും വിഷമവും തോന്നി. അവർ തിരികെ കൊട്ടാരത്തിൽ എത്തി ഭീമനോട് ക്ഷമ ചോദിച്ചു....

കൂവളത്തിന്റെ_കഥ

 വിവാഹം കഴിഞ്ഞ ശേഷവും മഹാലക്ഷ്മിക്ക് വിഷ്ണുവിന്റെ ഹൃദയത്തിൽ ഇരുപ്പുറക്കാൻ പറ്റിയില്ല. ഇത് ദേവിയെ ദുഃഖത്തിൽ ആഴ്ത്തി.

ദേവി ഇതിന്റെ കാരണം നാരായണനോട് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു. "ദേവി, എന്റെ ഹൃദയത്തിൽ സദാ നേരവും മഹാദേവൻ ഉണ്ട്. അദ്ദേഹം ഒരു ഹൃദയത്തിൽ സ്ഥാനം പിടിച്ചാൽ മറ്റൊന്നും ആ ഹൃദയത്തിൽ കടന്നു കൂടുകയില്ല. മഹാദേവന്റെ തേജസ്സ് വാക്കുകൾക്ക് അപ്പുറമാണ്."

ദേവിക്ക് ദുഃഖമായി....

ഭർത്താവിന്റെ ഹൃദയത്തിൽ സ്ഥാനം ഇല്ലങ്കിൽ പിന്നെ എന്താണ് ഭാര്യയുടെ ഗതി. ദേവിയുടെ ദുഃഖം കണ്ടപ്പോൾ മഹാവിഷ്ണു പറഞ്ഞു...

"മഹാദേവൻ സമ്മതിച്ചാൽ ഒരു പക്ഷെ ദേവിക്ക് ആഗ്രഹം നടക്കും."

മഹാലക്ഷ്മി അടുത്ത ശുഭദിനത്തിൽ ശിവപൂജ തുടങ്ങി. എന്നാൽ ഫലം നിരാശയായിരുന്നു. മഹാദേവന്റെ ദർശനം  കിട്ടാത്ത ലക്ഷ്മിദേവി തുടർന്ന് ഒരു യജ്ഞം നടത്താൻ തീരുമാനിച്ചു.

യജ്ഞത്തിൽ ദേവി തന്റെ കൈകൾ ഓരോന്നായി ഹോമിച്ചു.. തന്റെ മൂന്നു കൈകളും നഷ്ടമായപ്പോൾ ദേവി സ്വയം ഒരു ഹോമ ദ്രവ്യമാകുവാൻ തീരുമാനിച്ചു.

ഇത് മനസ്സിലാക്കിയ ഭഗവാൻ ദേവിയെ തടയുകയും ദേവിക്ക്, നാരായണന്റെ ഹൃദയത്തിൽ വസിക്കാൻ അനുമതി നൽകുകയും ചെയ്തു.

തുടർന്ന് യജ്ഞത്തിൽ ഹോമിക്കപെട്ട മൂന്നു കൈകളും തിരികെ നൽകി അനുഗ്രഹിച്ചു. അതെ സമയം യജ്ഞത്തിൽ നിന്നും ഒരു വൃക്ഷം ഉയർന്നു വരികയും ചെയ്തു. അതാണ് കൂവളം എന്ന് വിശ്വസിക്കുന്നു.

തന്റെ ആഗ്രഹം സാധിപ്പിച്ച മഹാദേവനോടുള്ള നന്ദി സൂചകമായി, ആര് കൂവളത്തെ മഹാദേവനിൽ അർപ്പിച്ചു പ്രാർത്ഥിക്കുന്നുവോ അവരുടെ എല്ലാ ദാരിദ്രവും താൻ അകറ്റുമെന്ന് വാക്ക് നൽകി. മഹാദേവനാകട്ടെ ആരാണോ ദേവിയുടെ 3 കൈകൾക്ക് പ്രതിരൂപമായി കൂവളത്തിന്റെ മൂന്നു ഇലകൾ കൊണ്ട് തന്നെ പൂജിക്കുന്നത്, അവന്റെ മൂന്ന് ജന്മത്തെ പാപങ്ങൾ നശിപ്പിക്കുമെന്ന് തിരിച്ചും വാക്ക് നൽകി...


ഇന്നും ആ വാക്കുകൾ രണ്ടുപേരും പാലിച്ചു പോരുന്നു.

കഥ തീർന്നില്ല........

മഹാദേവൻ ദേവിക്ക് ഹൃദയത്തിൽ വസിക്കാൻ അനുമതി നൽകിയതും വിഷ്ണു ദേവൻ അസ്വസ്ഥനായി. തന്നെ ഈ മാനസിക സംഘർഷങ്ങളിൽ നിന്നും മുക്തമാക്കുവാൻ മഹാദേവനോട്  നാരായണൻ ആവിശ്യപെടുകയും, ഭഗവാൻ സ്വയഭൂ ലിംഗമായി വൈകുണ്ഡത്തിൽ പ്രത്യക്ഷമാകുകയും ചെയ്തു.

അന്ന് മുതൽ നാരായണൻ തന്റെ വാസസ്ഥലത്ത് സർവ്വ നേരവും മഹാദേവൻ വസിക്കുന്ന സ്വയംഭൂ ശിവലിംഗത്തേ പൂജ ചെയ്തു കൊണ്ടിരിക്കുന്നു.


ലക്ഷ്മി ഇരിക്കുന്ന 5 സ്ഥലങ്ങൾ.

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

1. താമരപ്പൂവ്

2. കൂവളം ഇല.

3. ആനകളുടെ നെറ്റി.

4. പശുവിന്റെ പിൻഭാഗം.

5. മനുഷ്യന്റെ വിരൽ അറ്റം.

കൂവളം വീട്ടിൽ വളർത്താമോ?

🌹🌹🌹🌹🌹🌹🌹🌹🌹🌹

പരമശിവന് പ്രിയപ്പെട്ട മരമാണ് കൂവളം. കൂവളമാല ശിവന് ചാർത്തുന്നു. വീടിന്റെ തെക്കോ 

പടിഞ്ഞാറോ ഇത് നടുന്നത് നല്ലതാണ്. വീട്ടിൽ ഉണ്ടെങ്കിൽ അനവധി രോഗങ്ങൾക്കുള്ള പ്രതിവിധി ആണ്. സംസ്കൃതത്തിൽ കൂവളം ബില്വ ആണ്. ബിലമെന്നാൽ പാപം. ശിവന്റെ മൂന്ന് കണ്ണുകൾ പോലെ മൂന്ന് ഇലകളാണിതിന്. 

പാപത്തെ ഇല്ലാതാക്കുന്ന വില്വം ശാരീരിക  മാനസിക രോഗങ്ങൾ ഉണ്ടാക്കുന്ന കാരണങ്ങളെ വേരോടെ നശിപ്പിക്കും. കൂവളത്തിന്റ കായ ജ്യൂസ് കുടിക്കുന്നതും നല്ലതാണ്. ലക്ഷ്മീഫല എന്ന പര്യായം കൂവളത്തിനുണ്ട്. ഐശ്വര്യ ദേവതയാണ് ലക്ഷ്മി. ഇത് അറിയുന്നവർ കൂവളം വീട്ടുമുറ്റത്ത് വച്ചുപിടിപ്പിക്കും. 

കൂവളം വീട്ടു മുറ്റത്ത് ഉണ്ടെങ്കിൽ ദാരിദ്ര്യം വരില്ലത്രെ. ദശമൂലങ്ങളിലൊന്നായ ഇത് ദശമൂലാ രിഷ്ടം, വില്വാദിഗുളിക,വില്വാദി ലേഹ്യം, വില്വാ ദികഷായം എന്നിവയിലെ പ്രധാന ചേരുവയാണ്. പ്രമേഹം, വാതം, കഫം ഒക്കെ കുറയാൻ നല്ലതാണ്.

അമാവാസി പൗർണ്ണമി ദിനങ്ങളിൽ കൂവളത്തില പറിക്കാൻ പാടില്ല. അശ്വമേധയാഗവും, ആയിരംപേർക്ക് അന്ന ദാനം, ഗംഗാസ് നാനം, കാശി ദർശനം എല്ലാം ചെയ്ത ഫലം കൂവളം നട്ടാലുണ്ടാകും. സാധാരണ കൂവളത്തിന് മൂന്ന് ഇലയാണ് എന്നാൽ മഹാവില്വം ഒമ്പത് ഇലകുളളതാണ്. അതിന് ഔഷധ മൂല്യം കൂടും.

Tuesday, December 13, 2022

Pradosham


            ശിവപ്രീതിക്ക് ഏറ്റവും ഉത്തമമായ അനുഷ്ഠാനമാണ് പ്രദോഷവ്രതം . ഭക്തിയോടെ വ്രതം അനുഷ്ഠിച്ചാൽ സന്താനസൗഭാഗ്യം, ദാരിദ്ര്യദുഃഖശമനം, ആയുരാരോഗ്യം, പാപമുക്തി, ഐശ്വര്യം, സത്കീർത്തി എന്നിവയെല്ലാമാണ് ഫലം. മഹാദേവന്റെ അനുഗ്രഹത്തിനു ധാരാളം വ്രതങ്ങൾ ഉണ്ടെങ്കിലും ഏറ്റവും ലളിതമായി അനുഷ്ഠിക്കാവുന്ന വ്രതമാണിത്. പ്രദോഷം രണ്ട് വിധമാണുള്ളത്. നിത്യപ്രദോഷം, പക്ഷ പ്രദോഷം. ഒരു മാസത്തിൽ രണ്ടു പക്ഷ പ്രദോഷങ്ങളാണു വരുന്നത്. കറുത്തപക്ഷത്തിലേതും വെളുത്തപക്ഷത്തിലെയും. തിങ്കളാഴ്ച വരുന്ന പ്രദോഷം സോമപ്രദോഷം എന്നാണ് അറിയപ്പെടുന്നത്.

 തിങ്കളാഴ്ചത്തെ പ്രദോഷവ്രതം അത്ഭുതഫലത്തെ പ്രദാനം ചെയ്യുന്നതാണ്.

 ദോഷത്തെ ഇല്ലാതാക്കുക എന്നാണ് പ്രദോഷം കൊണ്ട് അർത്ഥമാക്കുന്നത്. സന്ധ്യയ്ക്ക് ത്രയോദശി തിഥി വരുന്ന ദിവസമാണ് പ്രദോഷമായി കണക്കാക്കുന്നത്.


#ശിവൻ നൃത്തം ചെയ്യുന്ന സന്ധ്യ


പ്രദോഷ സന്ധ്യയില് പാർവതിദേവിയെ പീഠത്തിൽ ആസനസ്ഥയാക്കിയിട്ട് ശിവൻ നൃത്തം ചെയ്യുന്നു. ഈ സമയത്ത് സകല ദേവതകളും സന്നിഹിതരായി ശിവനെ ഭജിക്കുന്നുവെന്നാണ് പ്രദോഷ വ്രതത്തെ പറ്റിയുള്ള ഒരു വിശ്വാസം.

ഈ ദിനത്തില് വിധി പ്രകാരം വ്രതമനുഷ്ടിക്കുന്നത് മൂലം സകല പാപങ്ങളും നശിക്കുന്നു.

ശിവപാര്വ്വതിമാര് ഏറ്റവും പ്രസന്നരായിരിക്കുന്ന പ്രദോഷസന്ധ്യയില് ശിവഭജനം നടത്തുന്നത് അഭീഷ്ടസിദ്ധിക്ക് അതിവിശേഷമാണ്. ഈ സന്ധ്യയില് സകലദേവതകളുടെയും സാന്നിധ്യം ശിവപൂജ നടത്തുന്നിടത്ത് ഉണ്ടാവും.

അതിനാല് ഈ സമയത്തെ ആരാധനയ്ക്ക് അതീവ പ്രാധാന്യമുണ്ട്. കൃഷ്ണപക്ഷവും ശനിയാഴ്ചയും കൂടി വരുന്ന പ്രദോഷത്തിന് കൂടുതല് വൈശിഷ്ട്യമുണ്ട്. നൂറു പശുക്കളെ ദാനം ചെയ്യുന്ന ഫലം ഒരു പ്രദോഷ വ്രതം നോറ്റാൽ ലഭിക്കും. 12 പ്രദോഷം നോറ്റ ഫലമാണ് ഒരു ശനി പ്രദോഷം നോറ്റാൽ ലഭിക്കുക.


പ്രദോഷ വ്രതം ശിവപ്രീതികരമാണ്. ത്രയോദശി സന്ധ്യയ്ക്ക് വരുന്ന ദിവസമാണ് വ്രതമനുഷ്ടിക്കന്നത്.

ദാരിദ്യ്ര ദുഃഖശമനം, കീര്ത്തി, ശത്രുനാശം, സന്താനലബ്ധി, രോഗശാന്തി, ആയുസ്, ക്ഷേമം, ഐശ്വര്യം എന്നിവയെല്ലാം മനുഷ്യന് പ്രദാനം ചെയ്യുന്ന വ്രതമാണിത്.


പ്രഭാതസ്നാനശേഷം ശുഭ്രവസ്ത്രം ധരിച്ച് ഭസ്മലേപനവും രുദ്രാക്ഷധാരണവും നടത്തിയ ശേഷം ശിവക്ഷേത്ര ദർശനം നടത്തുക. പകൽ ഉപവസിക്കുകയും ഭക്തിപൂർവ്വം പഞ്ചാക്ഷരീ മന്ത്രം ജപിക്കുകയും വേണം.

സ്നാന ശേഷം സന്ധ്യയ്ക്ക് ക്ഷേത്രദര്ശനം നടത്തി ശിവപൂജ നടത്തുകയും കൂവളമാല ചാർത്തിക്കുകയും ചെയ്യുക. ഈ സമയത്ത് കൂവളത്തിലകൊണ്ട് അർച്ചനയും അതി വിശേഷമാണ്. അതിനു ശേഷം പാരണയോടുകൂടി വ്രതസമാപ്തി വരുത്താം.


തിങ്കളാഴ്ച വരുന്ന സോമപ്രദോഷത്തിനും ശനിയാഴ്ച വരുന്ന ശനി പ്രദോഷത്തിനും വൈശിഷ്ട്യമേറും. സമ്പത്ത്, ഐശ്വര്യം, സന്താന സൗഖ്യം തുടങ്ങി ഭൗതികമായ അഭിവൃദ്ധി നല്കുന്ന വ്രതമാണിത്. ആദിത്യദശാകാലമുള്ളവര് ഈ വ്രതമനുഷ്ടിക്കുന്നത് കൂടുതല് ഐശ്വര്യപ്രദമായിരിക്കും. ജാതകത്തില് ഇഷ്ടദേവതയെ സൂചിപ്പിക്കുന്ന ഗ്രഹം ആദിത്യനായി വന്നാല് അവര് പതിവായി പ്രദോഷവ്രതം അനുഷ്ടിക്കുന്നത് ഐശ്വര്യപ്രദവും കൂടുതല് ഫലപ്രദവുമായിരിക്കും.

പ്രദോഷവ്രതം അനുഷ്ഠിക്കുന്നവർ പ്രദോഷ സമയം പ്രദോഷ സ്തോത്രം ജപിക്കുന്നത് അതീവ പുണ്യ ദായകമാണ്. സർവ്വ കഷ്ടകാലങ്ങളും ഗ്രഹ ദോഷങ്ങളും അകന്ന് സുഖ മാനസനായി ജീവിതം നയിക്കുവാൻ കഴിയും.


പ്രദോഷ സ്തോത്രം


സത്യം ബ്രവീമി പരലോകഹിതം ബ്രവീമി

സാരം ബ്രവീമ്യുപനിഷത് ഹൃദയം ബ്രവീമി

സംസാരമുൽബണമസാരമവാപ്യ ജന്തോ

സാരോ യമീശ്വരപദാമ്പുരുഹസ്യസേവാ


യേനാർച്ചയന്തിഗിരിശം സമയേപ്രദോഷേ

യേനാർച്ചിതം ശിവമപിപ്രണമന്ത്യചാന്യേ

ഏതത്കഥാംശ്രുതിപുടൈർന്ന പിബന്തിമൂഢാ

തേജന്മജന്മസുഭവന്തി നരാദരിദ്രാ:


യേവൈപ്രദോഷസമയേ പരമേശ്വരസ്യ

കുർവന്ത്യനന്യമനസോംഘ്റി സരോജപൂജാം

നിത്യം പ്രവൃദ്ധധനധാന്യകളത്രപുത്ര-

സൗഭാഗ്യസംപദധികാസ്തഇഹൈകലോകേ


കൈലാസശൈലഭുവനേ ത്രിജഗജ്ജനിത്രീം

ഗൗരിംനിവേശ്യകനകാചിതരത്നപീഠേ

നൃത്യം വിധാതുമഭിവാഞ്ഛതിശൂലപാണൗ

ദേവാ: പ്രദോഷസമയേനുഭജന്തിസർവേ


വാക്ദേവീധൃതവല്ലകീശതമഖോ

വേണും ദധത്പത്മജ-

സ്താലോന്നിദ്രകരോരമാഭഗവതീ

ഗേയ പ്രയോഗാന്വിതാ

വിഷ്ണു: സാന്ദ്രമൃദംഗവാദനപടൂർ-

ദേവാ: സമന്താസ്ഥിതാ:

സേവന്തേ തമനു പ്രദോഷസമയേ

ദേവം മൃഡാനീപതിം

ഗന്ധർവ്വയക്ഷപതഗോരഗസിദ്ധസാദ്ധ്യ

വിദ്യാധരാമരവരാപ്സരസാംഗണാശ്ച

യേ ന്യേ ത്രിലോകനിലയാ: സഹഭൂതവർഗ്ഗാ:

പ്രാപ്തേപ്രദോഷസമയേ ഹരപാർശ്വസംസ്‌ഥാ:

അത: പ്രദോഷേ ശിവ ഏക ഏവ

പൂജ്യോ ഥ നാന്യേ ഹരിപദ്മജാദ്യാ:

തസ്മിൻ മഹേശേ വിധിനേജ്യമാനേ

സർവേ പ്രസീദന്തി സുരാധിനാഥാ:

ഏഷ തേ തനയ: പൂർവ ജന്മനി ബ്രാഹ്മണോത്തമ:

പ്രതിഗ്രഹൈർവയോനിന്യേ ന ദാനാദ്യൈ: സുകർമ്മഭി:

അതോ ദാരിദ്ര്യമാപന്ന:പുത്രസ്‌തേ ദ്വിജഭാമിനി

തദ്ദോഷ പരിഹാരാർത്ഥം ശരണം യാതു ശങ്കരം!!!

 

▓▓▓▓▓▓▓▓▓▓▓▓▓


സദാശിവസമാരംഭാം 

 ശങ്കരാചാര്യമധ്യമാം

 അസ്ദാചാര്യപര്യന്താം 



Monday, March 30, 2020

ശിവക്ഷേത്രത്തിൽ ചെയ്യേണ്ട പ്രദക്ഷിണത്തിന്റെ പ്രത്യേകത

ഇവിടെ ഒരു സംശയം വരാം. ശിവക്ഷേത്രത്തിൽ സാധാരണ ക്ഷേത്രത്തിലുള്ളതു പോലെയല്ലല്ലോ പ്രദക്ഷിണം വെയ്ക്കുന്നത്. അവിടെ പ്രതിഷ്ഠ കിഴക്കോട്ടു തിരിഞ്ഞാണെങ്കിലും പടിഞ്ഞാറോട്ട് തിരിഞ്ഞാണെങ്കിലും വടക്കുഭാഗത്തേക്കും ശ്രീ കോവിലിൽനിന്നും അഭിഷേകജലം ഒഴുകിപോകുന്ന ഓവിൻറ സമീപം വരെ പ്രദക്ഷിണമായി വരുകയും വീണ്ടും അപ്രദക്ഷിണമായി അതേ സ്ഥാനംവരെ വന്നു തിരിച്ചു നടയിൽ പോവു കയുമാണല്ലോ ചെയ്യുന്നതു്. അപ്പോൾ പ്രദക്ഷിണവും അപ്രദക്ഷിണവും ഒരുമിച്ചിവിടെ നടത്തുന്നു. സവ്യാപസവ്യമാർഗ്ഗങ്ങളെന്നും ഇവയെ വിളിക്കാറുണ്ടു്.
ഓവിനെ ആരും മറി കടക്കാറില്ല . ഇതിനെപ്പററി

സോമസൂത്രംനലംഘയേൽ

എന്നാണ് ശിവാഗമത്തിൽ പറഞ്ഞിട്ടുള്ളത്. ശിവലിംഗത്തിനു നേരെ ഉത്തരഭാഗത്തുള്ള സോമ സ്ഥാനം വരെ ഒരു ഋജുരേഖ വരച്ചാൽ അതിനെയാണ് സോമസൂത്രം എന്നു പറയുന്നത്. അതിനെ ലംഘിക്കാതെ സവ്യാപസവ്യമായിട്ടാണ് ശിവ ക്ഷേത്രത്തിൽ പ്രദക്ഷിണം നടത്താറുള്ളത്. യോഗമാർഗാനുസന്ധാനമാകുന്ന പ്രാണായാമ പ്രകിയതന്നെയാണ് ശിവപദക്ഷിണം - യോഗശാസ്ത്രത്തിൽ ശിവന്റെ സ്ഥാനം ശരീരത്തിൻറ ഏററവും ഉപരി സഹസ്രാര പത്മത്തിലുള്ള ബ്രഹ്മരന്ധ്രസ്ഥാനമാണെന്നും മനസ്സിലാക്കിയാൽ ഇതിന്റെ തത്വം മനസ്സിലാകും.

വത്തുളാകൃതിയായി സ്ക്രൂവിനെ പോലെ മേലോട്ടുമേലോട്ട് പോകുന്ന ഈ മാറ്റത്തിന്റെ അവസാനത്തെ ബിന്ദുവാണല്ലോ ആസ്ഥാനം. അതിനപ്പുറത്തേക്ക് ആവർത്തുള മാർഗ്ഗം നീണ്ടുപോകുന്നില്ല. അവിടെ അവസാനിക്കുകയേ ചെ യ്യുന്നുള്ളൂ. എല്ലാ ദേവന്മാരിലും വച്ച് ഉപരിസ്ഥാനത്ത് തന്ത്രശാസ്ത്രത്തിൽ വത്തിക്കുന്നതും ശിവനാണെന്നോക്കുക.

ശിവന്റെ മൂന്നു കണ്ണുകളും ചന്ദ്രക്കലാഞ്ചിതമായ മകുടപ്രദേശവും ഈ സ്ഥിതിയെ തന്നെയാണ് സൂചിപ്പിക്കുന്നത്. തന്ത്രശാസ്ത്രത്തിന്റെ അടിസ്ഥാന തത്ത്വങ്ങളായ 36 തത്വങ്ങളിൽ പ്രഥമസ്ഥാനത്തുള്ളതും ശിവത്വം തന്നെയാണ് അവിടെ നിന്നാണ് ബ്രഹ്മാണ്ഡം ഉൽഭവിക്കുന്നതു തന്നെ. കിഴക്കു തുടങ്ങിയ അഷ്ടദിക്കുകളുടെ പ്രതീകത്വം നമ്മുടെ യോഗമാർ ഗ്ഗങ്ങളായ ഇഡാപിംഗളാസുഷുമ്നകൾക്ക് കൊടുക്കുകയാണെങ്കിൽ വടക്കു ഭാഗത്തായിരിക്കും സഹസ്രാരപത്മം. അവി ടുത്തെ ലോകപാലകൻ സോമനാണല്ലോ. സോമഖ ണ്ഡമായിട്ടാണു യോഗികൾ ആ സ്ഥാനത്തെ അറിയുന്നതും. അമൃത രസം നിറഞ്ഞു നിന്നുകൊണ്ടു കുണ്ഡലിനീ പരമശിവ സമ്മേളനത്തോടെ ഉരുകി താഴോട്ട് യോഗി ദേഹത്തിലെ 72000 നാഡീഞരമ്പുകളിലൂടെയും ഒലിച്ചിറങ്ങുന്ന പരമാനന്ദ പ്രദായകമായ അമൃതധാരയുടെ ഉറവിടം അതുതന്നെയാണല്ലൊ. അതിനുതൊട്ട പ്പറത്തുതന്നെയാണു ഈശാനൻ എന്ന ദിഗ്ദേവതയും സ്ഥിതി ചെയ്യുന്നത്.

കിഴക്കുനിന്നും പുറപ്പെട്ട് പ്രദക്ഷിണമായി ക്ഷേത്രാങ്കണത്തിലൂടെ ഈ സ്ഥാനം വരെ ചെല്ലുമ്പോൾ അത് ശിവക്ഷേത്രമാണെങ്കിൽ സഹസ്രാരത്തിലുള്ള ബ്രഹ്മരന്ധംവരെ സാധകൻ പോകുകയാണു ചെയ്യുന്നത്. മററു ദേവീദേവന്മാർ ശിവ സ്ഥാനത്തിനുതാഴെ മാത്രം വർത്തിക്കുന്നതിനാൽ ആ ദേവന്മാരെയെല്ലാം മുഴുവനായും പ്രദക്ഷിണം വെക്കാമെന്നു വരുന്നു. പക്ഷെ ശിവനാണെങ്കിൽ ഉപരിതമമായ ബിന്ദുവാണെങ്കിൽ ഈ പ്രദക്ഷിണമാർഗ്ഗം വടക്ക് സോമബിന്ദുവിൽ അവസാനിക്കുകയാണ് ചെയ്യുന്നത്. ക്ഷേത്രഗണിത പ്രകാരം (Geometrical) ചിന്തിക്കുകയാണെങ്കിൽ ആ സ്ഥാനത്തിനപ്പു റത്തേക്കു ആ ഊദ്ധ്വഗമന രേഖ നീട്ടുവാൻ വയ്യാത്ത ഒരവസ്ഥയാണ് ഉള്ളത്, അതിനാൽ ശിവക്ഷേത്രത്തിൽ പ്രദക്ഷിണം വടക്കു സോമസുത്രം വരെ മാത്രമെ ചെയ്യുവാൻ പാടുള്ളൂ അഥവാ സാധിക്കുകയുള്ളൂ. അവിടെനിന്നും ശ്രീകോവിലിൽ ഇരുന്നരുളന്ന ശിവലിംഗത്തെ വന്ദിച്ച് അഥവാ  ബ്രഹ്മ രന്ധ്രത്തിന്റെ സാക്ഷാൽ ആസ്ഥാനമായ താഴികക്കുടം നോക്കി തൊഴുത് ആരാധകൻ അപ്രതീക്ഷമായി മടങ്ങുന്നു അങ്ങിനെ മടങ്ങുന്നത് സോമനാഡിയിലൂടെ വേണമെന്നുള്ളതിനാൽ ബലിക്കല്ലുകൾക്കപ്പുറമായി സോമദ്യോതകമായ മനോമണ്ഡലത്തിലൂടെ തന്നെ വേണമെന്നു നിർബ്ബന്ധമാണ്. അപ്പോൾ ശിവക്ഷേത്രത്തിന്റെ നടയ്ക്കൽ നിന്നു പുറപ്പെട്ട് സോമസൂത്രം വരെ ബലിക്കല്ലുകൾക്ക് പുറത്തുകൂടി പ്രദക്ഷിണമായി പോയി വീണ്ടും അപ്രദക്ഷിണ മായി ബലിക്കല്ലുകൾ ക്കിടയിലൂടെ മടങ്ങുന്നു .

കിഴക്കുല നടയാണെങ്കിൽ അതു സൂചിപ്പിക്കുന്ന മൂലാധാരം വരെ വീണ്ടും വന്നു അതിനപ്പുറത്തേക്ക് മടങ്ങിതൊഴുതശേഷം വീണ്ടും പ്രദക്ഷിണം (ഊദ്ധ്വഗമനം) തുടങ്ങുന്നു. അങ്ങനെ ഇഡാപിംഗളാനാഡിയിലൂടെ പൂരകരേചകങ്ങ ളാകുന്ന പ്രാണായാമ പ്രക്രിയ നടത്തുന്ന പോലെയൊരു ക്രിയയാണു  അന്തർവത്തിയായ പരമാത്മചൈതന്യത്തെ വന്ദിക്കുന്ന രംഗം.

അങ്ങിനെ യോഗമാർഗ്ഗത്തിൻറെ അന്യാദൃശ്യമായ സാദൃശ്യം വഹിക്കുന്ന ഒന്നാണ് ശിവക്ഷേത്രത്തിലെ പ്രദക്ഷിണം. അത് മൂന്നാകയാൽ  ഉത്തമമായി എന്ന് നേരത്തെ കണ്ടല്ലോ. സാധാരണക്രിയാദികൾക്ക് മൂന്നു പ്രാണായാമമാണ് വിധിച്ചിട്ടുള്ളത് എന്നും ഓർത്താൽ ഈ അടിസ്ഥാനം പിടികിട്ടുന്നതാണ്. സാധാരണദേവന്മാർക്കു സാധാരണ പ്രദക്ഷിണവും ശിവനു  സവ്യാപസവ്യമാകുന്ന പ്രദക്ഷിണവും ചെയ്യുന്നതിന്റെ പൊരുൾ ഇപ്പോൾ വ്യക്തമായല്ലോ.

Monday, July 29, 2019

ഉറുമ്പുകൾ എത്തിനോക്കാത്ത ഒരു ശ്രീകോവിൽ

"വടക്കുംനാഥൻ സർവ്വം തുണയ്ക്കും
നാഥൻ ശംഭോ മഹാദേവൻ."
നിങ്ങൾക്കറിയാമോ , ഏകദേശം 8 മീറ്റർ ചുറ്റളവിലും 3 മീറ്റർ ഉയരത്തിലുമുള്ള നെയ്യുമലയിൽ വാണരുളുന്ന ശ്രീ വടക്കുംനാഥനെ - പുറമേ ദിവസേന മൂന്നര കിലോ നെയ്യിന്റെ അഭിഷേകവും -എന്നിട്ടും ഉറുമ്പുകൾ എത്തിനോക്കാത്ത ഒരു ശ്രീകോവിൽ
ലോകത്തെവിടെയും ദര്‍ശിക്കുവാന്‍ കഴിയാത്ത രീതിയില്‍ നെയ്മലയില്‍ ഉപവിഷ്ഠനായിരിക്കുന്ന തൃശ്ശിവപേരൂര്‍ ശ്രീ വടക്കുന്നാഥന് പൈതൃകമായി കിട്ടിയ തനിമ കൈവിടാതെയുള്ള പുതുമ ആത്മീയചൈതന്യം വര്‍ദ്ധിപ്പിക്കുന്നു. ശ്രീ വടക്കുംനാഥന്റെ നെയ്മല അത്ഭുതവും ദിവ്യ ഔഷധവുമാണ്. ദിനംപ്രതിയുള്ള നെയ്യഭിഷേകം മൂലം 9 അടിയോളം ഉയരവും അടിഭാഗത്തെ ചുറ്റളവ് 26 അടിയോളവുമായി നെയ്മല വളര്‍ന്നു. തിരുനടയില്‍ ധാരാളം നെയ് വിളക്കുകള്‍ പ്രകാശപൂരിതമാകുമ്പോഴും നെയ്മല ഉരുകാറില്ല. വല്ലപ്പോഴും ചില ഭാഗങ്ങള്‍ അടര്‍ന്നു വീണെന്നു വരും. ശ്രീ കോവിലിനകത്ത് ഒരൊറ്റ ഉറുമ്പിനെപ്പോലും കാണാറില്ലയെന്നതാണ് മറ്റൊരു പ്രത്യേകത. ശ്രീ വടക്കുംനാഥന് ദിവസവും ഭക്തജനങ്ങള്‍ സമര്‍പ്പിക്കുന്ന നെയ്യഭിഷേകത്തിനു പുറമെ പുലര്‍ച്ചെ മൂന്നര കിലോ നെയ്യുകൊണ്ടുള്ള അഭിഷേകവും ഇന്നും തുടര്‍ന്നു വരുന്നു.

കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള പ്രമുഖ ക്ഷേത്രങ്ങളിലൊന്നാണ് ശ്രീ വടക്കുംനാഥക്ഷേത്രം. തൃശ്ശിവപേരൂര്‍ പട്ടണത്തിന്റെ ഹൃദയഭാഗത്ത് 64 ഏക്കര്‍ വരുന്ന തേക്കിന്‍കാട് മൈതാനത്തിന് മദ്ധ്യത്തിലുള്ള ക്ഷേത്രമതില്‍ക്കകത്ത് പതിനാറ് ഏക്കര്‍ വരുന്ന വിസ്തൃതവും ശാന്തവുമായ പുണ്യസ്ഥലത്താണ് ശ്രീ വടക്കുന്നാഥന്‍ കുടികൊള്ളുന്നത്. ജില്ലയുടെ നാമധേയത്തിനുതന്നെ ഹേതുവായ ശ്രീ പരമേശ്വരനെ ശ്രീവടക്കുംനാഥക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചത് പുരാണ പുരുഷനായ സാക്ഷാല്‍ ഭാര്‍ഗ്ഗവരാമനാണെന്നാണ്് ഐതിഹ്യം.

ശ്രീ മഹാവിഷ്ണുവിന്റെ അവതാരമെന്ന് കരുതുന്ന ഇദ്ദേഹം ത്രേതായുഗത്തില്‍ ജനിച്ച് പുരാണങ്ങളിലൂടെ പരശുരാമനായി അറിയപ്പെട്ടു. ഗോകര്‍ണ്ണം മുതല്‍ കന്യാകുമാരി വരെയുള്ള ഭൂപ്രദേശങ്ങളത്രയും കടലെടുത്തുപോയ അവസരത്തില്‍ അവിടങ്ങളില്‍ തപസ്സനുഷ്ഠിച്ചിരുന്ന താപസന്മാര്‍ പരശുരാമനെകണ്ട് സങ്കടമുണര്‍ത്തിച്ചു. പരശുരാമന്‍ വരണനോട് സമുദ്രം കൈയ്യേറിയ പ്രദേശങ്ങള്‍ ഒഴിഞ്ഞുകൊടുക്കണമെന്ന് ആവശ്യപ്പെട്ടു. മടിച്ചു നിന്ന വരുണദേവനോട് കോപിച്ച പരശുരാമന്‍ ഗോകര്‍ണ്ണത്തിലെത്തി തന്റെ പരശുകന്യാകുമാരിയെ ലക്ഷ്യമാക്കി നീട്ടിയെറിഞ്ഞു. അഗ്നിപടര്‍ത്തിക്കൊണ്ട് സമുദ്രത്തിലൂടെ ആ ക്രോധായുധം നീങ്ങാന്‍ തുടങ്ങിയതോടെ സമുദ്രം പേടിച്ചു പിന്‍വാങ്ങി. സമുദ്രാധിപനില്‍നിന്നും വീണ്ടെടുത്ത ഭൂമി പരശുരാമന്‍ ബ്രാഹ്മണര്‍ക്കു ദാനം നല്‍കി കൈലാസത്തിലെത്തി തപസ്സ് തുടര്‍ന്നു. ശ്രീ പരമേശ്വരന്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ തന്നെ മാത്രമല്ല ഭൂമി വീണ്ടെടുത്ത് നല്‍കിയ ബ്രാഹ്മണരേയും, സാന്നിദ്ധ്യം കൊണ്ട് അനുഗ്രഹിക്കണമെന്ന് അപേക്ഷിച്ചു. അപേക്ഷ സ്വീകരിച്ച ശ്രീ പരമേശ്വരന്‍ തന്റെ ഇരിപ്പിടം കണ്ടെത്താനായി നന്ദികേശ്വരനേയും സിംഹോദരനേയും പറഞ്ഞയച്ചു. ദീര്‍ഘയാത്രക്കിടെ ഘോരവനങ്ങള്‍ക്കു മദ്ധ്യത്തില്‍ വിജനമായ കുന്നിന്‍നെറുകയില്‍ അവര്‍ എത്തിച്ചേര്‍ന്നു ആ പുണ്യ സ്ഥലം ഭഗവാന് അനുയോജ്യമാണെന്ന് ഉറപ്പിച്ചു. ശ്രീ മഹാദേവന്റെ ഇംഗിതമറിഞ്ഞ പരശുരാമന്‍ കാടിനു നടുവില്‍ ഉറവു കണ്ട പാറയിടുക്കിന് സമീപത്തായി ശ്രീരാമ രൂപത്തില്‍ ശ്രീ മഹാവിഷ്ണുവിനേയും മദ്ധ്യഭാഗത്ത് ശൈവ-വൈഷ്ണവ തേജസ്സുകള്‍ സംഗമിച്ച് ശ്രീ ശങ്കര നാരായണ മൂര്‍ത്തിയേയും തൊട്ടടുത്ത് ശ്രീ മഹാ ഗണപതിയേയും തുല്യ പ്രാധാന്യത്തോടെ പ്രതിഷ്ഠിച്ചു.

ക്ഷേത്രത്തിന്റെ പ്രധാന കവാടമായ പടിഞ്ഞാറെ ഗോപുരത്തിനു മുന്നിലെ ആലിന്‍ ചുവട്ടില്‍ ധ്യാനനിരതനായിരുന്ന പരശുരാമന്റെ മുന്നില്‍ ശ്രീ പരമേശ്വരന്‍ കുടുംബസമേതനായി പ്രത്യക്ഷപ്പെടുകയുണ്ടായി. അവരുടെ കൂടെ നാരദനും പാര്‍ഷാദരും, മഹര്‍ഷിമാരും ഉണ്ടായിരുന്നു. ആശ്രിതര്‍ക്ക് അഭയസ്ഥാനമേകണേയെന്ന് പ്രപഞ്ചമാതാപിതാക്കളോട് പരശുരാമന്‍ അപേക്ഷിച്ചു. അപേക്ഷ സ്വീകരിച്ചതിന്റെ അടയാളമായി ആലിന്‍ ചുവട്ടില്‍ ഒരു ശിവലിംഗം സ്വയംഭൂവായി ഉയര്‍ന്നു. ആ പുണ്യ സ്ഥലം ശ്രീമൂലസ്ഥാനമെന്ന ഖ്യാതി നേടി. പ്രധാന ക്ഷേത്രത്തോളം കാലപ്പഴക്കമില്ലെങ്കിലും പതിനാലാം നൂറ്റാണ്ടിനു മുമ്പായി ഗോശാല കൃഷ്ണന്റെ വിഗ്രഹ പ്രതിഷ്ഠ നടത്തിയതെന്ന് ഐതിഹ്യം ഉണ്ട്. ശ്രീമൂലസ്ഥാനത്ത് ധ്യാനനിരതനായിരുന്ന വില്വമംഗലംസ്വാമിയാര്‍ മതില്‍ക്കകത്ത് ഈശാന കോണില്‍ ഗോക്കളെ മേച്ചു നടക്കുന്ന ഉണ്ണികൃഷ്ണനെ മനോദര്‍പ്പണത്തില്‍ ദര്‍ശിക്കാന്‍ ഇടയായി. അങ്ങനെയാണ് വില്വമംഗലം സ്വാമിയാര്‍ ഗോശാല കൃഷ്ണന്റെ മനോഹരമായ ശിലാവിഗ്രഹ പ്രതിഷ്ഠ നടത്തിയത്. ഗോശാലകൃഷ്ണന്റെ ശ്രീകോവിലനടുത്തുള്ള ഇലഞ്ഞിത്തറയിലായിരുന്നു പണ്ട് ശ്രീ പാറമേക്കാവിലമ്മ കുടപ്പുറത്ത് എഴുന്നെള്ളി കുടിയിരുന്നതെന്നും ഐത്യഹ്യമുണ്ട്. അദൈ്വതാചാര്യന്‍ ശ്രീ ശങ്കരാചാര്യസ്വാമികള്‍ പ്രശസ്തമായ സൗന്ദര്യലഹരിയുടെ രചന നിര്‍വ്വഹിച്ചത് ശ്രീ വടക്കുംനാഥ ക്ഷേത്രസങ്കേതത്തില്‍ വെച്ചാണെന്ന് ഐതിഹ്യത്തില്‍ പറയുന്നു. ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ ചുമരുകളില്‍ പുരാണ കഥകള്‍ മനോഹരമായി ആലേഖനം ചെയ്തിട്ടുള്ള ചുമര്‍ ചിത്രങ്ങളും മറ്റും ഭാരതസര്‍ക്കാരിന്റെ പുരാവസ്തു വകുപ്പ് സംരക്ഷിച്ചു വരുന്നു.

തച്ചുശാസ്ത്രകുലപതി പെരുന്തച്ചന്‍ നിര്‍മ്മിച്ച ചെമ്പോല മേഞ്ഞ, താഴിക കുടം ചൂടിയ മനോഹര കൂത്തമ്പലം ശ്രീവടക്കുംനാഥന്റേതായിട്ടുണ്ട്. ദക്ഷിണേന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഈ ക്ഷേത്രത്തെ പുരാതന ഗ്രന്ഥങ്ങളില്‍ തെങ്കൈലാസം, ഋഷാഭാദ്രീശ്വരം എന്നിങ്ങനെയുള്ള നാമധേയങ്ങളില്‍ അറിയപ്പെടുന്നു. ശ്രീ വടക്കുംനാഥക്ഷേത്രത്തില്‍ കാശി വിശ്വനാഥന്‍, ചിദംബരനാഥന്‍, രാമേശ്വരത്തിലെ സേതുനാഥന്‍, കൊടുങ്ങല്ലൂര്‍ ഭഗവതി, കൂടല്‍മാണിക്യസ്വാമി, ഊരകത്തമ്മതിരുവടി എന്നീ ദേവീദേവന്മാരെ മനസ്സില്‍ സങ്കല്‍പിച്ച് തൊഴുവാനുള്ള സൗകര്യം ഇവിടുത്തെ മാത്രം പ്രത്യേകതയാണ്. കൂടാതെ സിംഹോദരന്‍, വേദവ്യാസശില, ഹനുമാന്‍തറയിലെ മൃതസഞ്ജീവനി, അര്‍ജ്ജുനന്റെ വില്‍ക്കുഴി, ശ്രീ ഗോശാലകൃഷ്ണന്‍, വൃഷഭന്‍, നന്ദികേശ്വരന്‍, നൃത്തനാഥന്‍, വാസുകീശയനന്‍, ശ്രീ പരശുരാമന്‍, ശ്രീ അയ്യപ്പന്‍, ശംഖു ചക്രങ്ങള്‍, ആദിശങ്കരാചാര്യസ്വാമികളുടെ സമാധി സ്മാരകം, നാഗദൈവങ്ങള്‍, വേട്ടേക്കരന്‍ എന്നീ കല്പിതസ്ഥാന ദര്‍ശനംകൊണ്ട് മഹാപുണ്യമാണ് ലഭിക്കുക. ശ്രീ വടക്കുംനാഥക്ഷേത്രദര്‍ശനത്തിലൂടെ വളരെയധികം ഊര്‍ജ്ജം ലഭിക്കുന്നുവെന്നാണ് വിശ്വാസം.

ശ്രീ വടക്കുംനാഥക്ഷേത്രത്തില്‍ മഹാ ശിവരാത്രി, ധനുമാസത്തിലെ തിരുവാതിര, കര്‍ക്കടകമാസത്തിലെ അഷ്ടദ്രവ്യമഹാഗണപതിഹോമവും ആനയൂട്ടും, കലശദിനം എന്നിവയാണ് പ്രധാന ആഘോഷ ചടങ്ങുകള്‍. ലോകഭൂപടത്തില്‍ സ്ഥാനം പിടിച്ച തൃശ്ശൂര്‍ പൂരമെന്ന ദേവസംഗമം ശ്രീ വടക്കുംനാഥന്റെ മഹനീയ സാന്നിധ്യത്തിലാണ് നടത്തപ്പെടുന്നത്. തൃശ്ശൂര്‍ പൂരത്തോടനുബന്ധിച്ച് ശ്രീ വടക്കുന്നാഥ തെക്കേഗോപുരനടയില്‍ തിരുവമ്പാടി- പാറമേക്കാവ് ദേശക്കാര്‍ മല്‍സര ബുദ്ധിയോടെ നടത്തുന്ന തെക്കോട്ടിറക്കമെന്ന് ഖ്യാതി നേടിയ കുടമാറ്റം പ്രസിദ്ധമാണ്.