Monday, January 9, 2023

️എങ്ങിനെ ആണ് തുലാഭാരം തുടങ്ങിയത്

 ഭഗവാൻ ശ്രീകൃഷ്ണന്റെ ഭാര്യമാരിൽ എപ്പോഴും സ്വതേ ഗർവിഷ്ഠ ആയ സത്യഭാമ, തനിക്കാണ് രുഗ്മിണിയെക്കാളും ഭഗവാനോട് സ്നേഹമെന്നും, ഭഗവാന് തന്നോടാണ് കൂടുതൽ പ്രിയമെന്നും വിശ്വസിക്കുകയും, അങ്ങിനെ തന്നെ തന്റെ തോഴിമാരോട് പറയുകയും ചെയ്തിരുന്നു. ഇതറിഞ്ഞ രുഗ്‌മിണിയുടെ തോഴിമാർ, രുഗ്മിണിയോട് ഇതേ കുറിച്ച് പറഞ്ഞപ്പോൾ, ഭഗവൽനാമം ഉച്ചരിക്കുകയും, തന്റെ ഹൃദയത്തിൽ തന്നെ പ്രതിഷ്ഠിച്ചിരിക്കുന്ന തന്റെ ഭഗവാനെ പ്രണമിക്കുകയും, തോഴിമാരെ ചെറു പുഞ്ചിരിയോടെ യാത്രയാക്കുകയും ചെയ്തു... എന്നാൽ ഇതറിഞ്ഞ സത്യഭാമ, തനിക്കു തന്നെയാണ് ഭഗവാനോട് സ്നേഹം എന്ന് രുഗ്‌മിണിയെ മനസ്സിലാക്കിക്കൊടുക്കാൻ ഒരു ഉപായം ചെയ്തു. തുലാഭാരം!!!... ഭഗവാനെ തന്റെ പക്കലുള്ള വിലപിടിപ്പുള്ള സ്വത്തുക്കളും, സ്വർണ്ണ ആഭരണങ്ങളും, പവിഴങ്ങളും, മുത്തുകളും എല്ലാം വച്ച് തുലാഭാരം നടത്തി, മറ്റുള്ളവരെ അത് കാണിച്ചു ബോധ്യപ്പെടുത്തി, അത്രകണ്ട് വിലപ്പെട്ട സ്നേഹം അദ്ദേഹത്തിലുണ്ട് എന്ന് പരസ്യപ്പെടുത്താൻ തീരുമാനിച്ചു.

ഭഗവാനെ ഒരു ദിവസം തന്റെ കൊട്ടാരത്തിലേക്ക് ക്ഷണിച്ചു, സത്യഭാമ സ്വതേ തൻറെ സ്വഭാവമായ ഗർവോടെ, ഭഗവാനെ തുലാഭാരത്തിന്റെ ഒരു തട്ടിൽ കയറി ഇരിക്കാൻ പറഞ്ഞു.. മറു തട്ടിൽ തന്റെ പക്കലുള്ള സ്വർണത്തിന്റെ എല്ലാ സ്വത്തുക്കളും ഒന്നൊന്നായി വയ്ക്കാൻ തുടങ്ങി. എല്ലാ വയ്ച്ചിട്ടും ഭഗവാന്റെ തട്ട് ഒന്ന് ചെറുതായി അനങ്ങി പോലും ഇല്ല.. ഇത് കണ്ട സത്യഭാമ, താനിട്ടിരുന്ന, തനിക്കു വളരെ പ്രിയപ്പെട്ട ആഭരണങ്ങൾ ഒന്നൊന്നായി അഴിച്ചു മറുതട്ടിൽ വച്ചു..... ഓരോന്നും അഴിച്ചു വയ്കുമ്പോഴും തന്റെ മനസ്സിലുള്ള അഹന്ത കുറഞ്ഞു കുറഞ്ഞു വന്നു.... എല്ലാ ആഭരണങ്ങളും, സ്വത്തുക്കളും വച്ചിട്ടും ഭഗവാന്റെ തട്ട് ചെറുതായി ഒന്ന് അനങ്ങുകപോലും ചെയ്തില്ല. ഈ ജഗത്തിനെ തന്നെ തന്നിൽ അടക്കിയിരിക്കുന്ന പരമവൈഭവത്തിനെ അളക്കുവാൻ കയ്യിലുള്ള സ്വത്തുകൊണ്ട് ആർക്കാലും സാധ്യമോ?.. എല്ലാ ഗർവ്വും ശമിച്ച സത്യഭാമ, ഇനി എന്ത് വേണം എന്ന് തന്റെ നാഥനോട് ചോദിച്ചു... ഭഗവാൻ ചെറു പുഞ്ചിരിയോടെ ഇതിനു എന്തുചെയ്യണെമെന്നു രുഗ്മണിയോട് ചോദിയ്ക്കാൻ പറഞ്ഞു. മനസ്സിലെ അഹങ്കാരം ശമിച്ച സത്യഭാമ, തന്റെ ജ്യേഷ്ഠത്തി സമയായ രുഗ്മിണിയോട്, അവരുടെ കൊട്ടാരത്തിൽ ചെന്ന് എല്ലാ കാര്യങ്ങളും പറയുകയും ഇനി എന്ത് വേണം എന്ന് ചോദിക്കുകയും ചെയ്തു. സ്‌നേഹത്തിന്റെയും, വിനയത്തിന്റെയും, നന്മയുടെയും പ്രതിരൂപമായ രുഗ്മിണി, സത്യഭാമയോടു കൂടി, അവരുടെ കൊട്ടാരത്തിൽ വരുകയും, ഭഗവാനെ, മനസ്സാ പ്രാർത്ഥിച്ചു പ്രണമിച്ചതിനു ശേഷം, മറുതട്ടിൽ വച്ചിരുന്ന എല്ലാ സ്വർണ്ണ ഉരുപ്പടികളും മാറ്റുകയും, തന്റെ അചഞ്ചലമായ ഭക്തിയോടെയും, അതിവിനയത്തോടെയും, പ്രാർത്ഥനയോടെയും ഒരു ചെറിയ തുളസിക്കതിർ മറുതട്ടിൽ വച്ചു!!!... ആ വെറും ഒരു തുളസിക്കതിർ വച്ചതോടെ, ഈ ജഗത്തിനെ തന്നെ തന്നിൽ അടക്കിയ ആ പ്രിയന്റെ തട്ട് ഉയർന്നു!!!!....

ആര് തുലാഭാരം നടത്തുന്നു, എന്തിനു നടത്തുന്നു, എന്ത് വച്ച് നടത്തുന്നു എന്നല്ല, ആ ജഗൽപ്രഭു നോക്കുന്നത്!!!...👌

🙏ഏതു മാനസിക ഭാവത്തിൽ ആണ് ആ തുലാഭാരം നടത്തുന്നത് എന്നാണ്!!!...👍 അവിടെ മാനസിക ശുദ്ധിയും, അചഞ്ചലമായ ഭക്തിക്കും, വിനയത്തിനും മാത്രമേ സ്ഥാനമുള്ളൂ... അത് മാത്രമേ അദ്ദേഹം സ്വീകരിക്കൂ..അംഗീകരിക്കൂ.....അങ്ങിനെ ആ മാനസിക അവസ്ഥയിൽ അല്ലാതെ ആരെങ്കിലും എന്തെങ്കിലും കാട്ടിക്കൂട്ടിയാൽ അത് തുലാഭാരമായി ഭഗവാൻ സ്വീകരിക്കുകയുമില്ല

No comments:

Post a Comment