Showing posts with label തിരുവോണം. Show all posts
Showing posts with label തിരുവോണം. Show all posts

Friday, May 1, 2020

തിരുവോണം :വിഷ്ണു

പ്രപഞ്ചത്തെ സൃഷ്ടിക്കുന്നത് ബ്രഹ്മാവും സംരക്ഷിക്കുന്നത് വിഷ്ണുവും സംഹരിക്കുന്നത് പരമശിവനുമാണെന്ന് പുരാണങ്ങൾ പറയുന്നു. സൃഷ്ടി സ്ഥിതി സംഹാര മൂർത്തികളിലെ വിഷ്ണുവാണ് തിരുവോണം നക്ഷത്രത്തിന്റെ ദേവത . വിഷ്ണുവിന്റെ നക്ഷത്രം തിരുവോണമാണെന്നും പറയപ്പെടുന്നു. എല്ലാ പുരാണങ്ങളിലെയും പ്രധാന കഥാപാത്രങ്ങളിലൊന്ന് എപ്പോഴും വിഷ്ണുവായിരിക്കും. അതിനാൽ വിഷ്ണുവിന്റെ കഥകൾ മുഴുവൻ പ്രതിപാദിക്കുക എളുപ്പമല്ല. തിരുവോണവുമായി ബന്ധപ്പെടുന്ന വാമനന്റെ കഥ എത്രമാത്രം ഈ നാളുകാരുമായി ബന്ധപ്പെടുമെന്ന് പരിശോധിക്കാം.

വിഷ്ണു എന്ന പദത്തിന് എല്ലായിടവും നിറഞ്ഞവൻ എന്നാണ് അർഥം. ഋഗ്വേദത്തിലെ പരാമർശം ഇങ്ങനെ: മഹാപ്രളയത്തിൽ സർവതും നശിച്ച ശേഷം നൂറ്റയിരുപത് ബ്രഹ്മവർഷക്കാലം പ്രപഞ്ചം ശൂന്യമായി അവശേഷിക്കാം. ആ മഹാശൂന്യതയ്ക്കൊടുവിൽ വിസ്തൃതമായ ജലപ്പരപ്പിൽ മഹാവിഷ്ണു ഒരു പേരാലിന്റെ ഇലയിൽ പള്ളി കൊള്ളുന്നതായി കാണപ്പെടുമെന്നും അങ്ങനെയാണ് അടുത്ത മഹായുഗം ആരംഭിക്കുന്നതെന്നും കരുതുന്നു. വിഷ്ണുവിന്റെ നാഭിയിൽ നിന്നും സൃഷ്ടി നാഥനായ ബ്രഹ്മാവും ബ്രഹ്മാവിന്റെ ഭ്രൂമധ്യത്തിൽ നിന്നും സംഹാര നാഥനായ ശിവനുമുണ്ടായി. പ്രപഞ്ചത്തിൽ അധർമം വർധിച്ചപ്പോഴൊക്കെ ധർമത്തെ പുനഃസ്ഥാപിക്കാനായി വിഷ്ണു അസംഖ്യം അവതാരങ്ങൾ എടുക്കുകയുണ്ടായി. പൂർണാവതാരങ്ങൾ, അംശാവതാരങ്ങൾ തുടങ്ങിയ വിഷ്ണുവിന്റെ അസംഖ്യം അവതാരങ്ങളിൽപ്പെടുന്നവയാണ് കപിലൻ, ദത്താത്രേയൻ, നാരദൻ, മോഹിനി, ഗരുഡൻ, ധന്വന്തരി, വ്യാസൻ, ദേവന്മാർ, മനുക്കൾ, മനുപുത്രന്മാർ, പ്രജാപതികൾ തുടങ്ങിയവർ. അതിൽ ഏറ്റവും പ്രധാനപ്പെട്ടവയെന്ന് കരുതുന്ന ദശാവതാരങ്ങളാണ് മത്സ്യം, കൂർമം, വരാഹം, നരസിംഹം, വാമനൻ, പരശുരാമൻ, ശ്രീരാമൻ, ബലരാമൻ, ശ്രീകൃഷ്ണൻ, കൽക്കി എന്നിവർ. അതിൽ ശ്രീകൃഷ്ണൻ എല്ലാ അർഥത്തിലും വിഷ്ണുവിന്റെ പൂർണാവതാരമാണ്.

തിരുവോണം മുഴക്കാലുപോലെ എന്നാണു പാനയിയിൽ പറയുന്നത്. മഹാബലിയിൽ നിന്നു സ്വർഗവും ഭൂമിയും അളെന്നെടുത്ത വാമനന്റെ കാൽപാടുകളാണ് തിരുവോണ നക്ഷത്രമെന്നും വിശ്വസിക്കപ്പെടുന്നു. കശ്യപ പ്രജാപതിക്ക് അദിതി എന്ന ഭാര്യയിൽ ഇന്ദ്രാദി ദേവകളും ദിതി എന്ന ഭാര്യയിൽ മഹാബലി തുടങ്ങിയ ദൈത്യൻമാരും ജനിച്ചു.

ബദ്ധവൈരികളായ ദൈത്യന്മാർ ദേവകളെ ദ്രോഹിച്ചുകൊണ്ടിരുന്നു. മക്കളുടെ ദയനീയാവസ്ഥ കണ്ട ദേവമാതാവ് അദിതി ഭർത്താവിന്റെ ഉപദേശപ്രകാരം മഹാവിഷ്ണുവിനെ പ്രീതിപ്പെടുത്താനായി പയോവ്രതം അനുഷ്ഠിച്ചു. വ്രതാവസാനത്തിൽ മഹാവിഷ്ണു പ്രത്യക്ഷനായി ‘‘ ഭവതിയുടെ ഗർഭത്തിൽ പ്രവേശിച്ച് പുത്രനായി പിറന്ന് ദേവകളെ രക്ഷിച്ചു കൊള്ളാം.’’ എന്ന് അരുൾ ചെയ്തു. അതുപ്രകാരം അദിതി ഗർഭിണിയായി, ഭാദ്രപദമാസത്തിൽ തിരുവോണം നക്ഷത്രദിവസം വാമനൻ ജനിച്ചു. ജനന സമയത്ത് ചതുർബാഹുവായിരുന്ന ശിശു മാതാപിതാക്കൾ നോക്കിനിൽക്കേ തന്നെ അവസ്ഥാന്തരത്തെ പ്രാപിച്ച് വാമനനായ ഒരു വടു മാത്രമായി അവശേഷിച്ചു. ശിശുവിന് ദേവകൾ സമ്മാനങ്ങൾ നൽകി..
മന്ത്രം :ഓം വിഷ്ണുവേ നമഃ
ഓം നമോ ഭഗവതേ വാസുദേവായ.