Saturday, May 25, 2019

മൂലംപെറ്റ ഭഗവതി

മുത്തപ്പന്റെ ആരൂഢസ്ഥാനമായി കണക്കാക്കുന്ന കുന്നത്തൂര്‍ പാടിയില്‍ കെട്ടിയാടിക്കുന്ന തെയ്യമാണ് മൂലം പെറ്റ ഭഗവതി.

മുത്തപ്പന്റെ വളര്‍ത്തച്ഛനായ അയ്യങ്കര ഇല്ലത്തെ വാണവരുടെ പത്‌നിയായ പാടികുറ്റിയമ്മയാണ് മൂലംപെറ്റ ഭഗവതി എന്നാണ് വിശ്വാസം. മുത്തപ്പന്റെ അമ്മയായാണ് ഈ തെയ്യത്തെ കരുതുന്നത്.

കുന്നത്തൂര്‍പാടിയിലെ തിരുവപ്പന മഹോത്സവകാലത്ത് മുത്തപ്പന്‍ അമ്മയെ കാണണമെന്ന് ആവശ്യപ്പെടുമ്പോഴാണ് മൂലംപെറ്റ ഭഗവതിയെ കെട്ടിയാടിക്കുന്നത്. എന്നാല്‍, മുത്തപ്പന്‍ കുന്നത്തൂര്‍ പാടിയില്‍ വരുന്നതിനു മുമ്പേ സ്ഥലവാസികളുടെ ആരാധനമൂര്‍ത്തിയായിരുന്നു ഈ ഭഗവതിയെന്നും ഒരു വിശ്വസമുണ്ട്. വനപ്രദേശമായ  പാടിയില്‍ ജീവിക്കുന്ന ഗോത്രവിഭാഗമായ അടിയാന്‍മാരുടെ ആരാധനാമൂര്‍ത്തിയാണ് ഈ ഭഗവതി എന്നും മുത്തപ്പന്‍ ഇവിടെ യെത്തിയപ്പോള്‍ ഈ ഭഗവതിയെ ഉപാസിച്ചു എന്നും പറയപ്പെടുന്നു.

സൗമ്യ മൂര്‍ത്തിയായി നിലകൊള്ളുന്ന ഭദ്രകാളിയാണ് മൂലം പെറ്റഭഗവതി എന്നും മുത്തപ്പന്‍ പാടിയില്‍ എത്തിയപ്പോള്‍ സന്തോഷപൂര്‍വ്വം എതിരേറ്റുവെന്നും പുത്രനെപോലെ സ്വ്വീകരിക്കുകയും ചെയ്തത്രെ. ഈ ദേവത വനദുര്‍ഗയാണെന്നും  എരുവേശിദേശത്തെ ദേശദേവതയായ പാടികുറ്റി ഭഗവതിയാണെന്നും മറ്റൊരു ഐതിഹ്യവും നിലവില്‍ ഉണ്ട്.

മുളയും നാരും കൊണ്ട് ഗോപുരാകൃതിയില്‍ കെട്ടിയെടുത്ത് മലവാഴയിലകൊണ്ട് പൊതിഞ്ഞുണ്ടാക്കുന്ന പച്ച നിറത്തില്‍ മനോഹരമായ തിരുമുടിയാണ് മൂലം പെറ്റ ഭഗവതിയുടേത്.

എമ്പ്രാന്‍ കുരിക്കളും ഐപ്പള്ളിയും.

ജാതിക്കതീതമായ മനുഷ്യബന്ധത്തിന്റെയും സ്‌നേഹത്തിന്റെയും പ്രതീകമായ രണ്ടു തെയ്യങ്ങളാണ് എമ്പ്രാന്‍ കുരിക്കളും ഐപ്പള്ളിയും.

പുരാവൃത്തമനുസരിച്ച് ഒന്നിച്ച് ദൈവക്കരുവായ തിനാല്‍ ഈ തെയ്യങ്ങള്‍ ഒന്നിച്ചാണ് കെട്ടിയാടുന്നത്.

അഴീക്കോട്ട് ഒരു നമ്പൂതിരിയുടെ കൃഷി നോക്കി നടത്തുന്ന പിത്താരി എന്ന പുലയബാലനെ കോലത്തരചന്‍ ശകുനപ്പിഴയുടെ കാരണം പറഞ്ഞ് വെടിവെച്ച് കൊന്നു. തന്റെ ഭൃത്യനും പ്രിയപ്പെട്ടവനുമായ പുലയബാലനെ കൊന്നതിനെ ചോദ്യം ചെയ്ത നമ്പൂതിരിയുടെയും ജീവനൊടുക്കി.

അഴീക്കോട്ടരമനയിലെ ശ്മശാനത്തില്‍ സംസ്‌കരിച്ച പിത്താരി ഐപ്പള്ളിതെയ്യവും, അഴീക്കോട്ടരചന്‍ എമ്പ്രാന്‍ ഗുരുക്കള്‍  തെയ്യവുമായ് മാറി. പുലയസമുദായത്തിലുള്ളവരാണ് ഈ തെയ്യങ്ങള്‍ കെട്ടിയാടുന്നത്.

വീണ ഭൂമിയിലെത്തിയ കഥ


പണ്ട് പണ്ട് വീണ എന്ന സംഗീതോപകരണം സ്വർഗ്ഗത്തിൽ മാത്രമേ ഉപയോഗിക്കാറുണ്ടായിരുന്നുള്ളു. പിന്നെ എങ്ങനെയാണ്  അത് ഭൂമിയിൽ എത്തിയത്? എന്നറിയേണ്ടേ? പറയാം. ആ കഥ കേട്ടോളൂ :-

ഉർവ്വശ്ശി  എന്ന അപ്സര സ്ത്രീയെ പറ്റി കേട്ടിട്ടില്ലേ? ദേവലോകത്തെ മറ്റ്  മൂന്ന് അപ്സര സ്ത്രീകളേക്കാളെല്ലാം സമർത്ഥയായിരുന്നു ഉർവ്വശി. രംഭ, തിലോത്തമ മേനക എന്ന പേരുകേട്ട അപ്സരസ്സുകൾ പോലും ഉർവ്വശിയുടെ മുൻപിൽ ഒന്നുമല്ലെന്ന് ദേവലോകത്ത് ഒരു സംസാരമുണ്ടായി.  അതോടെ ഉർവ്വശ്ശിയുടെ അഹങ്കാരം വർദ്ധിച്ചു.

      ഇക്കാര്യമൊക്കെ അറിഞ്ഞപ്പോൾ ഉർവ്വശ്ശിയുടെ അഹങ്കാരം ഒന്നു ശമിപ്പിക്കണമെന്ന് നാരദ മഹർഷി വിചാരിച്ചു. അങ്ങനെ ഒരിക്കൽ അദ്ദേഹം ദേവേന്ദ്രന്റെ സഭയിൽ എത്തി. എന്നിട്ട് വീണ വായന തുടങ്ങി.  വീണ വായനക്കനുസരിച്ച് അപ്സര സ്ത്രീകൾ നൃത്തം ചെയ്യാനും തുടങ്ങി.  കുറേ സമയം കഴിഞ്ഞപ്പോൾ നാരദമുനി ഒരു വേലയൊപ്പിച്ചു. അറിഞ്ഞു കൊണ്ട് തന്നെ വീണ വായനയുടെ താളം തെറ്റിച്ചു. നാരദമഹർഷിയുടെ കുസൃതികൾ അറിയാമായിരുന്ന  അപ്സര സ്സുകൾ  വളരെ ശ്രദ്ധയോടെ തെറ്റു മനസ്സിലാക്കുകയും ശരിയായ താളത്തിൽ നൃത്തം ചെയ്യുകയും ചെയ്തു. എന്നാൽ തന്റെ കഴിവുകളിൽ അഹങ്കരിച്ചിരുന്ന  ഉർവശ്ശിക്ക് നാരദൻ വരുത്തിയ തെറ്റ് തിരുത്തി നൃത്തം ചെയ്യാൻ കഴിഞ്ഞില്ല. ഉർവ്വശ്ശിയുടെ നൃത്തത്തിന്റെ താളം പിഴച്ചു. അങ്ങനെ ഉർവ്വശി മറ്റുള്ളവരുടെ മുൻപിൻ നാണംകെട്ടു .


 അന്ന്  ദേവസഭയിൽ അഗസ്ത്യമുനിയും ഉണ്ടായിരുന്നു. നൃത്തം തെറ്റിച്ച ഉർവ്വശ്ശിയെ മുനി ശപിച്ചു "നീയൊരു മനുഷ്യന്റെ ഭാര്യയായി ഭൂമിയിൽ കഴിയാൻ ഇട വരട്ടെ" 

  വീണ വായനയിൽ അറിഞ്ഞു കൊണ്ട് തെറ്റു വരുത്തിയ നാരദമഹർഷിയേയും ശപിക്കുവാൻ അഗസ്ത്യമുനി മറന്നില്ല. അദ്ദേഹം നാരദനോട് പറഞ്ഞു "ലോകത്തിൽ മറ്റാർക്കും ഇല്ലാത്ത സംഗീതോപകരണമാണല്ലൊ അങ്ങയുടെ "മഹതി" എന്ന ഈ വീണ. ഇനിയും മുതൽ ഈ വീണ ഭൂമിയിലെ മനുഷ്യർക്കും ഉപയോഗിക്കാൻ കഴിയട്ടെ." അങ്ങനെയാണത്രേ ഭുമിയിൽ "വീണ"എന്ന സംഗീതോപകരണം എത്തിചേർന്നത്

Saturday, May 11, 2019

ഗണപതിക്ക് വിശേഷാല്‍ നാരങ്ങാമാല വഴിപാട്

പതിനെട്ടു നാരങ്ങ കോര്‍ത്ത മാല ഗണപതി ഭഗവാന് തുടര്‍ച്ചയായി മൂന്നു ദിവസങ്ങളില്‍ ചാര്‍ത്തുകയും മൂന്നാം ദിവസം വഴിപാടു കാരന്‍റെ പേരും നാളും ചൊല്ലി വിഘ്നഹര സ്തോത്രം കൊണ്ട് പുഷ്പാഞ്ജലി കഴിക്കുകയും ചെയ്യുന്നതാണ് ഈ വിശേഷാല്‍ വഴിപാട്. എന്ത് ആഗ്രഹം മനസ്സില്‍ സ്മരിച്ചു കൊണ്ടാണോ ഭക്തിപൂര്‍വ്വം ഈ വഴിപാട് നടത്തുന്നത്, ആ ആഗ്രഹ സാധ്യത്തിനു പ്രതിബന്ധമാകുന്ന തടസ്സങ്ങളെ ഗണപതി ഭഗവാന്‍ ഇല്ലാതാക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. അങ്ങനെയുള്ളതായ പല അനുഭവങ്ങളും ഉണ്ടു താനും. ജന്മ നക്ഷത്ര ദിവസം(പക്കപ്പിറന്നാള്‍) പുഷ്പാഞ്ജലി വരത്തക്ക വിധത്തില്‍ വഴിപാടു നടത്തുന്നത് അതി വിശേഷമായി കരുതപ്പെടുന്നു. പ്രധാന കാര്യങ്ങളുടെ വിജയത്തിനായും സംരംഭങ്ങള്‍ മുതലായവയുടെ ശുഭാരംഭത്തിനായും ആ പ്രത്യേക ദിനത്തില്‍ വഴിപാട് പൂര്‍ത്തിയാകുന്ന വണ്ണം അനുഷ്ഠിക്കുന്നതും വിശേഷമാണ്. മൂന്നു ദിവസത്തെ നാരങ്ങാ മാലയും വിഘ്നഹര പുഷ്പാഞ്ജലിയും ഉള്‍പ്പടെ വഴിപാടു നിരക്ക് 499 രൂപ. ആവശ്യപ്പെടുന്നവര്‍ക്ക് പുഷ്പാഞ്ജലി പ്രസാദം അയച്ചു നല്‍കുന്നതാണ്.
**ഞങ്ങളുടെ ഹോമപൂജാദികളുടെ സവിശേഷതകള്‍
ഹോമ-പൂജാ ദ്രവ്യങ്ങള്‍ അതീവ ഗുണമേന്മ ഉള്ളതുമാത്രം ഉപയോഗിക്കുന്നു.
പുഷ്പങ്ങള്‍ പൂജാ യോഗ്യമായതും ദേവതാ യോജ്യമായതും മാത്രം ഉപയോഗിക്കുന്നു.
സമൂഹ പൂജകളില്‍ പോലും വഴിപാടുകാരന്റെ പേരും ജന്മനക്ഷത്രവും ചൊല്ലി പ്രത്യേകം പ്രത്യേകം കര്‍മങ്ങള്‍ അനുഷ്ടിക്കുന്നു.
താന്ത്രികവിധികളില്‍ യാതൊരുവിധ വിട്ടുവീഴ്ചകളും ചെയ്യുന്നതല്ല.
എല്ലാ വഴിപാടുകാര്‍ക്കും ഒരേ പരിഗണന.

Sunday, May 5, 2019

ക്രിയകുണ്ഡിലിനിയോഗ

ക്രിയകുണ്ഡിലിനിയോഗത്താൽ സ്വരൂപസിദ്ധി നേടിയ പതിനെട്ട് ശൈവ സിദ്ധന്മാർ

യോഗ ശാസ്ത്രപ്രകാരം ഒരു മനുഷ്യായുസ്സ് ശരാശരി 93 കോടി 33 ലക്ഷത്തീ 20000 ശ്വാസോഛാസമാണു
അതായത് ഒരു മിനിറ്റിൽ 15 തവണ എന്ന കണക്കിൽ ഒരു ദിവസം 216000 തവണ നാം ശ്വസിയ്ക്കുന്നുണ്ട്. ഇതു പ്രകാരം 120 വർഷമാണു ഒരു ശരാശരി മനുഷ്യായുസ്സ്. യോഗാഭ്യാസം കൊണ്ട് ശ്വാസത്തിന്റെ എണ്ണം 15 ൽ നിന്നും താഴേയ്ക്ക് നമുക്ക് കുറച്ച് കൊണ്ടു വരാൻ കഴിയും. ശ്വാസത്തിന്റെ എണ്ണം കുറയും തോറും ആയുസ്സ് അഥവാ ആരോഗ്യകരമായ അവസ്ഥയുടെ ദൈർഘ്യം വർദ്ധിയ്ക്കുകയാണു ചെയ്യുക. അരമിനിറ്റു സമയം ക്രിയായോഗ ചെയ്യുന്ന ഒരു സാധകന്റെ സഞ്ചിതമായ ലക്ഷക്കണക്കിനു ജന്മങ്ങളിലെ കർമ്മഫലം ഭസ്മീകരിയ്ക്കുകയും അതോടൊപ്പം മസ്തിഷ്ക്കവും നാഡികളും പുരോഗതിയിലേക്ക് വന്നു ഒരു വർഷത്തിനു തുല്യമായ പരിണാമം സംഭവിയ്ക്കുകയും ചെയ്യുന്നു. ഈ ക്രമത്തിൽ എട്ടര മണിക്കൂർ ക്രിയ ചെയ്യുകയാണെങ്കിൽ ആയിരം വർഷത്തിനു തുല്യമായ പരിണാമം സംഭവിയ്ക്കുന്നു. ഇപ്രകാരം ഒരു വർഷം കൊണ്ട് 350000 വർഷങ്ങളുടെ പരിണാമവും, മൂന്നു വർഷംകൊണ്ട് ദശലക്ഷം വർഷങ്ങളുടെ പരിണാമവും, സംഭവിച്ച് അതി ബോധാവസ്ഥയിലേയ്ക്ക് വരുന്നതിനും മുക്തി നേടുന്നതിനും കഴിയുമത്രെ.
ഈ കാലയളവിൽ സാധകന്റെ നാഡികൾക്കും, മസ്തിഷ്ക്കത്തിനും, സ്തൂല,സൂക്ഷ്മ, കാരണ ശരീരങ്ങൾക്കും, പരിപൂർണ്ണമായ പരിണാമം സംഭവിയ്ക്കുകയും, എൺപത്തിനാലു ലക്ഷം ജന്മങ്ങളിലേയും ഓർമ്മകളായ കർമ്മ ഫലങ്ങൾ കത്തിയമരുകയും ചെയ്തിരിയ്ക്കും.
ഇങ്ങനെ എതൊരു സാധകനും മൂന്നുവർഷത്തെ നിരന്തര സാധനകൊണ്ട് സ്വരൂപസിദ്ധി നേടാൻ കഴിയും. ഇത്രയും സമയം ചിലവഴിയ്ക്കാൻ ബുദ്ധിമുട്ടാണെങ്കിൽ ദിവസത്തിൽ 4.15 മണിക്കൂർ ക്രിയ ചെയ്യാമെങ്കിൽ ആറു വർഷം കൊണ്ടും, രണ്ടുവർഷം ക്രിയ ചെയ്യാമെങ്കിൽ 12 വർഷം കൊണ്ടും, കേവലം ഒരു മണിക്കൂർ സാധനയാൽ 24 വർഷം കൊണ്ടും മുക്തിയും മോക്ഷവും പ്രാപിയ്ക്കാൻ കഴിയുമെന്നു കുണ്ഡലിനീ തന്ത്രം. യോഗകുണ്ഡലിനി ഉപനിഷത്ത് എന്നിവയിലൂടെ മഹർഷിമാർ ഉത്ഘോഷിയ്ക്കുന്നു.
ക്രിയായോഗ സാധനയിലൂടെ സ്വരൂപസിദ്ധിനേടി ഈശ്വര തുല്യനായി തീർന്ന ശ്രീ പരമേശരനിൽ നിന്ന് ശ്രീ പാർവ്വതി ദേവിയ്ക്കാണു ആദ്യമായി ഈ യോഗവിദ്യ ലഭിച്ചത്.
പരമശിവനിൽ നിന്ന് അഗസ്ത്യ മുനിയ്ക്കും, തിരുമൂലർക്കും നേരിട്ട് ദീക്ഷ ലഭിയ്ക്കുകയും, തുടർന്ന് പതിനെട്ടു സിദ്ധന്മാരിൽ ശേഷിയ്ക്കുന്ന 16 പേർക്കും ഈ യോഗവിദ്യ ലഭിയ്ക്കുകയും ചെയ്തുവത്രെ. ക്രിയായോഗ സാധനയിലൂടെ സ്വരൂപ സിദ്ധിയാർജ്ജിച്ച് ഈശ്വര തുല്യരായിത്തീർന്ന 18 സിദ്ധന്മാർ ഇവരൊക്കെയാണു.
1. നന്ദിദേവർ,
2. അഗസ്ത്യമുനി,
3.തിരുമൂലർ,
4.ഭോഗനാദർ,
5.കൊങ്കണവർ,
6.മച്ചമുനി,
7.ഗോരക്നാദ്,
8.ശട്ടമുനി,
9.സുന്ദരാനന്ദർ,
10.രാമദേവൻ,
11.കടുംബായ് ( സ്ത്രീ),
12.കർവൂരാർ,
13.ഇടൈക്കടർ,
14.കമലമുനി,
15.വാല്മീകി,
16.പത്ജ്ഞലി.
17.ധന്വന്തരി,
18.പാമ്പാട്ടി.
18 സിദ്ധന്മാരുടെ സമകാലികരും ക്രിയായോഗസാധനയിലൂടെ സ്വരൂപസിദ്ധി നേടിയ മറ്റുസിദ്ധന്മാർ താഴെ പറയുന്നവരാണു.
19.കൊങ്കേയർ,
20.പുന്നകേശൻ,
21.പുലസ്ത്യൻ,
22.പുലഹൻ,
23.അത്രി,
24.പുനൈക്കണ്ണർ,
25.പുലിപ്പണി,
26.കാലാംഗി,
27.അഴുഗണ്ണി,
28.അഗപ്പേയർ,
29.തേരയ്യർ,
30.രോമർഷി,
31.അവ്വൈ,
32.കുംഭമുനി,
33.വരാരൂർ,
34.കൂർമ്മമുനി,
35.മാണിക്യവാചർ, 36.തിരുജ്ഞാനസംബന്ധർ, 37.തിരുനാവുക്കരശർ, 38.രാമലിംഗസ്വാമി,
39.കുമാരദീവർ,
40.വസിഷ്ടൻ,
41.ബാബാജി,
42.പട്ടണത്താർ,
43.ഭർത്രുഹരി,
44.പുണ്ണാക്കീശ്വർ, 45.അരുണാചലേശ്വൻ, 46.പീരുമുഹമ്മദ്,
47 .സുന്ദരമൂർത്തി, 48.ഗുണംകൂടിമസ്താൻ, 49.തായ്മാനവർ,
50 . കൊടുവള്ളി,
51.ശിവവാക്യ