Monday, July 29, 2019

കാളിദാസൻ

കാളിദാസൻ വെറും ഒരാട്ടിടയനായിരുന്നു. അദ്ദേഹം എങ്ങിനെയാണ് വിശ്വ മഹാകവിയായത്.ദേവീ കടാക്ഷം കൊണ്ടു മാത്രം. വിദുഷിയായ ഒരു രാജകുമാരിയുണ്ടായിരുന്നു. അവൾക്ക് വിവാ
 ഹപ്രായമായി. പാണ്ഡിത്യത്തിൽ തന്നെ തോല്പിക്കുന്ന ആളെ മാത്രമേ വിവാഹം ചെയ്യൂ എന്നായിരുന്നു രാജകുമാരിയുടെ നിശ്ചയം. ധാരാളം വിദ്വാന്മാർ കുമാരിയോട് വാദപ്രതിവാദത്തിന്നുവന്നു. പക്ഷേ അവരെല്ലാം പരാജിതരായി.

 നിരാശരായ പണ്ഡിതന്മാർ ഏതെങ്കിലും വിധത്തിൽ അവളെ വഞ്ചിക്കുന്നമെന്ന് നിശ്ചയിച്ചു. അവർ ഒരു വിഡ്ഢിയെ അന്വേഷിച്ചു നടക്കുകയായിരുന്നു. ഒരാൾ മരക്കൊമ്പിലിരുന്ന് അതിന്റെ കടമുറിക്കുന്നതു കണ്ടു. ബുദ്ധിഹീനനായ അവനെ തങ്ങളു ടെ ഉപായത്തിന് പറ്റിയവനായിക്കണ്ടു താഴെ ഇറക്കി. നല്ല
. മഞ്ചലിൽ ഇരുത്തി കൊട്ടാരത്തിലെത്തിച്ചു.

കൊട്ടാരത്തിന്റെ ചുമരിൽ രാവണന്റെ ചിത്രം കണ്ട് “അമ്പമ്പട രാഭണാ ” എന്ന അവൻ പറഞ്ഞു. ഇതു കേട്ട രാജകുമാരി അത് തെറ്റാണ് രാവണ എന്നാണ് ശരിയെന്നു പറഞ്ഞു. എന്നാൽ പണ്ഡിതന്മാർ അതിലിടപെട്ടു. കുംഭകർണ്ണൻ, വിഭീഷണൻ ഈ പേരുകളിൽ “ഭ”കാരം ഉണ്ട്. അതിനാൽ രാഭണ എന്നാണ് യു ക്തം എന്ന് സ്ഥാപിച്ചു. അവരുടെ യുക്തിക്കു മുമ്പിൽ വഴങ്ങേണ്ടി വന്ന രാജകുമാരി മഹാ പണ്ഡിതനാണ് എന്ന് വിചാരി ച്ച് അയാളെ വിവാഹം ചെയ്തു.

രാത്രി മണിയറയിലെത്തിയ രാജകുമാരി നിലത്ത് ഒരു മൂലയിൽകിടന്നുറങ്ങുന്നവരനെക്കണ്ട് അമ്പരന്നു. മാത്രമല്ല ഉറക്കത്തിൽ ആടിനെ തെളിക്കുന്ന ശബ്ദവും ഉണ്ടാക്കുന്നു.ഇയാൾ വെറുംമൂഢനാണെന്ന് രാജകുമാരിക്ക് മനസ്സിലായി, ദു:ഖിതയായ അവൾ ആ ആട്ടിടയനെ കൊട്ടാരത്തിൽ നിന്ന് പുറത്താക്കി.

ഇടയൻ വഴിയറിയാതെ നടന്നു ഒരു സ്ഥലത്ത് നിന്ന് ചെറിയൊരു വെളിച്ചം കണ്ടു. അവിടെക്ക് നടന്നു. അതൊരു കാളി ക്ഷേത്രമായിരുന്നു. അയാൾ അതിന്നുള്ളിൽ കയറി വാതിലടച്ചു.അർദ്ധരാത്രിയിൽ പുറത്തേക്ക് എഴുന്നള്ളിയ മഹാ
 ദേവി തിരിച്ചെത്തി. ശ്രീകോവിലിന്റെ വാതിൽ ആരോ അടച്ചുതാഴ് ഇട്ടിരിക്കുന്നു.

“അകത്താര്” കാളി ചോദിച്ചു. “പുറത്താര് ” എന്നായി ഇടയൻ“പുറത്ത് കാളി” എന്ന് ദേവി പറഞ്ഞു. “അകത്ത് ദാസൻ ” എന്നായിരുന്നു ഇടയന്റെ ഉത്തരം: ഉടൻ ദേവി നാവ് നീട്ടാൻ കല്പ്പിച്ചു. ദേവി വാൾമുനയാൽ നാവിൽ കാളി എന്നെഴുതി. ദേവീനാമ സ്പർശന മാത്രയിൽ കാളിദാസന് ജ്ഞാനോദയം ഉണ്ടായി.ഉടൻ ചൊല്ലിയ ശ്ളോകമാണത്രേ ഇത്.

ആനമ്ര സ്വാന്ത കേളീവിഹരണ
 കുരളി നീല നാളീകഹേളീ
 ആദിത്യാരാവധൂളീകള കള
 ധരളീ ഭൂത പാദാംബുജാളീകാളീ
 കാളാള കാളീ പൃഥു കുചയുഗളീ
 പാതു മാം ഭദ്രകാളീഅമ്മേ നാരായണ
 ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ

No comments:

Post a Comment