Monday, July 29, 2019

മത്സ്യ വാരാഹി

വാർത്താളി, കോലമുഖി, ദണ്ടിനി, പന്നി മുഖി, ഭൂദേവി, ദണ്ഡ നായിക,  എന്നിങ്ങനെ ഉള്ള പേരുകളിൽ ആയി അറിയപ്പെടുന്ന ദേവി. ദേവി ഭാഗവതത്തിൽ ലളിതാ മഹാ ത്രിപുരസുന്ദരിയുടെ സൈന്യാധിപ ആകുന്നു..

വിശുക്ര പ്രാണ ഹരണ വാരാഹി വീര്യ നന്ദിതാ വിശുക്രൻ എന്ന അസുരനെ വധിച്ചവൾ ആകുന്നു വാരാഹി

ലളിതാ സഹസ്രനാമത്തിൽ

കിരിചക്രരഥാരൂഢദണ്ഡനാഥാപുരസ്കൃതാ (കിരിചക്രരഥാരൂഢദണ്ഡനാഥാപുരസ്കൃതായൈ നമഃ)

1, കിരികളേപ്പോലുള്ള ചക്രങ്ങളുള്ള രഥത്തില്‍ ആരൂഢയായിരിയ്ക്കുന്ന ദണ്ഡനാഥയാല്‍ പുരസ്കൃതയായവള്‍. കിരികള്‍ = പന്നികള്‍. ദണ്ഡനാഥാ = എല്ലായ്പ്പോഴും ദണ്ഡം കയ്യിലുള്ളവളായതിനാലാണ് ഈ ദേവി ദണ്ഡനാഥയായത്. വാരാഹി എന്നാണ് പേര്‍. ഭഗവതിയുടെ സേവകരില്‍ ദണ്ഡനാധികാരം ഉള്ളവളാണ് വാരാഹി. (സേനാപതിയാണെന്നാണ് ഓര്‍മ്മ.)

2, കിരണങ്ങളുടെ ചക്രം തന്നെ ആയിട്ടുള്ള രഥത്തില്‍ ആരൂഢയായ ദണ്ഡനാല്‍ നാഥയായി പുരസ്കൃതാ. കിരിശബ്ദത്തന് കിരണം‍ എന്നു വ്യാഖ്യാനങ്ങളില്‍ കാണുന്നു. കിരണം സൃഷ്ടിയാണല്ലൊ. ചക്രം = തിരിയുന്നത്. ദണ്ഡന്‍ = യമന്‍. സൃഷ്ടിയും സ്ഥിതിയും ആയരഥത്തില്‍ കയറിയിരിയ്ക്കുന്ന സംഹാരം നാഥയായിപരിഗണിയ്ക്കുന്നവള്‍

താന്ത്രിക പദ്ധതിയിൽ ഭൂ ദേവി സങ്കൽപ്പവും വാരാഹി ദേവിയാകുന്നു. ബുദ്ധിസ്റ് തന്ത്രയിൽ വജ്ര വാരാഹി ആയി ആരാധന നടുത്താറുണ്ട്. വാമാചാര പ്രിയ ആണു ദേവി അതിനാൽ ദേവിയെ വാമമാർഗത്തിൽ ആകുന്നു പൂജിക്കേണ്ടത്. വാമ മാർഗ്ഗ സ്വരൂപിണി ആയ ദേവി മത്സ്യ വാരാഹി എന്ന ഭാവം ആകുന്നു കയ്യിൽ മധു പാത്രം മറു കയ്യിൽ മൽസ്യവുമായ ഭാവം വളരെ രഹസ്യാത്മകതഉള്ള ഉപാസന ആകുന്നു ദേവിയുടെ ഭൈരവ(ഭർത്താവ് ) സങ്കല്പം ഉന്മത്ത ഭൈരവൻ ആണു. താന്ത്രിക സമ്പ്രദായത്തിൽ ദേവി അനാഹത ചക്ര സ്ഥിതയാകുന്നു അത് കൊണ്ട് തന്നെ അർദ്ധ രാത്രിയിൽ മാത്രമേ വാരാഹി ഉപാസന ചെയ്യാവു..

""ന ദിവാ സ്മരേത് വാർത്താളി"" എന്നു തന്ത്ര ശാസ്ത്രം പറയുന്നു പകൽ സമയങ്ങളിൽ ദേവിയെ സ്മരിക്കാൻ പോലും പാടില്ലാത്ത ആകുന്നു. അത് പോലെ ദേവി സാധകന്റെ പിതൃ ദേവത ആകുന്നു.

"വാരാഹി പിതൃ ദേവത കുരുകുല്ല ബലിദേവത''

വിധിപൂർവ്വം ഗുരുപദേശമായി കിട്ടേണ്ടവ ആണു ഈ മന്ത്രങ്ങൾ. വിവിധ തന്ത്രങ്ങളിൽ വിവിധ ഭാവങ്ങൾ പറയുന്നു... കിരാത വാരാഹി.. വശ്യ വാരാഹി.. ലഘു വാരാഹി.. നകുലി വാരാഹി.. മഹാ വാരാഹി.. അശ്വാരൂഢ വാരാഹി. മത്സ്യ വാരാഹി.. മഹിഷ വാരാഹി.. പക്ഷി വാരാഹി.. സിംഹാരൂഢ വാരാഹി. തുടങ്ങി നിരവധി ഭാവങ്ങൾ ഉണ്ട് ദേവിക്ക്..ക്ഷിപ്ര നദി തീരത്തു ഒരു അമാവാസിയിൽ ഞങ്ങളുടെ ഗുരുനാഥൻ മത്സ്യ വാരാഹി പൂജ ചെയ്തിരുന്നു...

മത്സ്യ വാരാഹി ആവരണ പൂജയിൽ വിശേഷപ്പെട്ട അഷ്ട വാരാഹീമാരെ പൂജിക്കുന്നുണ്ട് അവ പൂജ പദ്ധതി ആയ ബ്രിഹത് വാരാഹി തന്ത്രത്തിൽ പറയുന്ന വിധികൾ ആണ്..

യമദേവന്‍ മാണ്ഡവ്യശാപം കിട്ടി വിദുരരായി ജനിക്കാനിടയായ

മാണ്ഡവ്യമുനി അമിത തപോബലമുള്ള മുനിയായിരുന്നു. ഒരിക്കല്‍ അദ്ദേഹം തന്റെ ആശ്രമത്തില്‍ ഏകാഗ്രതയോടെ തപസ്സുചെയ്യുകയായിരുന്നു. പെട്ടെന്ന്‌ അതുവഴി ഒരു കൊള്ളസംഘത്തെ തുരത്തിക്കൊണ്ട്‌ കുറേ രാജഭടന്മാര്‍ കടന്നുവന്നു. ഭടന്മാര്‍ക്കു മുന്നേ എത്തിയ കൊള്ളക്കാര്‍ ആശ്രമം കണ്ട്‌, തങ്ങളുടെ കളവുമുതല്‍ അവിടെ നിക്ഷേപിച്ച്‌ അവിടെനിന്നും കടന്നുകളഞ്ഞു. അവരെ പിന്‍തുടര്‍ന്നെത്തിയ ഭടന്മാര്‍ ധ്യാനിച്ചുകൊണ്ടിരിക്കുന്ന മുനിയേയും അടുത്ത്‌ കളവുമുതലും കണ്ടു കൊള്ളത്തലവന്‍ വേഷപ്രശ്ചഹ്നനായി മുനിയെപ്പോലെയിരുന്ന്‌ തപസ്സുചെയ്യുകയാവുമെന്ന്‌ തെറ്റിധരിച്ച്‌ അദ്ദേഹത്തെ പിടിച്ചുകെട്ടി, കളവിനുള്ള ശിക്ഷയായി അദ്ദേഹത്തെ ശൂലമുനയില്‍ കോര്‍ത്ത്നിര്‍ത്തി. ശൂനമുനയില്‍ കോര്‍ത്തു നിര്‍ത്തിയിട്ടും മാണ്ഡവ്യമുനി മരിച്ചില്ല.


ഭടന്മാര്‍ കൊട്ടാരത്തിലെത്തി ഉണ്ടായ വിവരങ്ങള്‍ രാജാവിനെ ധരിപ്പിച്ചു. എല്ലാം കേട്ടു കാര്യം മനസ്സിലായ രാജാവ്‌ ഭയക്രാന്തനായി മുനിയെ കാണാനോടിയെത്തി. തപോബലത്താല്‍ ശൂലമുനയില്‍ കിടന്ന മുനി ഇനിയും മരിച്ചിട്ടില്ലായിരുന്നു. തന്റെ ഭടന്മാര്‍ക്ക്‌ തെറ്റുപറ്റിയതു മനസ്സിലാക്കിയ രാജാവ്‌ മുനിയോട്‌ മാപ്പപേക്ഷിച്ചു, അദ്ദേഹത്തെ സ്വതന്ത്രനാക്കി.

മുനിയ്ക്ക്‌ രാജാവിനോടും ഭടന്മാരോടുമുള്ള കോപത്തിലേറെ തനിക്കീ ഗതി വരുത്തിവച്ച യമധര്‍മ്മദേവനോടായിരുന്നു കോപം. അദ്ദേഹമാണല്ലോ സകല ജീവജാല ങ്ങള്‍ക്കും അവരവരുടെ കര്‍മ്മങ്ങള്‍ക്കനുസരിച്ചുള്ള ഫലങ്ങള്‍ നല്‍കുന്നത്‌. സദാ സമയവും ദൈവഭക്‌തിയിലും മോക്ഷമാര്‍ഗ്ഗവുമാരാഞ്ഞ്‌ കഴിയുന്ന തനിക്ക്‌ ഈ ഗതി വരുത്തിയതെന്തു ന്യായമാണെന്നറിയാന്‍ നേരെ ധര്‍മ്മരാജന്റെ അടുത്തെത്തി. അപ്പോള്‍ ധര്‍മ്മരാജന്‍ പറഞ്ഞു, "അങ്ങു കുട്ടിയായിരിക്കുമ്പോള്‍ ഈച്ചകളെ കൂര്‍ത്ത ഈര്‍ക്കില്‍മുനയില്‍ കുത്തി കോര്‍ത്തു കളിച്ചുരസിക്കുന്ന ശീലമുണ്ടായിരുന്നു. അതിന്റെ പിടച്ചിലോടെയുള്ള മരണം കണ്ടുരസിക്കുക അങ്ങയുടെ ബാല്യകാല വിനോദമായിരുന്നു. അതിന്റെ ഫലമായാണ്‌ അങ്ങേയ്ക്കും അതേ ദുര്‍വിധി വന്നത്‌" എന്നു ചൂണ്ടിക്കാട്ടി. അതിനു മാണ്ഡവ്യന്‍, "12 വയസ്സിനു താഴെയുള്ള കുട്ടികള്‍ തെറ്റേത്‌ ശരിയേത്‌ എന്നു തിരിച്ചറിയാനാവാത്ത പ്രായത്തില്‍ ചെയ്യുന്ന കുറ്റങ്ങള്‍ക്ക്‌ ശിഷ കൊടുക്കുന്നത്‌ ന്യായമല്ല" എന്നാരോപിച്ച്‌ തിരിച്ച്‌ ധര്‍മ്മദേവനും ശാപം നല്‍കി. 'ധര്‍മ്മദേവന്‍ മനുഷ്യനായി ഭൂമിയില്‍ ജനിച്ച്‌, മനുഷ്യരുടെ കഷ്ടനഷ്ട ങ്ങളെല്ലാം അനുഭവിച്ച്‌ ജീവിക്കണം' എന്നതായിരുന്നു ശാപം. അപ്രകാരം ധര്‍മ്മദേവന്‍ വ്യാസമഹര്‍ഷിയുടെയും അംബാലികയുടെ ദാസിയായ ശൂദ്രസ്ത്രീയുടെയും പുത്രനായി, വിദുരരായി ജനിച്ചു. 

ആരതി ഉഴിയൽ

ഹിന്ദു ആചാരങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു കർമ്മമാണ് ആരതി. ആരതിയുഴിഞ്ഞാണ് പല ഹൈന്ദവ വിവാഹത്തിലും വധൂ വരന്മാരെ എതിരേല്‍ക്കുന്നതും. വളരെ വിശുദ്ധിയുള്ള ഒരു കര്‍മ്മമാണ് ആരതി. ഇത് വെറുതെ വിളക്കു കത്തിച്ച് ഉഴിയുക മാത്രമല്ല. ആരതി വളരെ കൃത്യമായി ചെയ്താലേ ഗുണം ലഭിയ്ക്കൂ. ഏത് കർമ്മം ആയാലും അത് ആ വിധി പ്രകാരം ചെയ്‌താൽ മാത്രമേ ഗുണം ലഭിക്കൂ. ആരതിയുഴിയുമ്പോഴും ഇത് ബാധകമാണ്.

ഹൃദയത്തിന്റെ ഭാഗത്തു നിന്നും തുടങ്ങി വൃത്തത്തില്‍ പുരികത്തിന്റെ നടുഭാഗത്തു കൂടി ആരതി ഉഴിഞ്ഞു പൂര്‍ത്തിയാക്കണം. ലോഹത്തിന്റെ പാത്രത്തിലോ തളികയിലോ വേണം ആരതിയുഴിയാന്‍. ആരതിയുഴിയുന്നതിന് പ്രത്യേക പാത്രവും ലഭിക്കും. ആരതിത്തട്ടില്‍ പൂക്കളും നെയ്യിലോ എണ്ണയിലോ മുക്കി കത്തിച്ച വിളക്ക്, കര്‍പ്പൂരം എന്നിവയും വേണം. ആരതിയുഴിയുന്നത് ആകാശം, വായു, അഗ്നി, വെള്ളം, ഭൂമി എന്നിങ്ങനെ പ്രകൃതിയിലെ അഞ്ചു ഘടകങ്ങള്‍ക്കും കൂടി വേണം. ഭഗവാന് ഉഴിഞ്ഞ ആരതി പുറത്തേയ്ക്കു കാണിച്ച് ഇവയേയും ഉഴിയാം. അഞ്ചു തിരിയിട്ട വിളക്കുകള്‍ തെളിയിച്ചും ആരതിയുഴിയാം. ഇങ്ങനെ ചെയ്യുമ്പോള്‍ സത്വം രജസിലേയ്ക്കു മാറുന്നു. ഇത് ഒരു തരം കാന്തിക പ്രഭാവമുണ്ടാക്കും. ഇത് ആരതിയുഴിയുന്നവരുടേയും ഇതിനു സമീപത്തുള്ളവരുടേയും ശരീരത്തിലേയ്ക്കു പ്രവഹിക്കും. തരംഗകവചം എന്നാണ് ഇത് അറിയപ്പെടുന്നത്. ഇത് ശരീരത്തിന് ഊര്‍ജം പ്രദാനം ചെയ്യും.

ശനിദശയും പരിഹാരങ്ങളും

ശനിദോഷംകൊണ്ട് വിവാഹം നടക്കാതെയും സന്താനമില്ലാതെയും ദുഃഖങ്ങളനുഭവിക്കുന്നവരും കുറവല്ല. ഉത്തമജീവിതം നയിച്ചിരുന്ന ദമ്പതിമാര്‍ ശനിദോഷം കൊണ്ട് വേര്‍പെട്ട് താമസിക്കുന്നുമുണ്ട്. ഇതിനെല്ലാം പരിഹാരം ഒന്നേയുള്ളൂ. ഈശ്വരസേവ. ശനീശ്വരമന്ത്രം ജപിക്കുക. നീരാഞ്ചനം നടത്തിക്കുക, ശനിപൂജ നടത്തിക്കുക, അയ്യപ്പന് നെയ്യഭിഷേകം നടത്തുക, ശബരിമല ദര്‍ശനം നടത്തുക.. ഹനുമാൻ സാമിയെ ഭജിക്കുക ഇതെല്ലാം ശനിദോഷം കുറയാനുള്ള ഉപാധികളാണ്.

ജാതക നിലയെക്കുറിച്ചോ, നവഗ്രഹങ്ങളെക്കുറിച്ചോ ഒന്നു മറിയാത്തവര്‍ക്കുപോലും ശനിയെന്നു കേട്ടാല്‍ ഭയമാണ്. ഭയക്കേണ്ട കാര്യമില്ല.
ആത്മാര്‍ത്ഥമായി വിളിച്ചു വിളിച്ചു പ്രാര്‍ത്ഥിച്ചാല്‍ സംരക്ഷിക്കുന്നവനാണ് ശനീശ്വരന്‍. നവഗ്രഹങ്ങളില്‍ ശനിക്കു മാത്രമേ ഈശ്വരീയത്വം കല്‍പിച്ചിട്ടുള്ളൂ. ഭഗവാനായി ആരാധിക്കാനര്‍ഹനുമാണ് ശനീശ്വരന്‍.

ശനി ഇഷ്ടഭാവത്തിലാണെങ്കില്‍ ധാരാളം ഗുണങ്ങള്‍ ചെയ്യുന്ന ഒരു ഗ്രഹം കൂടിയാണ്. അങ്ങനെയെങ്കില്‍ ശനിദശാകാലം വളരെ നല്ല രീതിയില്‍ കടന്നുപോകുകയും ചെയ്യും. സ്വക്ഷേത്രം, ഉച്ചക്ഷേത്രം, മൂലക്ഷേത്രം എന്നിവയില്‍ സ്ഥിതി ചെയ്താല്‍ ശനി ഉത്തമനായിരിക്കും. ശുഭയോഗത്തോടുകൂടി നില്‍ക്കുകയാണെങ്കിലും സദ്ഫലങ്ങള്‍ നല്‍കും. ശനിയെക്കൊണ്ടുള്ള ഒരു യോഗമാണ് ശശയോഗം.
പഞ്ചമഹായോഗങ്ങളിലൊന്നാണിത്. ശശയോഗമുള്ളവര്‍ രാജതുല്യപദവിയനുഭവിക്കും. ഇടവം തുലാം എന്നീ രാശികള്‍ ലഗ്‌നമായി ജനിക്കുന്നവര്‍ക്ക് ശനി ഉത്തമനാണ്.

ശനി ഈ രാശികളില്‍ സ്ഥിതി ചെയ്താലും ഗുണഫലങ്ങള്‍ കൂടും. തുലാം, മകരം, കുംഭം, എന്നീ രാശികളിലൊന്ന് പത്താം ഭാവമാവുകയും ശനി അനുകൂലനാവുകയും ചെയ്താല്‍ ജീവിതത്തില്‍ വളരെയധികം ഉയര്‍ച്ചകള്‍ വരാം.
ഉത്തമസ്ഥാനത്തല്ലാതെയാണ് ശനി നില്‍ക്കുന്നതെങ്കില്‍ പാപഗ്രഹവുമാണ്. അങ്ങനെയെങ്കില്‍ ജാതകവശാല്‍ ശനി ദശയനുഭവിക്കുന്നവര്‍ക്ക് ഏറ്റവും കൂടുതല്‍ ദുരിതങ്ങളായിരിക്കും.

ഗോചരവശാല്‍ ഏഴരശനിയും കണ്ടകശനിയും അഷ്ടമശനിയും അനുഭവിക്കുന്നവര്‍ക്കും വളരെയധികം കഷ്ടങ്ങളായിരിക്കും.
ആയുസ്സ് കാരകനായ ശനി എല്ലാ ദുരിതങ്ങള്‍ക്കും കാരകനാവും. വിവാഹതടസ്സം, സന്താന ദുഃഖം, അപമാനം, കുടുംബഛിദ്രത, അലസത, ജയില്‍ വാസം, ദാസ്യപ്രവൃത്തി എന്നീ ദുരിതങ്ങള്‍ ശനിയെക്കൊണ്ടുണ്ടാകും.

ബലിയിട്ടാൽ പിതൃകൾക്ക് ശാന്തി കിട്ടുമോ...?

ശരീരം വിട്ടുപോയ ജീവനെ തിരുനെല്ലി പോലുള്ള ക്ഷേത്രങ്ങളിൽ പോയി ആവാഹനം ചെയ്താൽ പിന്നെ വിധിപ്രകാരമുള്ള ബലികർമ്മങ്ങൾ ചെയ്യേണ്ടതുണ്ടോ...?

നാം മനസ്സിലാക്കേണ്ട ഒരു കാര്യം ബലിയിടുന്നത്‌ എന്തിനുവേണ്ടിയാണു എന്നുള്ളതാണു.

മരിച്ചു പോയവരുടെ ആത്മാവിനു നാം ബലിയിട്ടാൽ അവർക്കു ശാന്തി കിട്ടുമോ എന്നു ചോദിച്ചാൽ, ഒരിക്കലും കിട്ടില്ല എന്നാണു.

നമ്മൾ പറയുന്നത്‌ അതാണു. മരിച്ചുപോയ എന്റെ അച്ഛനു, അമ്മക്ക്‌ അല്ലെങ്കിൽ മുത്തച്ഛനു അവരുടെ ആത്മാവിനു മോക്ഷം ലഭിക്കാനും നിത്യശാന്തിക്കുമായി ഞാൻ ബലിതർപ്പണം ചെയ്യുന്നു എന്നാണു.

നമ്മുടെ ശ്രാദ്ധാതികർമ്മങ്ങൾ കൊണ്ടല്ല അവർക്ക്‌ മോക്ഷം ലഭിക്കുക. അവരെ മോക്ഷത്തിലേക്ക്‌ നയിക്കുന്നത്‌ അവർ ചെയ്യുന്ന കർമ്മങ്ങളാണു.

പിന്നെ എന്തിനാണു നാം ബലികർമ്മങ്ങൾ ചെയ്യണം എന്നു പറയുന്നത്‌?

നമ്മുക്ക്‌ ഇവിടെ ജനിക്കാൻ ഒരു അവസരം ലഭിച്ചിട്ടുണ്ടെങ്കിൽ അതിനു കാരണഭൂതരായിരിക്കുന്നതും നമ്മുടെ ഈ ശരീരത്തിനും യഥാർത്ഥ അവകാശികൾ എന്റെ മാതാപിതാക്കളാണു. അവരുടെ പൂർവ്വികരാണു. അവരൊന്നും ഇല്ലായിരുന്നുവെങ്കിൽ നാമും ജനിക്കുകയില്ലല്ലോ? എന്റെ ഈ ജന്മത്തിനു ഹേതു എന്റെ മാതാപിതാക്കളാണു.

ഞാൻ ശ്വസിക്കുന്ന വായു, കഴിക്കുന്ന അന്നം ഇതിനെല്ലാം അവകാീകൾ ഈ പ്രകൃതിയാണു. ഒരു പിടി ചോറു ഞാൻ കഴിക്കുന്നുവെങ്കിൽ, അത്‌ ഞാൻ കടയിൽ നിന്ന് കാശുകൊടുത്ത്‌ വാങ്ങിയതോ, റേഷൻ കടയിൽ നിന്ന് വാങ്ങിയതോ, സ്വന്തം കൃഷിയിൽ നിന്നു കിട്ടിയയതോ എന്തോ ആയിക്കോട്ടെ, പ്രകൃതിയുടേയും, മനുഷ്യരുടേയും സഹജീവികളുടേയും ഒരു വലിയ യജ്ഞത്തിന്റെ ഫലമായാണു നമുക്കിത്‌ കിട്ടിയത്‌.

പറഞ്ഞുവരുന്നത്‌, നാം നമ്മുടെ മാതാപിതാക്കളോടും, നമ്മുടെ പൂർവ്വികരോടും, ആകാശം, വായു, അഗ്നി, ജലം, ഭൂമി, സൂര്യചന്ദ്ര നക്ഷതാതികൾ തുടങ്ങി സർവ്വ ചരാചരങ്ങളോടും ഞാൻ കടപെട്ടിരിക്കുന്നു.  ആ കടപ്പാടിനെ നന്ദി പൂർവ്വം സ്മരിക്കുകയാണു പിതൃകർമ്മങ്ങളിലൂടെ നാം ചെയ്യുന്നത്‌. നമുക്ക്‌ ജീവൻ ഉള്ളടത്തോളം കാലം നാം ഈ ധർമ്മം നിറവേറ്റണം.  ആണ്ടിലൊരിക്കലെങ്കിലും!!!

തിരുനെല്ലിയിൽ പോയി ആവാഹനം ചെയ്തതുകൊണ്ടോ, കാശിയിലോ, ഗയയിലോ, രാമേശ്വരത്തോ പോയി പൂർണ്ണ ക്രിയാധികർമ്മങ്ങൾ ചെയ്ത്‌ ഇനി ഒരിക്കലും ബലികർമ്മങ്ങൾ ചെയ്യേണ്ട ആവശ്യമില്ല എന്ന് നമുക്ക്‌ ഒഴിഞ്ഞുമാറാനോ സാധിക്കില്ല.

നമ്മുടെ ധർമ്മമാണു പിതൃകർമ്മം.